Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
അടുക്കളയില്‍ നിന്നു അടര്‍ക്കളത്തിലേക്ക്
കരിവളയിടേണ്ട കൈകളിൽ കറുത്ത നിറമുള്ള മെഷീൻ ഗണ്ണും സ്റ്റെൻ ഗണ്ണും പിസ്റ്റളും...മിഴി രണ്ടിലും നിതാന്ത ജാഗ്രതയുടെ തീക്കനലുകൾ... നിറമുള്ള മനോഹര വസ്ത്രങ്ങൾക്കു പകരം കറുപ്പു വസ്ത്രങ്ങൾ... ശത്രുപാളയത്തിൽനിന്നു ചീറിപ്പാഞ്ഞുവരുന്ന വെടിയുണ്ടകൾക്കും ഗ്രനേഡുകൾക്കും മുന്നിൽ പതറാതെ നിൽക്കുമെന്ന് ആയിരം തവണ മനസിനെ പറഞ്ഞുപഠിപ്പിച്ച് നേടിയെടുത്ത അസാമാന്യ മനക്കരുത്ത്... അടുക്കളയിൽ കറിക്കത്തി കൈകാര്യം ചെയ്യുംപോലെ സങ്കീർണമായ ആയുധങ്ങളെ നിസാരമായി കൈകാര്യം ചെയ്യുന്ന എക്സ്ട്രാ ഓർഡിനറി മികവ്.... ഏതു വിധ്വംസക ശക്തിക്കു മുന്നിലും കൈവിറയ്ക്കാതെ ഉന്നം പിഴയ്ക്കാതെ നിറയൊഴിക്കാനുള്ള കൈക്കരുത്ത്....
കേരള പോലീസിലെ ആദ്യത്തെ വനിതാ കമാൻഡോ ബാച്ചിനെ വിശേഷിപ്പിക്കാൻ വാക്കുകൾ മതിയാകാതെ വരും..
ഇരട്ടച്ചങ്കനെന്നു മാധ്യമങ്ങൾ വാഴ്ത്തുന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ മുന്നിലൂടെ സല്യൂട്ട് ചെയ്ത് ഇരട്ടച്ചങ്കുളള ഈ വനിതാ കമാൻഡോകൾ കടന്നുപോകുന്പോൾ അതു കേരള പോലീസിന്റെ വരുംകാല പാഠപുസ്തകങ്ങളിലിടം പിടിക്കുന്ന ചരിത്രമായി മാറുകയായിരുന്നു.
44 വനിതാ കമാൻഡോകളാണ് ആദ്യമായി കേരള പോലീസിൽ വിദഗ്ധ പരിശീലനം നേടി രാജ്യസുരക്ഷയുടെ ഉത്തരവാദിത്വങ്ങളേറ്റെടുക്കാൻ സജ്ജരായത്. വിവിഐപി സുരക്ഷാ സന്നാഹങ്ങളുടെ ഭാഗമായും തെരഞ്ഞെടുപ്പുകാലത്തുമൊക്കെ കമാൻഡോസ് ഡൽഹിയിൽനിന്നും മറ്റു സംസ്ഥാനങ്ങളിൽനിന്നുമൊക്കെ വരുന്നത് എത്രയോ തവണ നമ്മൾ കണ്ടിട്ടുണ്ട്. ഇനി ആ പുരുഷ കമാൻഡോകൾക്കൊപ്പം നിൽക്കാൻ തങ്ങളും ഇവിടെയുണ്ടെന്ന് ഈ പെണ്‍പുലികൾ തലയെടുപ്പോടെ കാണിച്ചുതരുന്നു.
2017ലാണ് സംസ്ഥാന സർക്കാർ തീരുമാനപ്രകാരം ഒരു വനിതാ പോലീസ് ബറ്റാലിയൻ തിരുവനന്തപുരം ആസ്ഥാനമാക്കി തുടങ്ങിയത്. ഇതിനായി കഴക്കൂട്ടം മേനംകുളത്ത് പത്തേക്കർ സ്ഥലവും സർക്കാർ അനുവദിച്ചു. തുടർന്ന് ഇവിടെ വനിതാ ബറ്റാലിയൻ ഓഫീസും ആരംഭിച്ചു. എസ്പി ആർ.നിശാന്തിനിയാണ് പ്രഥമ വനിതാ ബറ്റാലിയൻ കമൻഡാന്റ്.
തുടർന്നു പുതുതായി റിക്രൂട്ട് ചെയ്ത വനിതാ ബറ്റാലിയൻ സേനാംഗങ്ങളുടെ ഒന്‍പതു മാസത്തെ പരിശീലനം 2017 സെപ്റ്റംബർ 17ന് തൃശൂർ രാമവർമപുരം കേരള പോലീസ് അക്കാദമിയിൽ ആരംഭിച്ചു. ആകെ 578 വനിതാ പോലീസ് സേനാംഗങ്ങളാണ് ഇവിടെ പരിശീലനം പൂർത്തിയാക്കിയത്. ഇതിൽ 44 പേരാണ് കമാൻഡോ പരിശീലനം നേടിയിട്ടുള്ളത്. ഇവരെ ഉപയോഗപ്പെടുത്തി സംസ്ഥാനത്ത് ഒരു വനിതാ കമാൻഡോ വിംഗ് ആരംഭിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.
കഴിഞ്ഞ ഒന്‍പതു മാസമായി രാമവർമപുരത്തെ പോലീസ് അക്കാദമിയാണ് ഈ 578 വനിതാ രത്നങ്ങൾക്കു വീട്. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നും വീട്ടുകാരേയും ഉറ്റവരേയും ഉടയവരേയും വിട്ടകന്നു കഠിന പരിശീലനങ്ങളിലൂടെ കടന്നുപോയ ഒന്‍പതുമാസത്തെ രാപകലുകൾ. അതിരാവിലെ മുതൽ ആരംഭിക്കുന്ന പരിശീലനങ്ങൾക്കും ക്ലാസുകൾക്കും ആയുധ പരിശീലനങ്ങൾക്കുമെല്ലാം ഒടുവിൽ പ്രൗഢ ഗംഭീരമായ പാസിംഗ് ഒൗട്ട് പരേഡിൽ സംസ്ഥാന മുഖ്യമന്ത്രി തങ്ങളിൽനിന്നും അഭിവാദ്യം സ്വീകരിച്ച ആ അഭിമാന മുഹൂർത്തം!! മറക്കാനാവാത്ത മുഹൂർത്തങ്ങളുടെ ഹാംഗ്ഓവറിലായിരുന്നു പാസിംഗ് ഒൗട്ടിനുശേഷം ഓരോ വനിതാ പോലീസ് സേനാംഗവും.
തങ്ങളുടെ മകളെ, മരുമകളെ, അനിയത്തിക്കുട്ടിയെ, പേരക്കുട്ടിയെ പോലീസ് യൂണിഫോമിലും കമാൻഡോ വേഷത്തിലും കണ്ടതിന്റെ സന്തോഷാശ്രുക്കളായിരുന്നു ഓരോ കുടുംബാംഗങ്ങളുടെയും മുഖത്ത്..അതിലേറെ അഭിമാനത്തിന്റെ വേലിയേറ്റവും!!
സന്തോഷം മറച്ചുവയ്ക്കാതെ പെണ്മക്കളെ വാരിപ്പുണർന്ന് ഉമ്മ കൊടുക്കുന്ന അമ്മമാരെ അക്കാദമി കാന്പസിൽ കണ്ടു. യൂണിഫോമിൽ മുന്നിൽ വന്നുനിന്ന പൊന്നുമകളെ കണ്ണിമ ചിമ്മാതെ അദ്ഭുതത്തോടെ നോക്കിനിന്ന അച്ഛനെയും കണ്ടു. തന്റെ കൈവിരൽത്തുന്പു പിടിച്ചു നടന്ന പൊന്നുമകൾ കേരള പോലീസിന്റെ ഭാഗമായി മുന്നിൽ വന്നുനിൽക്കുന്പോൾ സന്തോഷം കൊണ്ട് നിറഞ്ഞു തുളുന്പുകയായിരുന്നു ആ അച്ഛന്റെ മനസ്...
ഒന്‍പതു മാസത്തെ കഠിന പരിശീലനമാണ് ഏതൊരു സാധാരണക്കാരനേയും പോലീസാക്കി മാറ്റുന്നതെന്ന് സേനയിലുള്ളവർ പറയാറുണ്ട്. അടിമുടി മാറുന്ന പരിശീലനകാലയളവാണത്. വനിതാ പോലീസ് ബറ്റാലിയനിലുള്ളവരുടെ പരിശീലനങ്ങൾക്കുമുണ്ടായിരുന്നു സവിശേഷതകൾ.
ഇ-ലേണിംഗ് സംവിധാനത്തിലൂടെ പരിശീലനവും പരീക്ഷയും പൂർത്തിയാക്കിയ ആദ്യത്തെ ബാച്ചാണിത്. ഇവർ ഐക്യരാഷ്ട്രസഭയുടെ വിമൻ ട്രെയിനിംഗ് സെന്റർ ഇ ലേണിംഗ് കാന്പസിൽ നിന്നും "ഐ നോ ജെൻഡർ’ 1, 2, 3 മൊഡ്യൂളുകൾ പൂർത്തിയാക്കിയിട്ടുണ്ട്. ഒന്‍പതു മാസക്കാലത്തെ പരിശീലനത്തിന്റെ ഭാഗമായി അടിസ്ഥാന നിയമങ്ങളോടൊപ്പം ദുരന്തനിവാരണം, കളരി, യോഗ, കരാട്ടെ, നീന്തൽ, ഡ്രൈവിംഗ്, കംപ്യൂട്ടർ, ആംസ്, ജംഗിൾ ട്രെയിനിംഗ്, ഫസ്റ്റ് എയ്ഡ് എന്നിവയിലും പ്രാവീണ്യം നേടിയിട്ടുണ്ട്.
കേരളത്തിൽ സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ വർധിച്ചുവരുന്ന ഇക്കാലത്ത് കേരളത്തിലെ വീട്ടമ്മമാർ ഇത്തരത്തിലുള്ള വനിതാ പോലീസ് ബറ്റാലിയനെ ഏറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. തങ്ങൾക്ക് തുണയായി ഇനി ഇവരുണ്ടാകുമെന്ന് ഓരോ അമ്മമാരും വിശ്വസിക്കുന്നു...പ്രതീക്ഷിക്കുന്നു...
ആ വിശ്വാസവും പ്രതീക്ഷയും കാത്തുസൂക്ഷിച്ച് അവരുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകലാണ് ഇനി ഇവരുടെ ഉത്തരവാദിത്വവും ചുമതലയും. അതിനുതകുന്ന വിധത്തിലാണ് ഇവരെ വാർത്തെടുത്തിരിക്കുന്നത്. ഒരു ജോലിയും കിട്ടാതെ പോലീസിൽ വന്നു ചേർന്നവരല്ല ഇക്കൂട്ടത്തിലുള്ളത്. നല്ല പഠിപ്പും അറിവുമുള്ളവരാണ് പുറത്തിറങ്ങിയ എല്ലാ സേനാംഗങ്ങളും.
82 പേർ ബിരുദാനന്തരബിരുദം നേടിയവരും 19 പേർ ബി.ടെക്കുകാരുമാണ്. അഞ്ചുപേർ എംബിഎ, നാലു പേർ എംസിഎ, 55 പേർ ബിരുദാനന്തര ബിരുദത്തോടൊപ്പം ബിഎഡ്, ഒരാൾ എംഎഡ്, 62 പേർ ബിരുദത്തോടൊപ്പം ബി എഡ്, മൂന്നുപേർ ബിരുദത്തോടൊപ്പം ഡിപ്ലോമ, 229 പേർ ബിരുദം, 23 പേർ പോളിടെക്നിക് ഡിപ്ലോമ, 21 പേർ ടിടിസി, 60 പേർ എച്ച്എസ്ഇ, 14 പേർ എസ്എസ്എൽസി യോഗ്യതയുള്ളവരാണ്.
ആരാണ് മാതൃക? വനിതാ കമാൻഡോകളിൽ ചിലരോട് ചോദിച്ചപ്പോൾ ഒരു നിമിഷം പോലും പാഴാക്കാതെ വെടിയുണ്ട പോലെ ഉത്തരം വന്നു - ഡോ.സീമ റാവു....
മാധ്യമങ്ങൾ സൂപ്പർ വുമണ്‍, ഉരുക്കു വനിത, അദ്ഭുത വനിത എന്നൊക്കെ വിശേഷിപ്പിക്കുന്ന സാക്ഷാൽ ഡോ.സീമ റാവു എന്ന ഇന്ത്യയിലെ ആദ്യത്തെ വനിതാ കമാൻഡോ.
കേരളത്തിലെ ആദ്യത്തെ വനിതാ കമാൻഡോകൾക്കും പ്രിയം ഡോ.സീമ റാവുവിനെ പ്പോലെ കിടിലൻ കമാൻഡോയാകാനാണ്.
ഇന്ത്യയിലെ ആദ്യത്തെ വനിതാ കമാൻഡോ മാത്രമല്ല വനിതാ കമാൻഡോ ട്രെയിനർ കൂടിയാണ് ഡോ.സീമ റാവു. കഴിഞ്ഞ 20 വർഷമായി ഇന്ത്യൻ സേനയുടെ സ്പെഷൽ ഫോഴ്സുകളെ പരിശീലിപ്പിക്കുന്ന സീമ കേരളത്തിലെ കമാൻഡോകൾക്കും പ്രിയങ്കരിയും മാതൃകയുമായത് ത്രസിപ്പിക്കുന്ന അവരുടെ കഴിവുകൾ കൊണ്ടാണ്.
മിലിട്ടറി ആയോധനകലയിൽ ഏഴാമത് ഡിഗ്രി ബ്ലാക് ബെൽറ്റ്, കോംബാറ്റ് ഷൂട്ടിംഗ് ഇൻസ്ട്രക്ടർ, ഫയർ ഫൈറ്റർ, സ്കൂബ ഡൈവർ, ബ്രൂസ്ലി വികസിപ്പിച്ച ജീറ്റ് കുനെ ഡോ അഥവാ ജെ.കെ.ഡി അഭ്യാസത്തിൽ വിദഗ്ധ..... വിശേഷണങ്ങളും മികവുകളും പലതാണ് ഡോ.സീമ റാവുവിന്...
അതുകൊണ്ടെല്ലാമാണ് കേരളത്തിന്റെ കമാൻഡോ ഉണ്ണിയാർച്ചകൾക്കു ഡോ.സീമറാവു സൂപ്പർതാരമാകുന്നത്.
ഒന്‍പതുമാസം വിയർപ്പൊഴുക്കിയ കഠിന പരിശീലനത്തിനു താങ്ങും തണലുമായ പരേഡ് ഗ്രൗണ്ടിനെ തൊട്ടുവണങ്ങി, അറിവു പകർന്നു തന്ന ഗുരുക്കൻമാരോട് നന്ദി പറഞ്ഞ്, പഠിപ്പിച്ചതൊന്നും പാഴാകില്ലെന്നു മനസിൽ ഉറപ്പിച്ച് അവർ ഇറങ്ങുകയാണ്...ജനകോടികളുടെ രക്ഷാകവചമായി... ഞങ്ങൾ കൂടെയുണ്ട് എന്ന് അവരെ ഓർമപ്പെടുത്തി, അവർക്കു ധൈര്യംപകർന്ന്...പിറന്നുവീണ ഈ നാടിനെ ഒരു തീവ്രവാദ ശക്തിക്കും വിട്ടുകൊടുക്കില്ലെന്ന ദൃഢനിശ്ചയത്തോടെ...
വീണ്ടും വീണ്ടും ആ പെണ്‍കരുത്തിനു നൽകാം ഒരു ബിഗ് സല്യൂട്ട്.....
ഋഷി
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Latest News
ആശാൻ മടങ്ങി; കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവച്ച് ഇവാൻ വുകോമനോവിച്ച്
കൽപറ്റയിൽ പിക്കപ്പിലേക്ക് ലോറിയിടിച്ച് യുവാവ് മരിച്ചു
പോളിംഗ് സമയം അവസാനിച്ചു; പല ബൂത്തുകളിലും വോട്ടർമാരുടെ നീണ്ട നിര
സംസ്ഥാനത്ത് പോളിംഗ് അവസാനലാപ്പിൽ; 60 കടന്ന് വോട്ടിംഗ് ശതമാനം
വോട്ടെടുപ്പിൽ വേഗതയില്ല; പൊന്നാനിയിൽ പരാതിയുമായി മുസ്ലിംലീഗ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top