Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
"വീട്ടിലെ ആശുപത്രി'
പീറ്റർ ഏഴിമല
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാട് പേരുടെ സ്വപ്നങ്ങളായി മാറിയ സംഭവമാണ് പയ്യന്നൂരിൽ കാണുന്നത്. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ പിആര്‍ഒ ജാക്സണ് ഏഴിമലയും ഭാര്യ നഴ്സിംഗ് ഓഫീസര്‍ ജീനിയയും ഏഴിമല നരിമടയില്‍ നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശനം ഏറെ ചർച്ചയായി കഴിഞ്ഞു.
"സ്നേഹക്കൂട്' എന്ന പേരിട്ട ഈ വീടിന്റെ ഗൃഹപ്രവേശനത്തിന്റെ സവിശേഷതകളാണ് ഇതിന് കാരണം. ഈ വീടിന്റെ സവിശേഷതകള്‍ക്കൊപ്പം തങ്ങളുടെ കര്‍മപഥത്തിലെ പ്രവര്‍ത്തനങ്ങളെ ഈ ദമ്പതികള്‍ നെഞ്ചോട് ചേര്‍ത്തപ്പോള്‍ സ്നേഹക്കൂടിന്റെ ഗൃഹപ്രവേശനം നാടേറ്റെടുത്ത് ഉത്സവമാക്കുകയായിരുന്നു എന്നതായിരുന്നു വലിയ പ്രത്യേകത. ആദര്‍ശങ്ങള്‍ സ്വന്തം ജീവിതത്തില്‍ പകര്‍ത്തി സമൂഹത്തിന് പുതിയ മാതൃകയും ദിശാബോധവും പകര്‍ന്നതാണ് "സ്നേഹക്കൂടിന്റെ' ഗൃഹപ്രവേശനത്തെ ശ്രദ്ധേയമാക്കിയത്.
സാന്ത്വന പരിചരണത്തിനാണ് മുന്‍തൂക്കം
നിര്‍മാണം പൂര്‍ത്തിയാക്കിയ സ്വന്തം വീട്ടിലെ താമസത്തോടൊപ്പം സൗജന്യ സാന്ത്വന പരിചരണത്തിന് മുന്‍തൂക്കം നല്‍കിയുള്ള പദ്ധതികള്ക്കുകൂടിയാണ് ഇവര്‍ തുടക്കം കുറിച്ചത്. വീടിനോടനുബന്ധിച്ച് പ്രത്യേകം സജ്ജീകരിച്ചിട്ടുള്ള ഒരുമുറിയില്‍ ടെലഫോണിക് സൂയിസൈഡ് പ്രിവഷന് സെന്റര്‍, കൗണ്‍സിലിംഗ് സെന്റര്‍, പാലിയേറ്റീവ് സപ്പോര്‍ട്ടിംഗ് യൂണിറ്റ് എന്നിവ കൂടിയാണ് ഈ ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയിരിക്കുന്നത്.
" തങ്ങളെ കേള്‍ക്കാനും ഉള്‍ക്കൊള്ളാനും ആരുമില്ല എന്ന ചിന്തയില്‍നിന്നാണ് ആത്മഹത്യാ പ്രേരണയുണ്ടാകുന്നതെന്നും ഇത്തരം ചിന്തയില്‍നിന്നും തുടര്‍ന്നുള്ള ആത്മഹത്യയില്‍നിന്നും ഇത്തരക്കാരെ രക്ഷപ്പെടുത്താന്‍ കഴിയുമെന്നും ജാക്സണ് പറയുന്നു. ഇത്തരം ആവശ്യങ്ങള്‍ക്കായി വീടിനോടനുബന്ധിച്ച് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സൗജന്യ മാനസിക ചികിത്സാ സൗകര്യങ്ങള്‍ക്കായി കേരളത്തിലെവിടെനിന്നും 8848939095 നമ്പറില്‍ വിളിച്ചാല്‍ കൗണ്‍സിലിംഗ് സേവനം ലഭ്യമാകും.
വരാന്തയോടനുബന്ധിച്ചുള്ള മറ്റൊരു മുറി വിശ്രമം അത്യവശ്യമായി വരുന്ന രോഗികള്‍ക്ക് കിടക്കാനുള്ള സൗകര്യത്തോടെ നിര്‍മിച്ചതാണ്. രണ്ടുമുറികള്‍ കിടപ്പുമുറികളായി ഉപയോഗിക്കുമ്പോള്‍ മറ്റു രണ്ടു മുറികള്‍ സാന്ത്വന പരിചരണത്തിനായി മാറ്റിവയ്ക്കുകയായിരുന്നു. വീല്‍ചെയറില്‍ രോഗികളായവരെ മുറിയിലെത്തിക്കാന്‍ റാമ്പും ഒരുക്കിയിട്ടുണ്ട്. മരങ്ങള്‍ക്കിടയിലെ കുളിര്മയുള്ള അന്തരീക്ഷത്തിന് കൂടുതല്‍ ആസ്വാദ്യത പകരുന്നതിനായി ചെറിയ പൂന്തോട്ടവുമുണ്ടെന്ന പ്രത്യേകതയുമുണ്ട്.
വിവിധയിനം കോഴികള്‍ മുതല്‍ ഗപ്പി വരെ
ജാക്സന്റെ മക്കളായ ആദിയും ആരോണും സംരക്ഷിച്ചുവരുന്ന അമേരിക്കന്‍ സില്‍ക്കി, പോളിഷ് ക്യാപ്, കൊളമ്പിയന്‍ ബ്രഹ്മ, നാടന്‍ കോഴി, കരിങ്കോഴി തുടങ്ങി വിവിധയിനം കോഴികള്‍,നാടന്‍ താറാവ്, വിഗോവ, കുട്ടനാടന്‍ താറാവ് എന്നിങ്ങനെ വിവിധയിനം താറാവുകള്‍, ഇവയുടെയെല്ലാം കാവലാളായ ജൂലിയെന്ന വളര്ത്തുനായക്കുള്ള കൂട്, താറാവിന് കുളിക്കാനായുള്ള സൗകര്യം, കോഴിത്തീറ്റയും മറ്റും സൂക്ഷിക്കാനുള്ള സ്റ്റോര്‍ റൂം, വളമാക്കി മാറ്റുന്നതിനുള്ള കമ്പോസ്റ്റ് കുഴി എന്നിവയും വീടിനോടനുബന്ധിച്ചുണ്ടെന്ന പ്രത്യേകതയുമുണ്ട്.
കൊതുകുകളെ നശിപ്പിക്കാനായി ഗപ്പി മത്സ്യങ്ങളേയും വളര്‍ത്തുന്നുണ്ട്. കഴിഞ്ഞ കൊറോണക്കാലത്ത് ഇവരുടെ കോഴികളെ ജനകീയ ലേലം നടത്തി അറുപതിനായിരത്തോളം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭവന ചെയ്ത ചരിത്രവുമുണ്ട് "സ്നേഹക്കൂടിന്.
ഗൃഹപ്രവേശനവും സാന്ത്വന പ്രവര്‍ത്തന ഉദ്ഘാടനവും
കുടുംബജീവിതത്തോടൊപ്പം നന്മകള് പുഷ്പിക്കുന്ന സന്ദേശം നിത്യ ജീവിതത്തിന്റെ ഭാഗമാക്കിയ ഈ ദമ്പതികളുടെ ഗൃഹപ്രവേശവും സൗജന്യ ശാരീരിക-മാനസിക ചികിത്സാ സൗകര്യങ്ങളുടെ ഉദ്ഘാടനവും മുന്‍ ആരോഗ്യ മന്ത്രി പി.കെ. ശ്രീമതിയാണ് നിര്‍വഹിച്ചത്. ഒട്ടേറെ തിരക്കുണ്ടായിട്ടും ഉദ്ഘാടനം നിര്‍വഹിച്ച് ഒരുമണിക്കൂറോളം ഇവിടെ ചെലവഴിച്ച് ഈ ദമ്പതികള്‍ ഏറ്റെടുത്ത ദൗത്യത്തെപ്പറ്റി മനസിലാക്കുകയും അഭിനന്ദിക്കുകയും ചെയ്ത ശേഷമാണ് ശ്രീമതി മടങ്ങിയത്.
മുന്‍ എംഎല്‍എമാരായ ടി.വി. രാജേഷ്, സി. കൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ, പയ്യന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ കെ.വി. ലളിത, ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. പി.കെ. അനില്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.
വിശിഷ്ടാതിഥികളായത് അന്തേവാസികള്‍
ജ്യേഷ്ഠന് ചാള്സണ് ഏഴിമല നിര്‍മിച്ച വീടിന്റെ കഴിഞ്ഞ വര്‍ഷം നടന്ന ഗൃഹപ്രവേശനത്തോടെയാണ് വിശേഷ ദിവസങ്ങളില്‍ പാലിയേറ്റീവ് പരിചരണത്തിലുള്ളവര്‍ക്ക് ഭക്ഷണ വിതരണം ആരംഭിച്ചത്.ഇതേപാത പിന്തുടരുന്ന ജാക്സണ് സ്നേഹക്കൂടിന്റെ ഗൃഹപ്രവേശനത്തോടൊപ്പം രോഗികള്‍ക്കുള്ള ഭക്ഷണ വിതരണത്തിനും മുന്‍തൂക്കം നല്കി.
നിരാശ്രയരുടെ സംരക്ഷണ കേന്ദ്രമായി മാറിയ പഴയങ്ങാടി പൊടിത്തടത്തെ ഗാര്ഡിയന് ഏഞ്ചല്‍സിലെ അറുപതോളം വരുന്ന അന്തേവാസികളായിരുന്നു ഗൃഹപ്രവേശന ചടങ്ങിലെ വിശിഷ്ടാതിഥികള്‍ എന്നത് മറ്റൊരു പ്രത്യേകതയായി. ഇവര്‍ക്കായി സാന്ത്വന സംഗീതം പരിപാടിയുമുണ്ടായി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയിലെ സഹപ്രവര്ത്തകന് ആദര്‍ശാണ് സാന്ത്വന സംഗീതം പരിപാടി അവതരിപ്പിച്ചത്. തുടര്‍ന്നു മെഡിക്കല്‍ ക്യാമ്പും കൗണ്‍സിലിംഗ് ക്യാമ്പും നടത്തി. ഇതിനെല്ലാം മുമ്പായി ഇരുപതോളം പേര് രക്തദാനവും നടത്തുകയുമുണ്ടായി.
ജാക്സന്റേത് പ്രത്യേകതകളുള്ള കുടുംബം
മത്സ്യത്തൊഴിലാളി കുടുംബാംഗവും എംഎസ്ഡബ്ല്യു, എം ഫില്‍ ബിരുദവുമുള്ള ജാക്സണ് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തകനായി എത്തിയിട്ട് പതിമൂന്നു വര്‍ഷമായി. പെരിങ്ങോം താലൂക്ക് ആശുപത്രിയില്‍ പിആര്‍ഒ ആയാണ് തുടക്കം.
പിന്നീട്, പഴയങ്ങാടി താലൂക്ക് ആശുപത്രി പിആര്‍ഒ അയിരിക്കെ പയ്യന്നൂര്‍ മുത്തത്തിയിലെ പകല്‍വീടിന്റെ സൂപ്പര്‍വൈസറായി. പയ്യന്നൂര്‍ താലൂക്ക് ആശുപത്രിയില്‍ പിആര്‍ഒ ആയിട്ട് മൂന്നുവര്ഷവുമായി. കെസിവൈഎം പ്രവര്‍ത്തകനായി പൊതുരംഗത്തെത്തിയ ജാക്സണ് ഇപ്പോള്‍ സിപിഎമ്മിന്റെ സജീവ പ്രവര്‍ത്തകനും ഏഴിമല ബ്രാഞ്ച് സെക്രട്ടറിയുമാണ്.
ബിഎസ്സി നഴ്സായ ജാക്സന്റെ ഭാര്യ ജീനിയ ആറുവര്‍ഷമായി മുത്തത്തി പകല്‍വീട്ടിലെ നഴ്സിംഗ് ഓഫീസറായി ജോലി ചെയ്യുന്നു. നെരുവമ്പ്രം ജെടക്നിക്കല് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ഥിയായ ആദിയും, കുന്നരു യുപി സ്കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ആരോണുമാണ് മക്കള്‍.
നീന്തലിലെ ലോക റെക്കോര്‍ഡ് ജേതാവും ടൂറിസം ലൈഫ് ഗാര്‍ഡും നീന്തല്‍ പരിശീലകനുമായ ചാള്സണ് ഏഴിമല സഹോദരനാണ്. ഇവരുടെ കൂടുംബത്തിലെ അഞ്ചു വനിതകള്‍ അറബിക് ടീച്ചറായി സേവനം ചെയ്യുന്ന അത്യപൂര്‍വത നേരത്തെ രാഷ്ട്രദീപിക പ്രസിദ്ധീകരിച്ചിരുന്നു.
പിതാവ് പീറ്റര്‍ നേരത്തെ വിടപറഞ്ഞിരുന്നു. പിന്നീട് വിവരണാതീതമായ കഷ്ടതകള്‍ക്ക് നടുവില്‍ ഇവരെ വളര്‍ത്തിയ അമ്മ റീത്താമ്മയാണ് ജാക്സണുള്പ്പെടുന്ന നാലാണ്മക്കള്ക്കും രണ്ടുപെണ്മക്കള്ക്കും തുണയായി കൂടെയുള്ളത്.
പീറ്റർ ഏഴിമല
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
ഇന്നലെ നീയൊരു സുന്ദര രാഗമായി...
വി.ദക്ഷിണാമൂർത്തി വിടപറഞ്ഞിട്ട് ഒന്‍പതു വർഷം
"ചന്ദ്രികയിലലിയുന്ന
സുകുമാറിന്റെ ഹാസ്യ ‘കഷായം’
ഇക്കഴിഞ്ഞ ജൂലൈ ഒന്‍പത്, അതായത് മിഥുനമാസത്തിലെ ‘ഉത്രം’ നക്ഷത്രം. എറണാകുളത്തെ കാ
ഡോക്ടർമാർ തിരക്കിലാണ്
നീണ്ടു പോകുന്ന ഒപി, എമർജൻസി സർജറികൾ, ലേബർ റൂമിൽ നിന്നുള്ള ഫോൺ കോളുകളും നൈറ
റഷീദിനെ പിന്തുടർന്ന സംഘങ്ങൾ
ഓഗസ്റ്റ് 16. രാവിലെ എട്ടുമണി. ബംഗളൂരുവിലെ രേണുകാചാര്യ കോളജിനു മുന്നില്‍ എന്സ
Latest News
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
Latest News
അബ്ദുൾ നാസർ മഅദനി അതീവ ഗുരുതരാവസ്ഥയിൽ
കേജരിവാളിന് തിരിച്ചടി; ഇഡി കസ്റ്റഡി നാലുദിവസത്തേക്ക് നീട്ടി
സ്മൃതികുടീരങ്ങളിലെ അതിക്രമം; രാഷ്ട്രീയപ്രേരിതമെന്ന് ഇപ്പോള്‍ പറയാനാകില്ലെന്ന് പോലീസ്
ഈസ്റ്റര്‍ ദിനം പ്രവൃത്തിദിനമാക്കിയ തീരുമാനം പിൻവലിക്കണം: രാജീവ് ചന്ദ്രശേഖര്‍
ഇടപെടേണ്ട സാഹചര്യമില്ല: കേജരിവാളിന് മുഖ്യമന്ത്രിയായി തുടരാം; ഹർജി തള്ളി ഡൽഹി ഹൈക്കോടതി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top