മരുതൂരിലെ നിർമാണ പ്രവർത്തനം: ജനങ്ങൾ സമരത്തിലേക്ക്
Sunday, July 7, 2024 11:22 PM IST
ആയവന: ജനങ്ങളുടെ എതിർപ്പ് അവഗണിച്ച് മരുതൂരിൽ ജലസ്രോതസ് തകർത്ത് സ്വകാര്യ കന്പനി നിർമാണം നടന്നതിനെതിരേ അധികൃതർ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് നാട്ടുകാർ വീണ്ടും സമരത്തിനൊരുങ്ങുന്നു.

സമര സമിതി കണ്‍വീനർ ബിജു തോമസിന്‍റെ നേതൃത്വത്തിൽ അനിശ്ചിതകാല നിരാഹാര സമരമടക്കമുള്ള പരിപാടികൾ സംഘടിപ്പിക്കാനാണ് തീരുമാനം. ആയവന ടൗണിനടുത്തുള്ള മരുതൂരിൽ അഞ്ച് ഏക്കറോളം വരുന്ന ഭൂമി ഇടിച്ച് നിരത്തിയാണ് പ്ലൈവുഡ് കന്പനി തുടങ്ങാനുള്ള നീക്കം നടക്കുന്നത്. ഇവിടുത്തെ പ്രധാന ജലസ്രോതസ് തകർത്താണ് നിർമാണ പ്രവർത്തനം. ഇതേ തുടർന്ന് നാട്ടുകാർ ആർഡിഒ അടക്കമുള്ള ഉദ്യോഗസ്ഥർക്കും ജനപ്രതിനിധികൾക്കും പരാതി നൽകിയെങ്കിലും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. നിരവധി സമരപരിപരിപാടികളും സംഘടിപ്പിച്ചിരുന്നു.

പ്രദേശത്തെ നീരുറവകളെല്ലാം മണ്ണിട്ടു മൂടിയതു മൂലം ജനങ്ങളുടെ കുടിവെള്ളവു ഇല്ലാതായി. നീരുറവകൾ മൂടിയതോടെ സമീപത്തെ വറ്റാത്ത കിണറിൽ പോലും വെള്ളമില്ലാതായിരിക്കുകയാണ്. വേനൽക്കാലത്ത് കുടിവെള്ളത്തിന് ഏറേ ബുദ്ധിമുട്ട് അനുഭവിക്കുന്ന പ്രദേശമാണിത്. ഈ സാഹചര്യത്തിലാണ് ഇവിടുത്തെ ജലസ്രോതസ് ഇല്ലാതാക്കിയിരിക്കുന്നത്.

പ്രദേശത്തെ കുന്നുകൾ നിരത്തരുതെന്നും പാറപൊട്ടിക്കരുതെന്നും കോടതി ഉത്തരവ് നിലനിൽക്കേയാണ് അനധികൃത നിർമാണം തുടരുന്നത്. പാറപൊട്ടിക്കുന്നതുമൂലം സമീപത്തെ വീടുകൾക്ക് വിള്ളലുണ്ടാകുന്നതായും സമീപവാസികൾ പറയുന്നു.

നിലവിൽ ഒരു നിർമാണ പ്രവർത്തനങ്ങളും നടത്താൻ അനുമതിയില്ലാത്ത സ്ഥലത്താണ് ഫാക്ടറി നിർമിക്കുന്നത്. സമയക്രമം പാലിക്കാതെ പുലർച്ചെ തുടങ്ങുന്ന നിർമാണ പ്രവർത്തനങ്ങൾ വൈകുന്നേരം വരെ തുടരും. വയോധികർ ഉൾപ്പെടെയുള്ളവർ ശബ്ദമലിനീകരണവും പൊടി ശല്യവും മൂലം ബുദ്ധിമുട്ടുകയാണ്. സ്ഫോടനം നടത്തരുതെന്ന് നിർദേശമുള്ള സ്ഥലത്ത് പലസമയങ്ങളിലും സ്ഫോടനം നടത്തിവരുന്നതായും നാട്ടുകാർ പറയുന്നു.

പഞ്ചായത്തിലെ തന്നെ വിവിധ ഭാഗങ്ങളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന വലിയ സംഭരണി സ്ഥിതിചെയ്യുന്ന വാണിയത്ത് തണ്ടുമലയുടെ ഒരു ഭാഗംവരെ കുന്നിടിച്ചു കഴിഞ്ഞു. കുടിവെള്ള സംഭരണിയുടെ സുരക്ഷിതത്വം പോലും പാലിക്കാതെയാണ് നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.