Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
കനലെരിയുമ്പോള്‍ സെലീന തളരുന്നില്ല
പുകയും കരിയും നിറഞ്ഞ നാലു ചുമരുകൾക്കുള്ളിൽ സെലീനയുടെ വിയർപ്പുതുള്ളികൾ വീണു ചിതറുന്പോൾ ചിതയിൽ മാംസം കത്തിയമർന്ന് അസ്ഥികൾ ശേഷിച്ചിട്ടുണ്ടാകും. ശരീരത്തിന്റെ അഞ്ചു ഭാഗങ്ങളിൽ നിന്നായി അസ്ഥികൾ പെറുക്കിയെടുത്തു കുടത്തിൽ നിറച്ച് ഉറ്റവർക്കു നൽകുന്പോൾ സെലീനയുടെ മുഖത്ത് തെളിയുന്നത് നിസംഗത മാത്രം. വർഷങ്ങളായി സെലീന മൈക്കിൾ മനുഷ്യർക്കായി ചിതയൊരുക്കുകയാണ്. സമൂഹത്തിൽ ആണുങ്ങൾ പോലും ചെയ്യാൻ മടിക്കുന്ന പ്രവൃത്തി സെലീന ഒറ്റയ്ക്കു ചെയ്യാൻ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ടു കഴിയുന്നു. കാക്കനാട് അത്താണിയിലുള്ള തൃക്കാക്കര മുനിസിപ്പൽ പൊതുശ്മശാനം കരാറെടുത്ത് ഒറ്റയ്ക്കു നടത്തുകയാണ് സെലീന മൈക്കിൾ എന്ന 54 കാരി.
ഭാവഭേദമില്ലാതെ സെലീന
അകത്ത് ചിതയിൽ രണ്ടു മൃതദേഹങ്ങൾ അഗ്നി ഏറ്റുവാങ്ങുന്പോൾ സെലീന പുറത്തെ കോണ്‍ക്രീറ്റ് ബഞ്ചിൽ അലസമായി ഇരിക്കുന്നു. ഇടയ്ക്കിടെ അകത്തു ചെന്ന് ചിത ഇളക്കും. വീണ്ടും കാത്തിരിപ്പാണ്, ചിത കത്തിയെരിഞ്ഞു തീരുന്നതിനുള്ള കാത്തിരിപ്പ്. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ നിമിഷങ്ങളാണ് സെലീനയുടെ ജീവിതത്തിൽ അധികവും. എന്നാൽ ജീവിതത്തിനുശേഷം ഇവിടെ ഒറ്റപ്പെടുന്ന മൃതദേഹങ്ങൾക്കു കൂട്ടാകുന്നത് സെലീന മാത്രം. ദഹിപ്പിക്കപ്പെടാനായി മാസംതോറുമെത്തുന്ന നിരവധി മൃതദേഹങ്ങൾ ഇവിടെയുള്ള രണ്ട് പരന്പരാഗത വിറകുചിതകളിൽ വെച്ച് ദഹിപ്പിക്കുന്നത് സെലീന തനിച്ചാണ്. എത്ര ഉറ്റവരായാലും മൃതദേഹത്തെ അനുഗമിക്കുന്നവർ ചിതയ്ക്കു തീകൊളുത്തുന്നതോടെ കണ്ണുനീരോടെ യാത്ര പറയും. മൃതദേഹം തിരിച്ചും മറിച്ചും കിടത്തി കത്തിച്ചുതീർക്കേണ്ടത് സെലീനയുടെ മാത്രം ഉത്തരവാദിത്വമാണ്. മുൻപ് രാത്രി രണ്ടുവരെ നീണ്ടിരുന്നു ഈ ജോലി. എന്നാൽ ഇപ്പോൾ അധികം രാത്രിയാകും മുൻപേ ജോലികൾ തീർക്കും.
ഒറ്റപ്പെടലിന്റെ കഥ
സെലീനയുടെ രണ്ടാം വയസിൽ അമ്മ മരിച്ചു. ഒരു മഠം വക സ്കൂളിൽ നിന്നായിരുന്നു സെലീന പഠിച്ചിരുന്നത്. സ്കൂളിൽ നല്ലതുപോലെ പഠിച്ചിരുന്ന സെലീനയുടെ ജീവിതം മാറി മാറിയുന്നത് എട്ടാം ക്ലാസ് മുതലാണ്. അന്നാണ് അസുഖബാധിതനായിരുന്ന അച്ഛന്റെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടത്. തൃക്കാക്കരയിലെ ഒരു കടയിലെ ജീവനക്കാരനായിരുന്ന അച്ഛന്റെ ചെറിയ വരുമാനവും അതോടെ നിലച്ചു. തുടർന്നു തളർവാതരോഗവും പിടിപെട്ടതോടെ അച്ഛന് വീട്ടിൽ നിന്നും പുറത്തിറങ്ങാൻ പറ്റാതായി. അതോടെ സെലീനയുടെ പഠനം നിലച്ചു. അങ്ങനെ 13-ാം വയസിൽ ആരംഭിച്ചതാണ് സെലീനയുടെ ദുരിതം. അടുത്തുള്ള വീടുകളിൽ വീട്ടുപണിയായിരുന്നു സെലീനയുടെ ആദ്യ ജോലി. പിന്നീട് ഒരു ചായക്കടയിൽ കുറച്ചു നാൾ ജോലി ചെയ്തു. പിന്നെ കൂലിപ്പണി, തയ്യൽ, പലഹാരം ഉണ്ടാക്കൽ, കൽപ്പണി അങ്ങനെ പോയി ജോലികൾ. 16 വയസിലാണ് സെലീന കൽപ്പണി ആരംഭിക്കുന്നത്. ആ പണി വർഷങ്ങളോളം തടർന്നു. പിന്നെ കെട്ടിട നിർമാണ തൊഴിലാളിയായി വർഷങ്ങൾ... അപ്പോഴേക്കും സെലീനയുടെ മനസ് കരിങ്കല്ലായി മാറിക്കഴിഞ്ഞിരുന്നു. ഇതിനിടെയായിരുന്നു സെലീനയുടെ വിവാഹം. പറക്കമുറ്റാത്ത രണ്ടു പെണ്മക്കളെ നൽകി 20 വർഷംമുൻപ് ഭർത്താവ് ഉപേക്ഷിച്ചുപോയപ്പോൾ തുടങ്ങിയ പോരാട്ടം ഇന്നും സെലീന തുടരുന്നു. തോൽക്കാൻ സെലീന തയ്യാറായിരുന്നില്ല.
ശ്മശാനത്തിലേക്ക്
കൽപ്പണിയും കെട്ടിട നിർമാണജോലിയു മെക്കെയായി ജീവിതം തള്ളിനീക്കുന്നതിനിടെ കൊച്ചി കോർപ്പറേഷന്റെ കീഴിലുള്ള പച്ചാളം ശ്മശാനം കരാറെടുത്തു നടത്തുന്ന രാംദാസ് എന്ന വ്യക്തി വഴിയാണ് സെലീന മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ജോലിയിലേക്ക് എത്തുന്നത്. അന്ന് പച്ചാളം ശ്മശാനത്തിനുപുറമേ രാംദാസ് തൃക്കാക്കര ശ്മശാനവും ഏറ്റെടുത്തുനടത്തി യിരുന്നു. അതിനിടെ ഒരു ദിവസം തൃക്കാക്കര ശ്മശാനത്തിൽ ജോലിക്ക് ആളില്ലാതെവന്നു. സെലീനയുമായുള്ള പരിചയം വച്ച് ഈ ജോലി ചെയ്യാൻ താത്പര്യമുണ്ടോ എന്ന് രാംദാസ് ചോദിച്ചു. മകളുടെ വിവാഹം കഴിഞ്ഞ് വലിയ സാന്പത്തിക ബുദ്ധിമുട്ടിലായിരുന്ന സെലീനയ്ക്ക് വേറൊന്നും ആലോചിക്കാനുണ്ടാ യിരുന്നില്ല. പണം തന്നാൽ താൻ ചെയ്യാമെന്നായിരുന്നു സെലീനയുടെ മറുപടി. 150 രൂപയായിരുന്നു ആദ്യ പ്രതിഫലം. ആദ്യ കാലങ്ങളിൽ പരിചയക്കുറവു മാത്രമാണ് ഒരു ബുദ്ധിമുട്ടായി തോന്നിയതെന്ന് സെലീനയുടെ നേർസാക്ഷ്യം. സെലീന അധികനാൾ ഈ ജോലി ചെയ്യില്ലെന്നാണ് എല്ലാവരും കരുതിയത്. എന്നാൽ 11 വർഷം മുൻപു തുടങ്ങിയ ഈ ജോലി സെലീന ഇന്നും തുടരുന്നു. ബന്ധുക്കളിൽ നിന്ന് ആദ്യമൊക്കെ ചെറിയൊരു എതിർപ്പും ഉണ്ടായിരുന്നു.
ചില കണക്കുകൾ
ഏഴു വർഷമായി തൃക്കാക്കര പൊതുശ്മശാനം സെലീന സ്വന്തമായി കരാർ എടുത്തു നടത്താൻ തുടങ്ങിയിട്ട്.
""1500 രൂപയാണ് ഒരു മൃതദേഹം സംസ്കരിക്കുന്നതിന് ലഭിക്കുന്നത്. ഇതിൽ 550 രൂപ മുനിസിപ്പാലിറ്റിയിൽ അടയ്ക്കണം. ബാക്കിവരുന്ന 950 രൂപയിൽനിന്നു വേണം വിറകും ചിരട്ടയും മടലുമൊക്കെ വാങ്ങാൻ. എല്ലാ ചെലവും കഴിഞ്ഞ് ഒരു മൃതദേഹത്തിൽ നിന്നും ലഭിക്കുന്നത് 400-450 രൂപ. സഹായത്തിന് മറ്റൊരാളെക്കൂടി വിളിച്ചാൽ കൊടുക്കാനുള്ള ലാഭം ഇതിൽ നിന്നില്ല. അതുകൊണ്ടുതന്നെ ഒറ്റയ്ക്കാണ് ഈ ജോലിയെല്ലാം ചെയ്യുന്നത് ''- സെലീന പറയുന്നു.
കനലെരിയാൻ എത്ര സമയം
ചിതയിൽ ഒരു മൃതദേഹം കത്തിത്തീരുന്നതിന് രണ്ടു മുതൽ രണ്ടര മണിക്കൂർ വരെ സമയമാണ് വേണ്ടതെന്ന് സെലീന അനുഭവത്തിൽ നിന്നും പറയുന്നു. ശരീരത്തിന്റെ വലിപ്പവും ചിത കത്തിത്തീരുന്ന സമയവും തമ്മിൽ യാതൊരു ബന്ധവുമില്ല. അസുഖങ്ങൾ ബാധിച്ചുള്ള അകാല മരണമാണെങ്കിൽ ചിതയെരിയുന്നതിന് അഞ്ചുമണിക്കൂർ വരെ സമയമെടുക്കും. ദീർഘകാലം മരുന്നുകൾ കഴിച്ചിട്ടുള്ള ശരീരമാണെങ്കിൽ ഇരട്ടിയോളം വിറകു വേണ്ടിവരുമെന്നും സെലീന പറയുന്നു. അങ്ങനെ വരുന്പോൾ ചെയ്യുന്ന ജോലിയിൽ നിന്നും പണിക്കൂലി പോലും ലഭിക്കില്ല. മൃതദേഹങ്ങൾ ദഹിപ്പിക്കുന്പോൾ ഏറെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്.
മൃതദേഹത്തിന് പല അവസ്ഥാന്തരങ്ങളുണ്ട്. മുങ്ങിമരിച്ചവരുടെ മൃതദേഹങ്ങളാണ് മറ്റൊരു വെല്ലുവിളി. ദുർഗന്ധമുണ്ടാകും, കൂടുതൽ ഭാരവും. കത്തിത്തീരാനും അധികസമയം വേണം. ഇത്തരം മൃതദേഹങ്ങൾ കൈകാര്യം ചെയ്യുന്പോഴൊക്കെ കൂടുതൽ വിറക് ആവശ്യമായി വരും. ചിതയൊരുക്കുന്നതിന് മാവിന്റെ വിറകാണ് കൂടുതലായും ഉപയോഗിക്കുന്നത്.
ഹിന്ദുമതവിശ്വാസികൾക്ക് ഇതുതന്നെയാണ് താത്പര്യവും. അതുകൊണ്ടുതന്നെ മാവിന്റെ വിറക് ആവശ്യത്തിന് സ്റ്റോക്കുചെയ്യുമെന്നു സെലീന പറയുന്നു. എന്നാൽ കുടുതലായി ഇതു സൂക്ഷിക്കാനാകില്ല. ഉണങ്ങിക്കഴി ഞ്ഞാൽ വിറക് പെട്ടെന്നു കത്തിപ്പോകും. പുളിയുടെ വിറകും ഉപയോഗിക്കും.
ചിതയ്ക്കരികിലെ അമ്മ
മൃതദേഹങ്ങൾ ദഹിപ്പിക്കുന്ന ഈ ജോലി ചെയ്താണ് രണ്ടു പെണ്മക്കളെയും സെലീന വിവാഹം കഴിച്ചയച്ചത്. രണ്ടു പേർക്കും ഇപ്പോൾ രണ്ടു കുട്ടികൾ വീതമായി. സ്വന്തമായി പണികഴിപ്പിച്ച വീട്ടിലാണ് ഇന്ന് സെലീന ഒരു മകളോടൊപ്പം താമസിക്കുന്നത്. ശ്മശാനത്തിന്റെ തൊട്ടടുത്തുതന്നെ. കൊച്ചുമക്കളായ ഒൻപതു വയസുകാരി നന്ദനയും ആറു വയസുകാരി നയനയും കളിച്ചുവളരുന്നതും ഈ ശ്മശാന അന്തരീക്ഷത്തിൽ തന്നെ. പേരക്കുട്ടികളെ ഇരിക്കാറായപ്പോൾ മുതൽ ഇവിടെ കൊണ്ടുവരുന്നതാണെന്ന് സെലീന പറയുന്നു. പുറത്തെ കോണ്‍ക്രീറ്റ് ബഞ്ചിൽ കുട്ടികളെ ഇരുത്തിയശേഷമാണ് സെലീന ചിതയ്ക്കരികിലേക്കു പോകുന്നത്. ഇടയ്ക്കു കാലിനു പരിക്കുപറ്റി കുറച്ചുനാൾ വിശ്രമം വേണ്ടിവന്നപ്പോൾ മരുമക്കൾ സഹായിക്കാനെത്തി. ഇപ്പോഴും വയ്യാത്ത അവസരങ്ങളിൽ മക്കളും മരുമക്കളും സഹായത്തിനെത്തും. ജോലിയില്ലെങ്കിലും സെലീന ശ്മശാന പരിസരത്തുതന്നെ കാണും. കണ്ടില്ലെങ്കിൽ ശ്മശാനത്തിന്റെ ഗേറ്റിൽ എഴുതി വച്ചിരിക്കുന്ന സെലീനയുടെ മൊബൈൽ നന്പരിൽ വിളിച്ചാൽ മതി. സെലീന ഓടിയെത്തും.
ആരാണ് ചിതയിലേക്കെത്തുകയെന്ന് സെലീനയ്ക്ക് അറിയില്ല. എങ്കിലും സെലീന മൈക്കിൾ തന്റെ വിറകുകൾ അടുക്കിവയ്ക്കുകയാണ്. മരണമെന്ന അവസാന യാത്രയിൽ ആത്മാക്കൾക്കു കൂട്ടിരിക്കുന്പോൾ വിയർപ്പു പൊടിയുന്ന ആ മുഖത്ത് എന്തോ തേജസ് വന്നു നിറയുന്നുവെന്നു തോന്നും.
റിച്ചാർഡ് ജോസഫ്
"കാര്യം കാണാൻ കഴുതക്കാൽ പിടിച്ചപ്പോൾ'
കാര്യം കാണാൻ കഴുതക്കാലും പിടിക്കണം എന്നൊരു പഴഞ്ചൊല്ലുണ്ട്, ഈ പഴഞ്ചൊല്ലിൽ പതിര
രാജ്യത്തെ ഞെട്ടിച്ച ചില തോൽവികൾ
ലോക്സഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ എല്ലാവരും ആരു ജയിക്കും ആരു തോൽ
തീ പടരുന്ന ‘തരിശ് ഭൂമി’
കച്ചത്തീവ്വ് എന്ന പേരിന്റെ അർഥം തരിശ് ഭൂമി എന്നാണ്. എന്നാൽ ഇന്ന് അത് വെറുമൊരു
പാമ്പുകളുടെ പ്രിയപ്പെട്ട രക്ഷക; പുലിയാണ് വിദ്യ രാജു
വിദ്യ രാജുവിന്റെ ഫോണിലേക്ക് വാര്‍ത്തയ്ക്കായി വിളിച്ചപ്പോള്‍ ആദ്യം ചോദിച്ചത് "എവ
ഒരു മുയ്യം മോഡൽ കൃഷിക്കഥ
ഇതരസംസ്ഥാനങ്ങളിൽനിന്നു വരുന്ന വിഷം കലർന്ന പച്ചക്കറികൾ തങ്ങളുടെ വീട്ടിലേക്
പരാജയ പരന്പരകളിൽ തളരാതെ; ഒരു കെഎഫ്സി വിജയഗാഥ
ലോകമെന്പാടുമുള്ള ഭക്ഷണപ്രേമികൾക്ക് സുപരിചിതമാണ് കെഎഫ്സി (കെന്റക്കി ഫ്രൈഡ് ച
ഒരു അതികായന്റെ പതനം!
ഒന്നുമില്ലായ്മയിൽനിന്ന് കോടികളുടെ വ്യവസായം പടുത്തുയർത്തിയയാളാണ് ബി.ആർ. ഷെ
പാന്പൻ പാലത്തിനു പുതിയ ഭാവം
പുതിയ രൂപത്തിൽ അണിഞ്ഞൊരുങ്ങി പാമ്പൻ പാലം. കടലിന് മുകളിലൂടെയുള്ള ഇന്ത്യയിലെ
കാലുമാറൽ രാഷ്ട്രീയം അഥവാ; "ആയാറാം ഗയാറാം'
രാഷ്ട്രീയപ്പാർട്ടിക്കാരുടെ കാലുമാറ്റത്തിന് പൊതുവേയുള്ള പരിഹാസച്ചൊല്ലാണ് "ആയ
ഉള്ളു നിറയെ സംഗീതം
ഒന്നാം രാഗം പാടി
ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ
വടക്കുംനാഥ
മഹേഷിന്റെ ‘ഉൾക്കാഴ്ച'
അർപ്പണബോധത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഉത്തമ മാതൃകയാണ് കോട്ടയം പാലാ
ചരിത്രം ഈ ക്ഷേത്രം
ശ്രീരാമന്റെ ജന്മസ്ഥലമായി കണക്കാക്കുന്ന ഹിന്ദുക്കളുടെ പുണ്യഭൂമിയാണ് അയോധ്യ.
പാർഥസാരഥിയും ഗാനഗന്ധർവനും
വർഷങ്ങൾക്കു മുന്‍പാണ്, അന്ന് ഗുരുവായൂർ ക്ഷേത്രത്തിനു സമീപമുള്ള ചെറിയ പാർഥസാര
ടെക്നോക്രാറ്റില്നിന്ന് കര്ഷകനേതാവിലേക്ക്
പി.കെ. രാംദാസ് എന്ന വന്മരം വീണപ്പോള്‍ ഇനി ആര് എന്ന് ചോദിച്ചതുപോലെയായിരുന്നു അ
മരുന്നുവാഴും മലൈ അഥവാ മരുത്വാമല
ജനങ്ങളാൽ സംരക്ഷിക്കപ്പെടുന്ന ഒരു മലയുണ്ട്, നമ്മുടെ അയൽ നാട്ടിൽ. കന്യാകുമാര
പൂരത്തിന്റെ നാട്ടിൽനിന്ന് ആനവണ്ടിയിൽ ഉല്ലാസയാത്രകൾ
ക്രിസ്മസ് അവധിക്കാലം വരാൻ പോവുകയല്ലേ, ഇത്തവണ എന്താ പരിപാടി, എവിടേക്കാണ് അടി
സിമ്മില്‍ കുടുങ്ങരുത്....! വ്യാജന്മാര് ഇനി റേഞ്ചിന് പുറത്ത്
കോഴിക്കോട്: ഒന്നിലധികം സിം കാര്‍ഡുകള്‍ ഉപയോഗിക്കുന്നവാണ് നമ്മളില്‍ പലരും.
പടക്കങ്ങൾ പൊട്ടാത്ത നാട്
പടക്കം മിക്കവർക്കും ഹരമാണ്. തമിഴ്നാട്ടിലാണെങ്കിൽ അത് വികാരവും. ദീപാവലി ഏറ്റ
പതിനെട്ടുകാരന്റെ കന്പനിക്ക് 100 കോടിയുടെ ആസ്തി
മുംബൈ നിവാസിയായ ഒരു പതിമൂന്നുകാരൻ തുടങ്ങിയ സംരംഭം ഇന്ന് ലോകശ്രദ്ധ ആകർഷിക്കു
വെൽക്കം ടു ശ്രീലങ്ക; ജലപാതകളിലൂടെ ലങ്കയിലെത്താം
കേരളത്തിന്റെ അതിർത്തിക്കപ്പുറത്ത് അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ശ്രീലങ്ക. ഒരു
അധ്യാപകരുടെ പാട്ട് കൂട്ടുകെട്ട്
കണ്ണൂർ സെന്റ് മൈക്കിൾസ് സ്കൂളിന്റെ സ്റ്റാഫ് റൂമിൽ എന്നും പാട്ടുകൾ തളംകെട്ടി നി
ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാർഥിയെ തോല്പിച്ച സിന്ധ്യ
രണ്ടാം ഭാഗം
ജനസംഘം പിന്നീട് ബിജെപിയായി മാറിയപ്പോൾ പാർട്ടിക്ക് കാര്യ
രാഷ്ട്രീയത്തിൽ വാഴുന്ന ഗ്വാളിയോർ സിന്ധ്യമാർ
സ്വാതന്ത്ര്യാനന്തര കാലഘട്ടം മുതൽ ഇപ്പോഴും ഇന്ത്യൻ രാഷ്ട്രീയരംഗത്ത് ഏറെ സ്വാധീന
സജീവം സജ്ജീവ് ബാലകൃഷ്ണൻ
സീമ മോഹന്‍ലാല്‍
കൊച്ചി: നികുതിക്കണക്കുകളിലെ കൂട്ടലും കിഴിക്കലും പൂ
അപൂർവം ഈ സമരജീവിതം
കർക്കശക്കാരനായ പാർട്ടി നേതാവ് എന്ന നിലയിൽനിന്ന് ജനപ്രിയനായ രാഷ്ട്രീയനേതാ
പൊന്ത കാടുകെട്ടി
കോവിഡ് കാലത്തെ ഒരു നൻപകൽ നേരത്ത് മയക്കം വിട്ട് പുതിയ സ്വപ്നങ്ങളിലേക്ക് ഉണർ
അരിട്ടപ്പട്ടി പഞ്ചായത്ത് പ്രസിഡന്റ്, വയസ് 89
തമിഴ്നാട്ടിലെ അരിട്ടപ്പട്ടി പഞ്ചായത്തിലെ പ്രസിഡന്റായ 89കാരിയായ വീരമ്മാൾ അമ
തെരഞ്ഞെടുപ്പുഗോദയിലെ അതികായ ഗായത്രിദേവി
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച വനിതയാണ് ഗായത്രീദേവി. ഇന്നത്തെ
മരുഭൂമിയെ പച്ചക്കറികൾ കൊണ്ട് പച്ച പുതപ്പിച്ച്...
നാളികേരത്തിന്റെ നാട്ടിലെനിക്കൊരു
നാഴിയിടങ്ങഴി മണ്ണുണ്ട്...
എന്ന പാ
വചസിലെ വായനാവസന്തം
രണ്ടാഴ്ച മുമ്പ് തിരുവനന്തപുരം പേരൂര്‍ക്കടയില്‍ ഒരു ഗൃഹപ്രവേശം നടന്നു. "വചസ്'
10 വർഷം 1,500 നാടക വേദികൾ, 20 വർഷം 75 സിനിമകൾ
പാട്യം ശ്രീനി എന്ന ശ്രീനിവാസനും നർത്തകൻ വിനീതിനും ശേഷം കണ്ണൂർ ജില്ലയിൽ നിന്ന്
കണ്ണീർപ്പാടങ്ങൾ വറ്റിച്ച വിപ്ലവകാരി
ഇന്ത്യയിൽ കൃഷിയെന്നത് അമേരിക്കയിലെയും ഓസ്ട്രേലിയയിലെയുംപോലെ കേവലമൊരു ഭക്ഷ്
ഇഡി എന്നാൽ ഇഡിയറ്റ് ഡെവിൾസ് എന്നല്ല നാരായണാ...
പണ്ട് ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന സിനിമ ഇറങ്ങിയതിനു ശേഷം കേരളത്തിലെ കേസായ
ചെറുശേരിയുടെ ചിറക്കൽ
കണ്ണൂരിന്റെ സാംസ്കാരിക പൈതൃകത്തില്‍ ചിറക്കല്‍ എന്നത് വലിയൊരേടാണ്. ഏഷ്യയിലെ
കാനാൻ ദേശക്കാർ നിർമിച്ച കമാനവും പടിപ്പുരയും കണ്ടെത്തി
ഇസ്രയേൽ: വടക്കൻ ഇസ്രയേലിൽ പുരാവസ്തു ഗവേഷകർ അടുത്തിടെ അതിശയകരമായ ഒരു കണ്
നൂറിന്റെ നിറവില്‍ കഥാപ്രസംഗം
സര്വകലകളുടേയും സമന്വയമായ കഥാപ്രസംഗമെന്ന കല നൂറിന്റെ നിറവിൽ. കുമാരനാശാ
അരീക്കൽ വെള്ളച്ചാട്ടത്തിൽ ആർത്തുല്ലസിക്കാം
എറണാകുളം ജില്ലയിലെ പ്രമുഖ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പിറവം പാമ്പാക്കുടയി
കൈക്കരുത്തിൽ ഉയരങ്ങളിലേക്ക്
കൊച്ചി: സ്കൂള്‍ പഠനകാലത്ത് പിറ്റി പിരീഡില്‍ കൂട്ടുകാരെല്ലാം ഓരോ കായികവിനോദങ
സത്യമോ മിഥ്യയോ?
അഗസ്ത്യമലനിരകളിലെ പാറയിടുക്കുകൾക്കിടയിലൂടെയും പുൽമേടുകളിലൂടെയും 'തുമ്പ
കൈയിലല്ല കാര്യം ചങ്കുറപ്പിലാണ്...
അഗസ്ത്യമലയുടെ അടിവാരത്തെ ശ്രീധരൻകാണിക്ക് കൈ കളില്ലെങ്കിലും ചങ്കുറപ്പ് ആവോ
കുഞ്ഞൂഞ്ഞ് അങ്ങനെ ‘കുഞ്ഞ്’ ആയി
ഉമ്മൻ ചാണ്ടിയുടെ പാതിമെയ്യായിനിന്ന് അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിലെ അഭിമ
പിന്നിട്ടത് കാല് നൂറ്റാണ്ട്; സിനിമാ വാര്‍ത്തയെഴുത്തിന്റെ അമരക്കാരനായി എ.എസ്. ദിനേശ്
പുതിയ ചിത്രങ്ങള്‍ തിയറ്ററുകളില്‍ എത്തുമ്പോള്‍ മിക്കപ്പോഴും അഭ്രപാളികളില്‍ തെ
എംടിയുടെ കൂടല്ലൂർ; കഥയുടെ ഇതിഹാസത്തിന് നവതി
എം.ടി. വാസുദേവൻ നായർ - മലയാള വായനക്കാരന്റെ നെഞ്ചിടിപ്പായ എംടി യുടെ പേരിനു മു
ജൂലൈയുടെ നഷ്ടം
""ഞാന്‍ എന്റെ പാട്ടുകളൊന്നും ടേപ്പ് റെക്കോര്‍ഡില്‍ ഇട്ടു കേള്‍ക്കാറേയില്ല. കാറില
സജീവ് ഡോക്ടർ കഥയെഴുതുകയാണ്...
തൃശൂർ: പ്രിസ്ക്രിപ്ഷൻ എഴുതുന്ന കൈവിരൽത്തുമ്പിൽ നിന്നും കഥയും കവിതയും മനോഹരമാ
പോലീസ് കര്ഷകന്
നീതി നിര്‍വഹണത്തിനൊപ്പം കൃഷിയില്‍ നൂറുമേനി വിളയിക്കാനും തനിക്ക് കഴിയുമെന്ന്
അമേരിക്കയിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദന്പതികൾ
ലോകത്തിലെ ഏറ്റവും കഠിനവും ബുദ്ധിമുട്ടുമുള്ള മത്സര ഇനമായ അമേരിക്കയിലെ അയണ്‍
തൊണ്ണൂറ്റിരണ്ടിലും കവിതയുടെ ബാധയൊഴിയാതെ...
കവി ഭരതന്നൂർ ശിവരാജൻ ഇപ്പോഴും എഴുത്തിന്റെ തിരക്കിലാണ്. പ്രായം തൊണ്ണൂറ്റിരണ്ട
സൂര്യതേജസിന്റെ പ്രഭ
മാവേലിക്കര ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
സൂര്യചൈതന്യത്തിന്റെ 45 വർഷങ്ങൾ
നടരാജ കൃഷ്ണമൂർത്തി അല്ലെങ്കിൽ എൻ. കൃഷ്ണമൂർത്തി എന്നു പറഞ്ഞാൽ അധികമാരും തിരി
പാണ്ടിപ്പത്ത് സാഹസികരുടെ മലനിരകൾ
പാണ്ടിപ്പത്ത്, സാഹസികര്‍ ഇഷ്ടപ്പെടുന്ന വനം! പ്രകൃതിരമണീയമായ, സഞ്ചാരികള്‍ക്ക
നാലായിരം അമ്മമാരുടെ മെഗാ റന്പാൻ പാട്ട്: ലോകചരിത്രത്തിൽ ഇടംനേടി പാലയൂർ
പാലയൂർ: മാർതോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 19
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായൽക്കാഴ്ചകൾ
കുറഞ്ഞ ചെലവില്‍ കുട്ടനാടിന്റെ കായല്‍ക്കാഴ്ചകളും പ്രകൃതി സൗന്ദര്യവും ആസ്വദിച്
രാഷ്ട്രീയജീവിതത്തിൽ അക്ഷരത്തെറ്റ് ഉണ്ടാക്കാത്ത നേതാവ്
കടുത്ത മുഖഭാവമാണ്, കനത്ത ശബ്ദമാണ്, കർക്കശക്കാരനാണ്, തുറന്നൊരു ചിരി വളരെ അ
വരവൂർ ഗോൾഡ് : മണ്ണിൽ വിളയുന്ന സ്വർണം
വരവൂരിലെ സ്വർണം അഥവാ വരവൂർ ഗോൾഡ് എന്ന് കേട്ടിട്ടുണ്ടോ. സാക്ഷാൽ സ്വർണവുമായി വ
വൈപ്പിനിൽനിന്നു ലഡാക്കിലേക്ക്
അലകടലിന്റെ തീരത്തുനിന്നു കിലോമീറ്ററുകൾ താണ്ടി സമതലങ്ങളും കുന്നും കാടും കട
ചരിത്രത്തിന്റെ ഓർമയായി "കൊതി'ക്കല്ല്
പഴയ നാട്ടുരാജ്യങ്ങളുടെ ഓർമ പേറുന്ന അതിർത്തിക്കല്ലുണ്ട് കാഞ്ഞിരമറ്റത്ത്. കൊച
"വീട്ടിലെ ആശുപത്രി'
ഒരു വീട് സ്വന്തമാക്കുക എന്നത് എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ, ഒരു വീട് ഒരുപാ
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ സഖാവ്
ലോകത്തെ ഞെട്ടിച്ച സ്കൂപ്പുകളുടെ ഉടമയായിരുന്നു അന്തരിച്ച കുഞ്ഞനന്തൻ നായരെന്
നീതികിട്ടാതെ പത്തുവര്‍ഷം; നീറുന്ന ഓര്‍മയായി ജിഷ
നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നു പറയുമ്പോഴും അനിശ്
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Latest News
കേരളമെങ്ങും ആവേശ പോളിംഗ്; ഉച്ചവരെ വോട്ടിംഗ് ശതമാനം 40 കടന്നു
മതത്തിന്റെ പേരിൽ വോട്ടു തേടിയ മോദിയെ വിലക്കണം: ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും
പിടിക്കപ്പെട്ടപ്പോള്‍ ഒന്നാം പ്രതിയായ മുഖ്യമന്ത്രി ഇപിയെ തള്ളിപ്പറയുന്നു: സതീശന്
കോഴിക്കോട്ട് ബൂത്ത് ഏജന്റ് കുഴഞ്ഞുവീണ് മരിച്ചു
നേതാക്കളും താരങ്ങളും പോളിംഗ് ബൂത്തിലേക്ക്; കുടുംബസമേതം അതിരാവിലെയെത്തി സുരേഷ് ഗോപി
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.
Top