കുട്ടികർഷകർക്കായി കൃഷി അങ്കണം ഒരുക്കി പഞ്ചായത്ത്
Sunday, July 7, 2024 11:23 PM IST
തൊടുപുഴ: കുട്ടികർഷകർക്കായി കൃഷി അങ്കണം ഒരുക്കി വെള്ളിയാമറ്റം പഞ്ചായത്ത് മാതൃകയായി. കഴിഞ്ഞ സാന്പത്തിക വർഷം പഞ്ചായത്തിലെ മുഴുവൻ സ്കൂളുകളിലും കുട്ടികൾക്ക് വിഷരഹിത പച്ചക്കറി ലഭ്യമാക്കുന്നതിനും കൃഷിയിൽ താത്പര്യം വളർത്തുന്നതിനും വേണ്ടിയാണ് ഈ പദ്ധതി നടപ്പാക്കിയത്. ഇതിനായി പഞ്ചായത്ത് മുഴുവൻ സ്കൂളുകളിലും സൗജന്യമായി പച്ചക്കറി തൈകളും പോർട്ടിംഗ് മിശ്രിതം നിറച്ച ചട്ടികളുടെ യൂണിറ്റും വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്.

എന്നാൽ സർക്കാരിന്‍റെ മാർഗരേഖയിൽ സൗജന്യമായി ഇവ നൽകുന്നതിനു അനുമതിയില്ലാതിരുന്നതിനാൽ പദ്ധതിക്ക് അംഗീകാരം ലഭിച്ചില്ല. തുടർന്ന് പഞ്ചായത്തും വെള്ളിയാമറ്റം സഹകരണ ബാങ്കുമായി സഹകരിച്ച് പദ്ധതി നടപ്പാക്കുകയായിരുന്നു. പച്ചക്കറി തൈകൾ, വളം തുടങ്ങിയവ വാങ്ങി നൽകി.

ഓണത്തിന് പച്ചക്കറി വിളവെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുന്നത്. ഏറ്റവും മികച്ച രീതിയിൽ കൃഷി ചെയ്യുകയും വിളവെടുക്കുകയും ചെയ്യുന്ന സ്കൂളുകൾക്ക് സമ്മാനം നൽകുമെന്ന് അധികൃതർ അറിയിച്ചു.

പൂമാല ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് സ്ഥിരംസമിതി ചെയർമാൻ മോഹൻദാസ് പുതുശേരി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് ഇന്ദു ബിജു, വെള്ളിയാമറ്റം സഹകരണ ബാങ്ക് പ്രസിഡന്‍റ് കെ.എം. ജോസ് എന്നിവർ ചേർന്ന് പദ്ധതി ഉദ്ഘാടനം ചെയ്തു.

ബാങ്ക് വൈസ് പ്രസിഡന്‍റ് സോയി ജോസഫ്, വാർഡംഗങ്ങളായ രാജി ചന്ദ്രശേഖരൻ, ഷേർളി ജോസുകുട്ടി, ലാലി ജോസി വേളാച്ചേരിൽ, ബോർഡ് മെംബർമാരായ ബെന്നി താന്നിയ്ക്കൽ, സാബുപതിക്കൽ സ്കൂൾ പ്രിൻസിപ്പൽ ദീപ ജോസ്, ഹെഡ്മാസ്റ്റർ ഇൻ-ചാർജ് ബിജി ജോസ്, കൃഷി ഓഫീസർ നിമിഷ അഗസ്റ്റിൻ എന്നിവർ പ്രസംഗിച്ചു.