Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
ഖാദിയും കയറും പിന്നെ ദുരിതവും...
പ്രതിസന്ധികള്‍ക്കിടയിലും ജീവിതം തുന്നിച്ചേര്ക്കുന്നവരെ ആരെങ്കിലും ഓര്‍ക്കാറുണ്ടോ...ഉല്സവകാലത്തോ മറ്റോ നല്കുന്ന ചെറിയ ബത്തകൊണ്ടും ഉദ്ഘാടന ചടങ്ങുകളില്‍ എത്തുമ്പോള്‍ നല്കുന്ന മോഹന വാഗ്ദാനങ്ങള്‍ കേട്ടും ഇവര്‍ മടുത്തു. പറഞ്ഞുവരുന്നത്, മലയാളികളുടെ സ്വന്തം ഖാദി നെയ്ത്തുകാരെക്കുറിച്ചും കയര്‍ ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കുന്നവരെക്കുറിച്ചുമാണ്. വാഗ്ദാനങ്ങള്‍ പലതുണ്ടായിട്ടും അന്യംനിന്നുപോകുകയാണ് ഇവരുടെ ജീവിതമാര്‍ഗം. പരാമ്പര്യം മാത്രം കൈമുതലായുള്ള ഈ മേഖലകളെ രക്ഷിക്കാന്‍ ആരുവരും ?
യന്ത്രവത്കരണത്തിലേക്ക് മാറിയിട്ടും കയര്‍ മേഖല നഷ്ടത്തിന്റെ വഴിയില്‍ തന്നെയാണ്. മേഖലയെ പച്ച പിടിപ്പിക്കാനും ഉല്പന്നങ്ങളുടെ എണ്ണം വര്‍ധിപ്പിക്കാനുമായി ഒട്ടേറേ ഇലക്ട്രോണിക് മെഷീനുകള്‍ ഈ രംഗത്തേക്കായി ഇറക്കുമതി ചെയ്തു. എന്നാല്‍ അസംസ്കൃത വസ്തുക്കളുടെ വില വര്‍ധനവും കൂലിയുമെല്ലാം കഴിയുമ്പോള്‍ കയര്‍ നിര്‍മാണ രംഗം വീണ്ടും താഴോട്ടു തന്നെ പോയി. ചൂടിക്കു പകരം പ്ലാസ്റ്റിക് കയറുകളും അലങ്കാരവസ്തുക്കളും വിപണി കീഴടക്കിയതോടെ കയര്‍ മേഖല തീര്‍ത്തും അവഗണിക്കപ്പെട്ടു. പുതിയ ആളുകള്‍ ഈ രംഗത്തേക്ക് വരാന്‍ മടി കാണിച്ചതോടെ പഴയ തലമുറയില്‍ മാത്രമായി കയര്‍ മേഖല ഒതുങ്ങി. ഖാദി തൊഴിലാളികളുടെ കാര്യമാകട്ടെ അതിലേറെ കഷ്ടം. പ്രഖ്യാപിച്ച വേതന വര്‍ധന പോലും പലര്‍ക്കും ലഭിച്ചിട്ടില്ല. പലരും ജോലി മതിയാക്കി.
പ്രതിസന്ധികള്‍ നിരവധി
അധ്വാനത്തിനനുസരിച്ചുള്ള പണം ലഭിക്കാത്തതും വിപണി കണ്ടെത്താന്‍ ആവുന്നില്ല എന്നതുമാണ് കയര്‍ മേഖലയില്‍നിന്ന് ആളുകളെ പിന്തിരിപ്പിക്കുന്നത്. പലപ്പോഴും സര്‍ക്കാര്‍ ഉറപ്പു നല്ക്കുന്ന ഫണ്ടും സബ്സിഡിയും ആവശ്യ സമയത്ത് ലഭിക്കാത്തത് മൂലധനത്തിനും കാര്യമായ ക്ഷാമമുണ്ടാക്കുന്നുണ്ട്. കോഴിക്കോട് കയര്‍ കോര്‍പറേഷനു കീഴില്‍ മാത്രം 56 സൊസൈറ്റികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുടുംബശ്രീ പോലെ തന്നെ സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ സംഘടിതമായി പ്രവര്‍ത്തിക്കുന്ന മറ്റൊരു മേഖല കൂടിയാണിത്. സ്ത്രീ ശാക്തീകരണത്തിനും മ റ്റും ഏറെ പ്രാധാന്യം നല്കുമ്പോള് അവരുടെ തൊഴില്‍ മേഖലയെ പലപ്പോഴും അവഗണിക്കുന്ന അവസ്ഥയാണുള്ളത്.
കയര്‍ പിരി മേഖലയില്‍ ഫുള്ളി ഓട്ടോമാറ്റിക് സ്പിന്നിംഗ് മെഷീന് , ഇന്റഗ്രേറ്റഡ് മെഷീന് , ഇലക്ട്രോണിക് റാട്ട് തുടങ്ങി വിവിധ ഇനം മെഷീനുകള്‍ 2012 മുതല്‍ തന്നെ രംഗത്തിറങ്ങിയിട്ടുണ്ട്. ഇവ വാങ്ങാനുള്ള അമിതമായ ചെലവും ഉപയോഗിക്കാന്‍ അറിയാത്തതുമെല്ലാം പലരെയും ഇതില്‍ നിന്നും പിന്നോട്ട് വലിച്ചു. 2015- ഓടെ സര്‍ക്കാര്‍ സബ്സിഡിയിലും സഹായത്തിലും പല സൊസൈറ്റികളിലും ഓട്ടോമാറ്റിക്കായി കയര്‍ പിരിക്കുന്ന മെഷീനുകള്‍ എത്തിത്തുടങ്ങി. എങ്കിലും ഇവ ഉപയോഗിക്കാനുള്ള അടിസ്ഥാന സൗകര്യം പലര്‍ക്കും ഇല്ല. താല്‍ക്കാലിക കെട്ടിടവും സൗകര്യങ്ങളും ഒരുക്കിയാണിവര് മുന്നോട്ട് പോകുന്നത്. കൂടാതെ വലിയ തുക നല്കി വാങ്ങുന്ന മെഷീനുകള്‍ക്ക് പെട്ടെന്ന് കേടുപാടുകള്‍ പറ്റിയാല്‍ അത് പരിഹരിച്ച് നല്കണമെങ്കില് നിലവില്‍ ആലപ്പുഴയില്‍ നിന്നും ടെക്നീഷ്യന്മാര് വരേണ്ട അവസ്ഥയാണ്.
സര്‍ക്കാര്‍ സഹായം പരിമിതം
സര്‍ക്കാറിന്റെ ഭാഗത്ത് നിന്നും വലിയ തോതിലുള്ള സഹായമില്ലാതെ ഈ മേഖലയ്ക്ക് മുന്നോട്ട് പോകാനാവില്ലെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഫൈബറിന്റെ വില, നിര്‍മാണ ചെലവ്, വിപണന വില ഇവ മൂന്നും കൂടി ഒത്തുവരില്ലെന്നാണ് സൊസൈറ്റിക്കാര് പറയുന്നത്. കമ്പം, തേനി എന്നിവിടങ്ങളില്‍ നിന്നുമാണ് ഫൈബറുകള്‍ എത്തുന്നത്.
കയര്‍ മേഖല തകര്‍ച്ചയുടെ വക്കിലെത്തിയ കാലത്ത് സര്‍ക്കാര്‍ ആരംഭിച്ച ഐഎസ്എസ്. (ഇന്‍കം സപ്പോര്‍ട്ട് സ്കീം) സൊസൈറ്റികള്‍ക്ക് ഏറെ സഹായകമായിരുന്നു. സൊസൈറ്റിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജോലിക്കാരുടെ വേതനത്തിൽ പകുതി സര്‍ക്കാര്‍ നല്‍കുമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഏപ്രില്‍ മുതല്‍ ഈ സ്കീം സര്‍ക്കാര്‍ അവസാനിപ്പിച്ചു. ഇത് കാരണം സൊസൈറ്റികള്‍ക്ക് പണിക്കാര്‍ക്ക് വേതനം നല്കാന് ഏറെ ബുദ്ധിമുട്ടാണ്. ഒരു സാമ്പത്തിക വര്‍ഷത്തില്‍ 100 കിന്റലിനു മുകളില്‍ ഉത്പാദനമുള്ള സൊസൈറ്റികള്‍ക്കാണ് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കുന്നത്. ഇതിനു താഴെ ഉത്പാദനമുള്ളവര്ക്കും ചെറിയ തോതില്‍ സഹായങ്ങള്‍ ലഭിക്കും. കയര്‍ ഫെഡ് വഴി മാത്രമേ സംഘങ്ങള്‍ക്ക് ഉത്പന്നങ്ങള്‍ വില്പന നടത്താന്‍ സാധിക്കുകയുള്ളൂ. അത് കൊണ്ട് തന്നെ കയര്‍ ഫെഡിന് വരുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ സംഘങ്ങളെയും ബാധിക്കും. ഫൈബറിന് കിലോ 22 രൂപയായിട്ടാണ് ഇവര്‍ വാങ്ങുന്നത്. എന്നാല്‍ ഒരു കിലോ ഫൈബര്‍ വ്യത്തിയാക്കിയാല്‍ ഇവര്‍ക്ക് 250 ഗ്രാം വരെ നഷ്ടവുമുണ്ടാകും. 22 കിലോ ഫൈബറും 60 രൂപ കൂലിയും നിര്‍മാണ ചെലവില്‍ പുറത്ത് വരുന്ന ഉത്പന്നത്തിനു 60 രൂപ മാത്രം ലഭിക്കുകയും ചെയ്യും.
കൃത്യമായ പരിശീലനം വേണം
കയര്‍ ഉത്പാദന തൊഴിലാളികള്‍ക്ക് മിനിമം വേതനം നല്കാന് തയ്യാറാകണമെന്ന് കോഴിക്കോട് കയര്‍ പ്രൊജക്ട് ഓഫീസിനുകീഴിലെ നോര്‍ത്ത് സര്‍ക്കിള്‍ സെക്രട്ടറി ബിജി രാജീവ് പറഞ്ഞു. ഉല്പാദനക്ഷമതനോക്കിയാണ് സംഘങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കുന്നത്. ഓമട്ടാമാറ്റിക് സിപിന്നിംഗ് മെഷീന് വന്നതോടെ തൊഴിലാളികൾക്കുള്ള വേതനം അതാത് സംഘങ്ങൾ തന്നെ നല്‍കേണ്ട സ്ഥിതിയാണ്. പലര്‍ക്കും ആവശ്യമായ പരിശീലനം ലഭിച്ചിട്ടില്ല. ആറുദിവസത്തെ പരിശീലനം മാത്രമാണ് ലഭിച്ചത്. കൂടുതല്‍ പരിശീലനം ലഭിച്ചാല്‍ മാത്രമേ ഉല്‍പ്പാദനക്ഷമത കൈവരിക്കാന്‍ കഴിയുകയുള്ളുവെന്നും ഇവര്‍ രാഷ്ട്രദീപികയോട് പറഞ്ഞു. നിലവില്‍ സര്‍ക്കിളിനു കീഴില്‍ 12 മെഷീനുകള്‍ ഉണ്ട്. പത്ത് ഇലക്ട്രോണിക് മെഷീനുകളും രണ്ട് ഓട്ടോമാറ്റിക് മെഷീനുകളും. മുന്‍പ് രണ്ടര കിലോ ചൂടി(മാക്സിമം)മാത്രേമ ഒരാള്‍ക്ക് പിരിക്കാന്‍ സാധിച്ചിരുന്നുള്ളു. മെഷീനുകള്‍ എത്തിയതോടെ അത് ഒമ്പത് കിലോ വരെ ആക്കണമെന്നാണ് നിര്‍ദേശം. എങ്കില്‍മാത്രമേ മികച്ച വേതനം തൊഴിലാളികള്‍ക്ക് ലഭിക്കൂ. അതിന് കൃത്യമായ പരിശീലനം ആവശ്യമാണെന്നും മെഷീനുകള്‍ ഇടയ്ക്ക് പണിമുടക്കുന്നത് വെല്ലുവിളിയാണെന്നും ഇവര്‍ പറഞ്ഞു. നാൽപതോളം തൊഴിലാളികളാണ് ഇൗ സര്‍ക്കിളിനു കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ജീവനക്കാരുടെ പ്രധാന ആവശ്യങ്ങള്‍
*കയര്‍ സംഘം ജീവനക്കാരുടെ സേവന വേതന ഘടനാ പരിഷ്ക്കരണ കമ്മീഷന്റെ പ്രവര്‍ത്തനം ത്വരിതപ്പെടുത്തുക,
*ശമ്പളത്തിന്റെ 50 ശതമാനംഇടക്കാലാശ്വാസം അനുവദിക്കുക
*പുനരുദ്ധാരണത്തിനുള്ള ഫണ്ട് അനുവദിക്കുക
*വിരമിച്ച ജീവനക്കാരുടെ ഗ്രാററുവിറ്റി/പെന്ഷന് പദ്ധതി യൂണിയനുമായി ചര്‍ച്ച ചെയ്ത് നടപ്പാക്കുക
*തൊണ്ടു ശേഖരണം കാര്യക്ഷമമായി നടപ്പാക്കണം. ചകിരിയും കയറും ഉല്‍പ്പാദിപ്പിച്ച് കയര്‍ ഫെഡ് അവ സംഭരിച്ച് ന്യായമായ വിലയ്ക്ക് ഉല്‍പ്പാദകര്‍ക്ക് നല്‍കണം.
*കയര്‍ ഭൂവസ്ത്ര നിര്‍മ്മാണം, ഗ്രാമീണ റോഡുകളുടെയും തോടുകളുടെയും സംരക്ഷണത്തിനുള്ള സാധ്യതകള്‍ പരമാവധി ഉപയോഗപ്പെടുത്തണം.
ഖാദി കാര്യം... ഇതിലേറെ കഷ്ടം
ഖാദി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവ് കടലാസില്‍ ഒതുങ്ങുന്നതാണ് ഈ മമഖലയില് പ്രവര്‍ത്തിക്കുന്നവര്‍ക്ക് തിരിച്ചടിയാകുന്നത്. ഖാദി മേഖലയെ നഷ്ടത്തില്‍ നിന്നും കൈപിടിച്ചുയര്‍ത്തുന്നതിന്റെ ഭാഗമായി തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിച്ച സര്‍ക്കാര്‍ ഉത്തരവിനെ കുറിച്ച് പത്രവാര്‍ത്തകളല്ലാതെ സര്‍ക്കുലറുകള്‍ പോലും ഖാദിബോര്‍ഡിനു ലഭിച്ചില്ലെന്നാണ് നെയ്ത്തു തൊഴിലാളികളും പരാതിപ്പെടുന്നത്. വിവരാവകാശ പ്രകാരം നെയ്ത്തു തൊഴിലാളികള്‍ നടത്തിയ അന്വേഷണത്തിലാണ് മി്നിമം വേതനം സംബന്ധിച്ച് പ്രഖ്യാപനമല്ലാതെ തുടര്‍ നടപടികളൊന്നും സര്‍ക്കാര്‍ സ്വീകരിച്ചില്ലെന്നു വ്യക്തമായത്. തൊഴില്‍ നൈപുണ്യവകുപ്പ് പുറത്തിറക്കിയ പുതുക്കിയ വിജ്ഞാപനമനുസരിച്ച് പീസ് റേറ്റ് വിഭാഗം തൊഴിലാളികളുടെ കുറഞ്ഞ വേതനം 400.60 രൂപയായും ദിവസവേതനതൊഴിലാളികളുടെ കുറഞ്ഞ വേതനം 425 രൂപയായും ഉയരുമെന്നാണ് പ്രഖ്യാപനം. എന്നാല്‍ പുതുക്കിയ വരുമാനം ലഭിക്കുമോ എന്ന ഉറപ്പു പോയിട്ട് നിലവിലെ ശമ്പളം പോലും മാസത്തില്‍ കൃത്യമായി ലഭിക്കുന്നില്ലെന്നതാണ് യാഥാര്‍ഥ്യമെന്ന് നെയ്ത്തു തൊഴിലാളികള്‍ സാക്ഷ്യപ്പെടുത്തുന്നു.
രണ്ടു വര്‍ഷമായി ഇന്‍സെന്റീവ് പോലും നല്‍കിയിട്ടില്ല. നിലവില്‍ ഡിഎയും ഇന്‍സെന്റീവുമെല്ലാം ചേര്‍ത്താലും ദിവസം എട്ടു മണിക്കൂര്‍ പണിയെടുക്കുന്ന ഒരു തൊഴിലാളിക്ക് മാസത്തില്‍ 1500രൂപയാണ് ശന്പളമായി ലഭിക്കുന്നത്. എന്നാല്‍ രണ്ടു വര്‍ഷമായി ഇന്‍സെന്റീവ് നല്‍കിയിട്ടുമില്ല. ഇത്തരമൊരു ദുരവസ്ഥയില്‍ തുടരാനാകാതെ ഖാദിബോര്‍ഡിന്റെ കോഴിക്കോട് അത്തോളിയിലെ നെയ്ത്തു കേന്ദ്രത്തില്‍ നിന്നും നാല്പതു തൊഴിലാളികളാണ് നെയ്ത്തുപേക്ഷിച്ച് മറ്റു തൊഴില്‍ മേഖലകളിലേക്ക് മാറിയത്. ആറു വര്‍ഷം മുമ്പ് അത്തോളിയില്‍ അന്‍പതു പേരുമായി ആരംഭിച്ച ഖാദി നെയ്ത്തു കേന്ദ്രത്തില്‍ നിലവില്‍ പത്തുപേരാണ് തൊഴിലെടുക്കുന്നത്. തൊഴിലുറപ്പു ജോലിക്കാര്‍ക്കു പോലും ഇതിലും കൂടുതല്‍ കൂലി ലഭിക്കുമെന്നു പറഞ്ഞാണ് പലരും പിരിഞ്ഞുപോയത്. തൊഴിലാളികളുടെ വേതനം വര്‍ധിപ്പിക്കാനും കൂടുതല്‍ പേരെ ഈ രംഗത്തേക്ക് ആകര്‍ഷിക്കാനുമായി നൂല്‍നൂല്‍പ്പ് തൊഴിലാളികള്‍ക്ക് 61 ശതമാനവും, നെയ്ത്ത് തൊഴിലാളികള്‍ക്ക് 40 ശതമാനവും കൂലി വര്‍ധനവാണ് സര്‍ക്കാര്‍ നല്‍കിയതെന്നാണ് കഴിഞ്ഞ ഓഗസ്റ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ പ്രഖ്യാപനങ്ങള്‍ പാലിക്കപ്പെടുമെന്ന പ്രതീക്ഷകള്‍ തൊഴിലാളികള്‍ക്കില്ല. ശമ്പളം പോലുമില്ലാതെ നടുവൊടിയുന്ന ജോലിയില്‍ ഇനിയും തുടരാന്‍ ആകില്ലെന്ന നിലപാടിലാണ് നെയ്ത്തുതൊഴിലാളികള്‍ .
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top