Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
EPAPER TEST
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
സെബി മാത്യു
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അപൂർവവുമാണ്. ഇതൊക്കെയാണെങ്കിലും ഇതുവരെയുള്ള രാഷ്ട്രീയ ജീവിതത്തിൽ ഒരു തരത്തിലുള്ള അക്ഷരത്തെറ്റുകളും ഉണ്ടാക്കിയിട്ടില്ലാത്ത കോണ്‍ഗ്രസ് നേതാവാണ് മല്ലികാർജുൻ ഖാർഗെ.
വലിയൊരു ആളായി കടന്നുവന്ന് പദവിയിലേക്ക് അമർന്നിരുന്നതല്ല. മറിച്ച്, ഏറ്റവും താഴേത്തട്ടുമുതൽ പ്രവർത്തിച്ച് പടിപടിയായി ഉയർന്ന് കോണ്‍ഗ്രസിന്റെ അധ്യക്ഷപദവിയിലേക്കെത്തിയ വ്യക്തിത്വം.
അറുപതിലേറെ വർഷത്തെ പ്രവർത്തനംകൊണ്ടു കോണ്‍ഗ്രസിനോട് എന്നും ആത്മബന്ധം കാത്തുസൂക്ഷിച്ചും പാർട്ടിയുടെ ആദർശം മുറുകെ പിടിച്ചും എന്നും കോണ്‍ഗ്രസുകാരനായിരുന്ന നേതാവായിരുന്നു മപ്പണ്ണ മല്ലികാർജുൻ ഖാർഗെ. ഫാസിസ്റ്റ്- ഹിന്ദു അജൻഡകളോട് എന്നും കലഹം പ്രഖ്യാപിച്ചിട്ടുള്ള ഖാർഗെ സംഘപരിവാർ-ആർഎസ്എസ് സംഘടനകളുടെ മുഖ്യശത്രു കൂടിയാണ്. അംബേദ്കറെയും ബുദ്ധനെയുമാണ് പിന്തുടരുന്നതെന്ന് വ്യക്തമാക്കിയിട്ടുമുണ്ട്.
കർണാടകയിലെ ബിദർ ജില്ലയിൽപ്പെട്ട വാരവട്ടി എന്ന ഗ്രാമത്തിലാണ് മപ്പണ്ണ ഖാർഗെയുടെയും സഭാവ ഖാർഗെയുടെയും മകനായ മല്ലികാർജുൻ ഖാർഗെയുടെ ജനനം. ഏഴാമത്തെ വയസിൽ കുടുംബം കലാബുരാഗിയി(ഗുൽബർഗ)ലേക്കു മാറി. പ്രദേശത്തുണ്ടായ ഒരു വർഗീയ സംഘർഷത്തെ തുടർന്നായിരുന്നു ഈ മാറ്റം. ഈ കലാപത്തിൽ സ്വന്തം അമ്മ ഉൾപ്പെടെയുള്ള ഉറ്റവരെയാണ് ഖാർഗെയ്ക്കു നഷ്ടപ്പെട്ടത്.
ഗുൽബർഗയിലുള്ള ന്യൂട്ടൻ വിദ്യാലയത്തിൽ സ്കൂൾ പഠനം പൂർത്തിയാക്കി. സർക്കാർ കോളജിൽനിന്ന് ബിരുദം നേടി. ഗുൽബർഗയിലെ സേത് ശങ്കർലാൽ ലഹോട്ടി വിദ്യാലയത്തിൽനിന്ന് നിയമ ബിരുദവും നേടി. ഇക്കാലത്ത് സിനിമ തിയറ്ററുകളിൽ ഉൾപ്പെടെ ജോലി ചെയ്താണ് പഠനത്തിനും മറ്റാവശ്യങ്ങൾക്കുമുള്ള പണം കണ്ടെത്തിയിരുന്നത്.
സുപ്രീംകോടതി ജഡ്ജിയായിരുന്ന ശിവരാജ് പാട്ടീലിന്റെ കീഴിലായിരുന്നു നിയമപരിശീലനം. നാളുകളേറെ കഴിയും മുൻപേതന്നെ മികച്ച അഭിഭാഷകൻ എന്നു പേരെടുത്തു. ഫീസില്ലാ വക്കീൽ എന്നായിരുന്നു നാട്ടുകാർ വിളിച്ചിരുന്നത്. അഭിഭാഷകനായിരിക്കെ എന്നും അവശവിഭാഗങ്ങളുടെയും അവഗണിക്കപ്പെട്ടവരുടെയും അവകാശ സംരക്ഷണത്തിനുവേണ്ടി നിലകൊണ്ടു. തൊഴിലാളികളുടെ ക്ഷേമത്തിനുവേണ്ടിയും അഭിഭാഷകനെന്ന നിലയിൽ പ്രയത്നിച്ചു.
വിദ്യാർഥി പ്രസ്ഥാനങ്ങളിലൂടെയായിരുന്നു മല്ലികാർജുൻ ഖാർഗെയുടെ രാഷ്ട്രീയ പ്രവേശം. ബിരുദ പഠനകാലത്ത് തന്നെ സജീവ സംഘടനാ പ്രവർത്തകനായി. തീപ്പൊരി പ്രസംഗങ്ങൾ കൊണ്ടുതന്നെ അക്കാലത്ത് വിദ്യാർഥികളുടെ ഇടയിൽ പേരെടുത്തു. പിന്നീട് കോളജ് യൂണിയൻ ജനറൽ സെക്രട്ടറിയാകുന്നതാണ് ആദ്യത്തെ പദവി.
യുവാവായിരിക്കെ കബഡി, ഹോക്കി, ഫുട്ബോൾ താരമായിരുന്ന ഖാർഗെ നിരവധി ജില്ലാതല മത്സരങ്ങളിൽ വിജയിച്ചിട്ടുണ്ട്. ഈ കായിക ഇനങ്ങൾക്കെല്ലാം തന്നെ ക്രിക്കറ്റിനു ലഭിക്കുന്ന പ്രചാരണം ലഭിക്കണമെന്നത് ഖാർഗെ എക്കാലവും ഉയർത്തിപ്പിടിച്ച വാദമായിരുന്നു. നിരവധി ഭാഷകൾ കൈകാര്യം ചെയ്യുന്ന ഖാർഗെ ഒരു ബഹുഭാഷാ പണ്ഡിതനായിട്ടാണ് രാഷ്ട്രീയക്കാർക്കിടയിൽ അറിയപ്പെടുന്നത്. ഹിന്ദി, ഉറുദു, കന്നഡ, മറാത്തി, തെലുങ്ക്, ഇംഗ്ലീഷ് കൂടാതെ മറ്റുചില പ്രാദേശിക ഭാഷകളിലും പ്രാവീണ്യമുണ്ട്.
1961ലാണ് മല്ലികാർജുൻ ഖാർഗെ ഇന്ത്യൻ നാഷണൽ കോണ്‍ഗ്രസിൽ അംഗമാകുന്നത്. മികച്ച പാർട്ടി പ്രവർത്തനം കാഴ്ചവച്ചതിന്റെ ഫലമായി ആ വർഷംതന്നെ ഗുൽബർഗ കോണ്‍ഗ്രസ് പ്രാദേശിക കമ്മിറ്റി അധ്യക്ഷനായി. 1972ൽ തെരഞ്ഞെടുപ്പ് രംഗത്തെ കന്നിയങ്കത്തിനിറങ്ങി. നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിച്ച് എംൽഎയായി. 1976ൽ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രിയായി. 1978ൽ ഗുർമിത്കൽ നിയമസഭാ മണ്ഡലത്തിൽനിന്നു മികച്ച ഭൂരിപക്ഷത്തോടെ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. അന്നത്തെ മന്ത്രിസഭയിൽ തദ്ദേശഭരണ മന്ത്രിയായി ചുമതലയേറ്റു.
നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി പന്ത്രണ്ടു തവണ തെരഞ്ഞെടുപ്പിനെ നേരിട്ട ഖാർഗെ ഒറ്റത്തവണ (2019) മാത്രമാണ് പരാജയമറിഞ്ഞിട്ടുള്ളത്. തുടർച്ചയായി ഒൻപത് തവണയാണ് കർണാടക നിയമസഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ടത്. സംവരണ സീറ്റായ ഗുർമിത്കൽ മണ്ഡലത്തിൽനിന്നായിരുന്നു കൂടുതൽ വിജയവും. ഒരു തവണ ചിതാപുരിൽനിന്ന് ജയിച്ചു.
2009ലും 2014ലും ഗുൽബർഗയിൽനിന്ന് ലോക്സഭയിലെത്തി. കർണാടക സംസ്ഥാന റവന്യൂ മന്ത്രിയായിരിക്കുന്പോൾ നിരവധി ഭൂപ്രശ്നങ്ങളിൽ ഇടപെട്ടു പരിഹരിച്ചു. ഭൂമിയില്ലാത്തവർക്ക് വ്യവസ്ഥാപിതമായി പട്ടയങ്ങൾ വിതരണം ചെയ്തു. മികച്ച പ്രതിപക്ഷ നേതാവായി പ്രവർത്തിച്ചും അദ്ദേഹം കർണാടകയിലെ ജനങ്ങളുടെ മനസിലിടം പിടിച്ചു. 1999 ൽ തൊട്ടരികിലെത്തിയിട്ടാണ് മുഖ്യമന്ത്രി പദം അദ്ദേഹത്തിൽ നിന്നകന്നു പോയത്. 2004ലും 2013ലും ഇതാവർത്തിച്ചു.
രാധാഭായി ആണ് ഭാര്യ. പ്രിയങ്ക് ഖാർഗെ, രാഹുൽ ഖാർഗെ, മിലിന്ദ് ഖാർഗെ എന്നിങ്ങനെ മൂന്ന് ആണ് മക്കളും പ്രിയദർശിനി ഖാർഗെ, ജയശ്രീ എന്നീ രണ്ട് പെണ്മക്കളുമുണ്ട്. പ്രിയങ്ക് ഖാർഗെ കോണ്‍ഗ്രസ് എംഎൽഎയും മുൻ കർണാടക മന്ത്രിയുമാണ്. രണ്ട് ആണ് മക്കൾ വ്യവസായ രംഗത്താണ്.
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്സ
ഒരു അഭിഭാഷകന്റെ കൊലക്കേസ് ഡയറി
സദാശിവന്. കര്‍ണാടകയിലെ നിരവധി സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സ്ഥാപകനാ
സാജുവിന്റെ സൈക്കിള്‍ യാത്ര തുടരുകയാണ്
കൊച്ചി: ലോക്ഡൗണ്‍ കാലത്ത് വ്യായാമത്തിനായി തുടങ്ങിയ സൈക്കിള്‍ സവാരി പോലീസ് ഉദ്യേ
സ്വാതി ഹൃദയം പാടുന്നു
ഇളം കറുപ്പ് നിറമുള്ള പിടയുന്ന കണ്ണുകളുള്ള സുഗന്ധവല്ലി എന്ന നർത്തകി സ്വാതി മഹാ
മധുരവസന്തത്തിന്റെ നാദം
മലയാള സിനിമാ ലോകത്ത് മറ്റ് ഗായികമാരുമായിച്ചേര്ന്ന് യുഗ്മഗാനങ്ങള്‍ പാടി അന
നൂറടി ഉയരം, 200 ഇഞ്ച് വണ്ണം; അപൂർവ വൃക്ഷരാജനെ പരിചയപ്പെടാം
നൂറടിയോളം ഉയരത്തിൽ ഒരു മാവ്. ആകാശം മുട്ടെ നില്ക്കുന്ന മാവിന് ഇടയ്ക്കൊന്നും ശിഖരങ
എന്റെ ചെലവിനുള്ള കാശ് ഞാന്‍ ഉണ്ടാക്കിക്കോളാം
അതേ, എനിക്ക് ചെലവിന് തരാന്‍ ആരും കഷ്ടപ്പെടേണ്ടട്ടോ. എനിക്കുള്ളത് ഞാന്‍ സമ്പാദി
ആനത്താവളത്തിലെ കുറുന്പൻ കണ്ണൻ
കോന്നി : കുറുമ്പും കാട്ടിയും കാണികളിൽ കൗതുകം ഉണർത്തിയും ആനത്താവളത്തിൽ കണ്ണന്
ത്രെഡ് ആർട്ടിൽ വിരിയുന്ന മലയാളത്തിന്റെ സ്വന്തം നിത്യഹരിതനായകൻ
ചങ്ങനാശേരി: മലയാള സിനിമയിലെ നിത്യഹരിത നായകനും പൂർവവിദ്യാ
മലിനജലം ഉപയോഗിച്ച് കന്നച്ചെടികൾ വളർത്തി മാതൃകയായി
മലിനജലം സംസ്കരിക്കുന്നതിന് നൂതന മാതൃക കണ്ടെത്തിയിരിക്കുകയാണ് മിണാലൂരിൽ പ
നീർപ്പക്ഷി സർവേയിൽ 16,634 പക്ഷികൾ
ഏഷ്യൻ വാട്ടർ ബേഡ് സെൻസസിന്റെ ഭാഗമായുള്ള നീർപ്പക്ഷിസർവേ, തൃശൂർ - പൊന്നാനി കോ
ഇരുമുടിക്കെട്ടുമായി സ്കേറ്റിംഗ് ചെയ്ത് താരങ്ങൾ
ഇരുമുടിക്കെട്ടുമായി കൊല്ലത്ത് നിന്നും സ്കേറ്റിംഗ് ചെയ്ത് റോളർ സ്കേറ്റിംഗ് താര
കാൽനടയായി ഭാരതപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
കാൽനടയായി ഭാരത്യപര്യടനം നടത്തുന്ന ദന്പതികൾ
പിന്നിട്ട ദൂരങ്ങള്‍ കണക്കാക്കാതെ മഹത്തായ ലക്ഷ്യവുമായി മുന്നോട്ടുള്ള ചുവടുവയ്പ
വീണ്ടും കുറ്റം നിഷേധിച്ച് ഇന്ദ്രാണി
താൻ ചെയ്ത കുറ്റം മറച്ചുപിടിക്കാൻ വേണ്ടി ഇന്ദ്രാണി പരമാവധി ശ്രമങ്ങൾ നടത്തി. മക
കുരുക്കായി ഡ്രൈവറുടെ മൊഴി
അക്കാലത്തു പീറ്റർ സ്റ്റാർ ഇന്ത്യയുടെ സിഇഒ സ്ഥാനം രാജിവച്ച് ഐഎൻഎക്സ് മീഡിയ എന്ന
ചുരുളഴിയുന്നു
മുംബൈയിലെ ഒരു പുറമ്പോക്ക്ഭൂമിയാണ് റായ്ഗഡ്. മാലിന്യമടക്കം ആർക്കും എന്തും കൊണ്ടു
ഷീന ബോറ ജീവനോടെയുണ്ടോ?
കൊല്ലപ്പെട്ടെന്നു പറയുന്ന ഷീന ബോറ ഇപ്പോഴും ജീവനോടെയുണ്ടെന്ന വെളിപ്പെടുത്തലുമാ
കാഴ്ചയുടെ വസന്തമൊരുക്കി മണിമുല്ല
കാഴ്ചയുടെ വസന്തമൊരുക്കി വഴിയന്പലത്ത് മണിമുല്ല പൂത്തു. ചിത്രകാരനായ വഴിയന്പ
ജയനെ മറക്കാൻ എങ്ങനെ കഴിയും ?
1980 നവംബർ 16ന് മലയാള സിനിമയെ കണ്ണീരിലാഴ്ത്തി ജയൻ എന്ന അതുല്യപ്രതിഭ കളമൊഴി
ലാലേ....കുനി.....!
മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിലൊന്നാണ് കിലുക്കം. എത്ര കണ്ടാലും ഈ
സെറ്റ് മുഴുവൻ നിലവിളിച്ചുപോയി...
മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ വേറിട്ടൊരു ചിത്രമാണ് ബിഗ്ബി. രൂപത്തിലും ഭാവത
ദൈവമുണ്ടെന്ന് എനിക്ക് ഇപ്പോൾ തോന്നുന്നു - ജോൺ ഏബ്രഹാം
സഞ്ജയ് ഗുപ്ത സംവിധാനം ചെയ്ത ചിത്രമാണ് "ഷൂട്ടൗട്ട് അറ്റ് വഡാല’. 2013 ൽ ജോണ്‍ ഏബ്ര
അക്ഷയ്കുമാർ ഒരിക്കലും വിചാരിച്ചില്ല; അങ്ങനെ സംഭവിക്കുമെന്ന്
പ്രഭുദേവ സംവിധാനം ചെയ്ത ചിത്രമാണ് സിംഗ് ഈസ് ബ്ലിയിംഗ്. അക്ഷയ്കുമാറാണ് നായകൻ. ഈ
അനുപം ഖേർ കാലുയർത്തി, ഷാരൂഖ് പെട്ടു
ബോളിവുഡ് സിനിമയിൽ ഷാരൂഖ് ഖാൻ കിംഗ് ഖാൻ ആണ്. അദ്ദേഹത്തിനും ഷൂട്ടിംഗിനിടെ പരിക്
കജോളിന്റെ ഓർമ പോയി
ബോളിവുഡിലെ സൂപ്പർ സുന്ദരിമാരിൽ ഒരാളാണ് കജോൾ. ഒരു കാലത്ത് ബോളിവുഡ് സിനിമ അട
ഓരോ ദിവസവും മൂന്നു കുട്ടികൾ!
കുട്ടികളുടെ സംരക്ഷണത്തിനായി നിയമങ്ങളും കാവലുകളും ശക്തമാവുമ്പോഴും കാണാതാകു
പിന്നിൽ പലവിധ മാഫിയകൾ....
കൊല്ലത്ത് ദേവനന്ദന എന്ന പെൺകുട്ടിയെ കാണാതായപ്പോൾ ഇതുവരെ കേരളത്തിൽ ഉണ്ടാകാത
ഇന്നും ഞെട്ടലിൽ...
ഏകദേശം 35 വർഷങ്ങൾക്കു മുന്‍പു നടന്നൊരു സംഭവമാണിത്. തമിഴ്നാട്ടിൽനിന്നു കേരളത
Latest News
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.കെ.കണ്ണന്റെയും കുടുംബത്തിന്റെ സ്വത്ത് വിവരം ഹാജരാക്കാൻ ഇഡിയുടെ നോട്ടീസ്
ശരിയാക്കിത്തരാം; കോപ്പറേറ്റീവ് തട്ടിപ്പില്‍ പണം നഷ്ടമായവരെ സമീപിച്ച് കെപിസിസി
കണ്ണൂരിൽ മുൻ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരേ ബോംബേറ്
വെങ്കലം നേടിയത് ട്രാന്‍സ്ജെന്‍ഡര്‍; മെഡലിന് അര്‍ഹ താന്‍:ഗുരുതര ആരോപണവുമായി സ്വപ്ന
കരുണാകരന് സ്മാരകം ഒരുക്കാൻ കഴിയാതെ പോയത് പാർട്ടിയുടെ ദൗർബല്യം: കെ.സുധാകരൻ
Latest News
കരുവന്നൂർ ബാങ്ക് തട്ടിപ്പ്; എം.കെ.കണ്ണന്റെയും കുടുംബത്തിന്റെ സ്വത്ത് വിവരം ഹാജരാക്കാൻ ഇഡിയുടെ നോട്ടീസ്
ശരിയാക്കിത്തരാം; കോപ്പറേറ്റീവ് തട്ടിപ്പില്‍ പണം നഷ്ടമായവരെ സമീപിച്ച് കെപിസിസി
കണ്ണൂരിൽ മുൻ ആർഎസ്എസ് പ്രവർത്തകന്റെ വീടിന് നേരേ ബോംബേറ്
വെങ്കലം നേടിയത് ട്രാന്‍സ്ജെന്‍ഡര്‍; മെഡലിന് അര്‍ഹ താന്‍:ഗുരുതര ആരോപണവുമായി സ്വപ്ന
കരുണാകരന് സ്മാരകം ഒരുക്കാൻ കഴിയാതെ പോയത് പാർട്ടിയുടെ ദൗർബല്യം: കെ.സുധാകരൻ
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top