കമ്പംമെട്ട് സംസ്ഥാനപാതയുടെ നിർമാണം ഇഴയുന്നു
Sunday, July 7, 2024 11:22 PM IST
നെടുങ്കണ്ടം: നിർമാണ പ്രവർത്തനങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുന്ന കമ്പംമെട്ട് - വണ്ണപ്പുറം സംസ്ഥാനപാതയുടെ തൂക്കുപാലം മുതൽ കല്ലാർ വരെയുള്ള ഭാഗത്ത് പാലങ്ങളുടെ പണി ഇഴഞ്ഞുനീങ്ങുന്നതിനെത്തുടർന്ന് യാത്രാദുരിതം രൂക്ഷമായി. വിദ്യാർഥികൾ സ്കൂളിൽ പോകുന്ന സമയത്ത് ഇതുവഴി ബസ് സർവീസുകൾ ഇല്ല. ഇതുവഴി സർവീസ് നടത്തിയിരുന്ന ബസുകളെല്ലാം ഇപ്പോൾ കോമ്പയാർ വഴിയാണ് പോകുന്നത്. കല്ലാർ വഴി ബസുകൾ ഇല്ലാതായിട്ട് ആഴ്ച്ചകളോളമായി.

ഇതോടെ വിദ്യാർഥികൾക്ക് കിലോമീറ്റർ അധികം സഞ്ചരിച്ച് ഇരട്ടി പണം നൽകി സ്കൂളുകളിൽ എത്തേണ്ട അവസ്ഥയാണ്. മുണ്ടിയെരുമ മുതൽ കല്ലാർ വരെയുള്ള ഭാഗത്ത് കലുങ്കുകളുടെ നിർമാണമാണ് ഇപ്പോൾ പ്രധാനമായും നടക്കുന്നത്. കലുങ്കുകളുടെ നിർമാണം ആദ്യഘട്ടത്തിൽ പൂർത്തീകരിക്കാതെ റോഡ് ടാർ ചെയ്തതിനുശേഷമാണ് ഇപ്പോൾ നിർമാണ പ്രവൃത്തികൾ നടത്തുന്നത്. ഇതിനാൽ തന്നെ ഭാരവാഹനങ്ങൾ മിക്കതും ഇതുവഴി വരാതായി.

ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത് കുട്ടികളാണ്. കുട്ടികൾ രാവിലെയും വൈകുന്നേരവും സ്കൂളുകളിൽ പോകുകയും തിരികെ വരുകയും ചെയ്യുന്ന സമയങ്ങളിൽ ഇതുവഴി ബസുകൾ എത്താത്തതാണ് പ്രതിസന്ധി. അധികൃതർ നിർമാണ പ്രവൃത്തികൾ വേഗം പൂർത്തീകരിച്ച് ബസുകൾ മേഖലയിലൂടെ വരുന്നതിനുള്ള സംവിധാനം ഏർപ്പെടുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.