Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
എസ്. റൊമേഷ്
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ തലമുറയിൽപ്പെട്ട പലരും അവരെക്കുറിച്ച് കേട്ടിരിക്കാനിടയില്ല. പക്ഷേ അറുപതുകളിലും എഴുപതുകളിലും ഇന്ത്യയിലെ പ്രധാന പത്രങ്ങളിലൊക്കെ നിറഞ്ഞുനിന്നിരുന്ന വ്യക്തിയായിരുന്നു ഗായത്രീദേവി.
പ്രമുഖ സ്വതന്ത്ര്യ സമര സേനാനായിരുന്ന സി. രാജഗോപാലാചാരിയുടെ നേതൃത്വത്തിൽ കോൺഗ്രസിനെതിരായി രൂപവത്കരിച്ച സ്വതന്ത്രാ പാർട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളായിരുന്നു അവർ. രാജസ്ഥാനിൽ ഗായത്രീദേവിയുടെ നേതൃത്വത്തിലായിരുന്നു സ്വതന്ത്രാ പാർട്ടി സ്ഥാപിച്ചത്.
കോൺഗ്രസ് പാർട്ടി ഇന്ത്യയിലെന്പാടും പ്രത്യേകിച്ച് ഉത്തരേന്ത്യയിൽ മുഴുവൻ വന്പൻ വിജയം നേടിയപ്പോൾ അതിനു തടയിട്ടത് ഗായത്രീദേവിയുടെ വ്യക്തിപ്രഭാവമായിരുന്നു. ഗായത്രീദേവിക്കെതിരേ മത്സരിക്കുന്നത് ആരാണെങ്കിലും കെട്ടിവച്ച കാശു കിട്ടില്ല എന്ന നിലയിലായിരുന്നു അവരുടെ വ്യക്തി പ്രഭാവം.
രാജസ്ഥാനിലെയോ പശ്ചിമ ബംഗാളിലെയോ ഏതുസീറ്റിൽനിന്ന് ഏതു പാർട്ടിക്കാരിയായി മത്സരിച്ചാലും അവർ നിഷ്പ്രയാസം വിജയിക്കുമായിരുന്നു. അത്രയ്ക്ക് സ്വീകാര്യത അവർക്കുണ്ടായിരുന്നു.
പ്രധാനമന്ത്രിയായിരുന്ന ലാൽ ബഹദൂർ ശാസ്ത്രി കോൺഗ്രസിൽ ചേരാൻ അഭ്യർഥിക്കുകയും അതിനായി ചില ഓഫറുകൾ വാഗ്ദാനം ചെയ്യുകയും ചെയ്തുവെങ്കിലും തന്റെ ആദർശത്തിലുറച്ചു നിന്ന അവർ അത് നിരസിച്ചു.
അന്ന് കോൺഗ്രസിൽ ചേർന്നിരുന്നുവെങ്കിൽ അവർ കേന്ദ്രമന്ത്രിയായേനെ. 1967ലെ തെരഞ്ഞെടുപ്പിൽ ഭൈറോൺസിംഗ് ഷെഖാവത്തിന്റെ നേതൃത്വത്തിലുള്ള ജനസംഘവുമായി ചേർന്ന് രാജസ്ഥാനിലെന്പാടും കോൺഗ്രസിന് പ്രഹരമേൽപ്പിക്കാൻ അവർക്കു കഴിഞ്ഞു.
രാജ്യമെന്പാടും പ്രത്യേകിച്ച് ഉത്തരേന്ത്യയിലാകെ കോൺഗ്രസ് തേരോട്ടം നടത്തുന്പോൾ അതിനെ പിടിച്ചു കെട്ടാൻ ഗായത്രീദേവിക്കായി. തന്നെയുമല്ല കോൺഗ്രസ് സ്ഥാനാർഥിക്ക് കെട്ടിവച്ച കാശുപോലും ലഭിക്കാത്ത രീതിയിലുള്ള വന്പൻ വിജയവുമാണ് അവർ നേടിയിരുന്നത്.
1962ൽ തന്റെ ആദ്യ തെരഞ്ഞെടുപ്പിൽ ജയ്പുർ ലോക്സഭാ മണ്ഡലത്തിൽ പോൾ ചെയ്ത 2,46,516 വോട്ടിൽ 1,92,909 വോട്ടിന്റെ വന്പൻ ഭൂരിപക്ഷം അവരെ ഗിന്നസ് ബുക്കിലെത്തിച്ചു. ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പു വിജയമെന്ന റിക്കാർഡാണ് അന്ന് ഗായത്രീ ദേവി കുറിച്ചത്.
ആകെ വോട്ടിന്റെ 78 ശതമാനവും നേടിയായിരുന്നു അവരുടെ വിജയം. ലോക്സഭയിലേക്ക് പല തവണ കോൺഗ്രസിനെതിരായി മത്സരിച്ചെങ്കിലും ഒരിക്കൽപ്പോലും അവർക്കു പരാജയം ഏറ്റുവാങ്ങേണ്ടി വന്നില്ല.
ലോകത്തിലെ ഏറ്റവും സുന്ദരികളായ പത്തു സ്ത്രീകളിലൊരാളായി ‘വോഗ്' എന്ന ലോകപ്രശ്ത ഫാഷൻ മാസിക ഗായത്രീദേവിയെ തെരഞ്ഞെടുത്തിരുന്നു. പ്രധാനമന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിക്കുപോലും ഗായത്രിദേവീയോട് അസൂയയായിരുന്നു എന്നു പരക്കെ സംസാരമുണ്ടായിരുന്നു.
അമേരിക്കൻ പ്രസിഡന്റായിരുന്ന ജോൺ എഫ്. കെന്നഡിയുമായും അദ്ദേഹത്തിന്റെ ഭാര്യ ജാക്വലിൻ കെന്നഡിയുമായും അടുത്ത സൗഹൃദം ഗായത്രിക്കുണ്ടായിരുന്നു. ജാക്വിലിൻതന്നെ തന്റെ അടുത്ത സുഹൃത്താണ് ഗായത്രിദേവിയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
ഇന്ദിരാഗാന്ധിയുടെ കടുത്ത എതിരാളി ആയിരുന്നു ഗായത്രി. ലോക്സഭയിൽ പല തവണ അവർ ഇന്ദിരയെ വിമർശിച്ചു പ്രസംഗിച്ചിട്ടുണ്ട്. 1967 ലും 1971 ലും വിജയം ആവർത്തിച്ചു. ഇന്ത്യൻ സ്ത്രീ സൗന്ദര്യത്തിന്റെയും ഫാഷന്റെയും രാജകീയതയുടെയും ഒക്കെ പ്രതീകമായിരുന്നു അവർ.
ബംഗാളിലെ വലിയൊരു നാട്ടുരാജ്യമായിരുന്ന കൂച്ച് ബിഹാറിലാണ് അവർ ജനിച്ചത്. രാജ്യത്തെ ജിതേന്ദ്ര നാരായൺ രാജാവിന്റെയും ബറോഡ രാജകുടുംബത്തിലെ ഇന്ദിര രാജിയുടെയും ഏക മകളായിട്ടാണ് ജനനം.
1919 മേയ് 23ന് ലണ്ടനിലായിരുന്നു അവരുടെ ജനനം. അതി സന്പന്നതയിലാണ് അവർ ബാല്യകാലം ചെലവഴിച്ചത്. കുട്ടിക്കാലത്ത് കൊട്ടാരത്തിൽ അഞ്ഞൂറോളം പരിചാരകരാണ് ഉണ്ടായിരുന്നതത്രേ. ഇംഗ്ലീഷ് ഉൾപ്പെടെ നിരവധി ഭാഷകൾ അവർ അനായാസം കൈകാര്യം ചെയ്തിരുന്നു.
ജയ്പുരിലെ മഹാരാജാ സാവായ് മാൻസിംഗ് രണ്ടാമനുമായുള്ള വിവാഹത്തോടെ അവർ ജയ്പുർ റാണിയുമായി. ജയ്പുർ രാജാവ് ഗായത്രീദേവിയുമായി പ്രണയത്തിലാവുകയും പിന്നീട് വിവാഹിതരാവുകയുമായിരുന്നു. 1940 മേയ് 9നായിരുന്നു ഇവരുടെ വിവാഹം.
ശാന്തിനികേതനിലെ വിദ്യാഭ്യാസത്തിനു ശേഷം സ്വിറ്റ്സർലണ്ടിലെ ലൗസാന്നെയിലും ലണ്ടൻ കോളജ് ഓഫ് സെക്രട്ടറീസിലും പഠനം നടത്തി. ശാന്തിനികേതനിലെ വിദ്യാഭ്യാസ കാലത്ത് ഇന്ദിരാഗാന്ധിയും അവിടെ പഠിച്ചിരുന്നു. അതുകൊണ്ടു തന്നെ ഇന്ദിരാഗാന്ധിക്കും ഗായത്രീദേവിക്കും പരസ്പരം അറിയാമായിരുന്നു.
അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്പോൾ ഗായത്രി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ആശുപത്രി വിട്ടാൽ ഉടൻ അറസ്റ്റുണ്ടാവുമെന്നും അവിടെനിന്നും പോകരുതെന്നും സുഹൃത്തുക്കൾ അവരെ നിർബന്ധിച്ചെങ്കിലും ആശുപത്രിയിൽ നിന്നു ഡിസ്ചാർജായി അവർ നേരെ പാർലമെന്റിലേക്കാണ് പോയത്.
ഈ വിവരം അറിഞ്ഞ ഉടൻ അവരുടെ ഡൽഹിയിൽ ഔറംഗസേബ് റോഡിലുള്ള വസതിയിൽ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് റെയ്ഡ് നടത്തി. കണക്കിൽ കവിഞ്ഞ പണവും സ്വർണാഭാരണങ്ങളും കൈവശം വച്ചു എന്നാരോപിച്ച് അവർക്കെതിരേ കൊഫേപോസ (കൺസേർവേഷൻ ഓഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻഓഫ് സ്മഗ്ലിംഗ് ആക്ട്) ചുമത്തുകയും അറസ്റ്റു ചെയ്ത് ജയിലിലടയ്ക്കുകയും ചെയ്തു.
1975 ജൂലൈയിൽ അറസ്റ്റു ചെയ്തു ജയിലിലടയ്ക്കപ്പെട്ട അവർ ആറു മാസത്തോളം തടവിൽ കഴിഞ്ഞു. ജയിലിലായിരുന്നപ്പോഴും സാമൂഹിക സേവന പാത അവർ പിന്തുടർന്നു. ജയിലിലുള്ള പെൺകുട്ടികളെ പഠിപ്പിക്കാൻ അവർ സമയം ചെലവഴിച്ചു. 1976 ജനുവരി മാസം ജയിൽ വിമുക്തയായ ശേഷം അവർ രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിച്ചു.
സാമൂഹിക സേവനവും സ്വന്തം കാര്യവുമായി ഒതുങ്ങിക്കൂടുകയായിരുന്നു. 1999ൽ തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ബംഗാളിലെ കുച്ച് ബിഹാർ ലോക്സഭാ സീറ്റിൽനിന്ന് മത്സരിക്കാൻ അവരെ നേരിട്ട് ക്ഷണിച്ചുവെങ്കിലും വിജയിക്കുമെന്ന് ഉറപ്പുണ്ടായിട്ടും അവർ മത്സരിക്കാൻ വിസമ്മതിക്കുകയായിരുന്നു.
ഇന്ദിരാഗാന്ധിയും ഗായത്രിദേവിയും തമ്മിൽ കടുത്ത ശത്രുതയിലായിരുന്നു. ഗായത്രീ ദേവിക്ക് തന്നേക്കാൾ വലിയ ഭൂരിപക്ഷം ലഭിക്കുന്നതും അവരുടെ ഫാഷനിലുള്ള നടപ്പും പിന്നെ കോൺഗ്രസിനോടുള്ള എതിർപ്പുമെല്ലാം ഇന്ദിരയെ അവരുടെ പ്രധാന ശത്രുവാക്കി മാറ്റിയെന്നായിരുന്നു അക്കാ ലത്തെ സംസാരം.
പ്രിവിപഴ്സ് ഉൾപ്പെടെയുള്ള ആനുകൂല്യങ്ങളും സ്വതന്ത്ര ഇന്ത്യയുടെ രൂപവത്കരണവേളയിലെ ധാരണപ്രകാരം രാജകുടുംബാംഗങ്ങൾക്കുള്ള പ്രത്യേകാവകാശങ്ങളും നിഷേധിക്കാനുള്ള കാരണംതന്നെ ഇന്ദിരയ്ക്ക് ഗായത്രിയോടുള്ള പകയാണെന്നും അക്കാലത്ത് സംസാരമുണ്ടായിരുന്നു.
ഈ പകയാണത്രെ പിന്നീട് അവരെ അടിയന്തരാവസ്ഥക്കാലത്ത് ജയിലിൽ അടച്ചതിനും കാരണം. ജനകീയ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ അവർ ശ്രദ്ധാലുവായിരുന്നു. സ്ത്രീകളുടെ ഉന്നമനത്തിന് അവരെ വിദ്യാഭ്യാസം ചെയ്യിക്കണമെന്നു കരുതിയ ഗായത്രീദേവി അവർക്കായി സ്കൂളുകളും സ്ഥാപിച്ചു.
ജയ്പുരിലെ പ്രശസ്തമായ രണ്ടു വിദ്യാലയങ്ങളുടെ സ്ഥാപകയായിരുന്നു അവർ. പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി ജയ്പുരിൽ ഗായത്രി ദേവി തുടങ്ങിയ സ്കൂളാണ് പ്രശസ്തമായ മഹാറാണി ഗായത്രി ദേവി ഗേൾസ് പബ്ലിക് സ്കൂൾ.
ബഹുമുഖ പ്രതിഭയും കലാസ്നേഹിയുമായിരുന്നു ഗായത്രീദേവി. ഗായത്രി ദേവിയുടെ ആത്മകഥയാണ് എ പ്രിൻസസ് റിമംബേഴ്സ്. ഇന്ത്യയിലെ ആദ്യത്തെ ത്രീഡി ഡോക്യുമെന്ററി ജയ്പുർ രാജമാതയായ ഗായത്രിദേവിയെക്കുറിച്ചുള്ളതാണ്.
അവരെ ബന്ധുക്കളും സുഹൃത്തുക്കളും "ആയിഷ' എന്നു വിളിച്ചു. ജഗത് സിംഹ് രാജകുമാരനായിരുന്നു ഗായത്രിയുടെ ഏക മകൻ. അദ്ദേഹം 1997ൽ 48ാമത്തെ വയസിൽ നിര്യാതനായി. പേരക്കുട്ടികൾ രാജകുമാരി ലാളിത്യകുമാരി, ദേവ് രാജ് സിംഹ് രാജകുമാരൻ എന്നിവരാണ്.
2009 ജൂലൈ 29ന് 90ാം വയസിലായിരുന്നു ഗായത്രിദേവിയുടെ അന്ത്യം. വാർധക്യസഹജമായുണ്ടായ കുടലിലെ രോഗത്തിന് ഏറെനാൾ ചികിത്സയിൽ കഴിഞ്ഞശേഷമായിരുന്നു മരണം.
ലണ്ടനിലെ കിംഗ് എഡ്വേർഡ്സ് ആശുപത്രിയിലെ ഏകാന്തത അസഹനീയമായപ്പോൾ അവരുടെ ആഗ്രഹപ്രകാരം ജയ്പുരിലേക്ക് എയർ ആംബുലൻസിൽ കൊണ്ടുവന്നു. അന്നുമുതൽ ജയ്പുരിലെ സന്തോക് ബദുർലഭ് മെമ്മോറിയൽ ആശുപത്രിയിൽ ഐസിയുവിൽ കഴിയുകയായിരുന്നു.
മരണത്തിന് ഏതാനും ദിവസംമുമ്പ് ആശുപത്രി വിട്ടെങ്കിലും ശ്വാസകോശത്തിൽ അണുബാധയെത്തുടർന്ന് മരണത്തിനു തലേന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
Latest News
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
തീരദേശ മേഖലയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
Latest News
മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്; ജാഗ്രത
തീരദേശ മേഖലയിൽ എൻഡിഎയ്ക്ക് വലിയ മുന്നേറ്റം ഉണ്ടായെന്ന് ശോഭ സുരേന്ദ്രൻ
കത്തിയെരിഞ്ഞ് ബസ്; യാത്രക്കാര്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്
മതത്തിന്റെ പ്ലസ് വേണ്ട, കാഫിര്‍ എന്ന് വിളിച്ചിട്ടുള്ള വോട്ട് വേണ്ടെന്നും ഷാഫി
മുഖ്യമന്ത്രി ജാവേദേക്കറെ കണ്ടത് എന്തിനെന്ന് സത്യം പറയണം: കെ.സുധാകരന്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top