ജനത്തിനെതിരേ അപ്പീലുമായി വനംവകുപ്പ് ; ചീഫ് സെക്രട്ടറിയുടെ മധ്യസ്ഥതയിൽ ഇന്നു ചർച്ച
Sunday, July 7, 2024 11:23 PM IST
കട്ടപ്പന: ഇതു കാട്ടു നീതിയാണ്, ജനങ്ങളുടെ വഴിനടക്കാനുള്ള അവകാശം തടയാനുള്ള വനംവകുപ്പിന്‍റെ നടപടികൾക്ക് ചീഫ് സെക്രട്ടറിയും കുടപിടിക്കുന്നു ദേശിയ പാത-85ന്‍റെ (മുന്പ് കൊച്ചി - മധുരൈ, എൻഎച്ച് - 49) ഭാഗമായ നേര്യമംഗലത്തിനും വാളറയ്ക്കും ഇടയിലുള്ള 14.5 കി.മി ദൂരം വീതികൂട്ടി നിർമിക്കുന്നതിനോ സംരക്ഷണഭിത്തി നിർമിക്കുന്നതിനോ കാനകൾ നിർമിക്കുന്നതിനോ അനുവദിക്കാത്ത വനംവകുപ്പിന്‍റെ നടപടി അസാധുവാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്‍റെ വിധിക്കെതിരേ സുപ്രീംകോടതിയിൽ അപ്പീൽ നൽകാൻ വനംവകുപ്പ് നീക്കം നടത്തുകയാണ്.

അപ്പീൽ നൽകുന്നതു തീരുമാനിക്കാൻ ഇന്ന് ചീഫ് സെക്രട്ടറി ബന്ധപ്പെട്ടവരുടെ യോഗം വിളിച്ചിരിക്കുകയാണ്. തിരുവനന്തപുരത്താണ് യോഗം. ഇതു അനുവദിച്ചു കൊടുത്താൽ ഇടുക്കി -എറണാകുളം ജില്ലകളിലൂടെ തമിഴ്നാട്ടിലെ ധനുഷ്കോടിയിലെത്തുന്ന ദേശിയപാതയുടെ നേര്യമംഗലം - വാളറ 14.5 കി.മി ദൂരം മുറിഞ്ഞുപോകും. ദേശീയ പാത അഥോറിറ്റിയാണ് 980 കോടി രൂപ മുടക്കി റോഡ് നവീകരിക്കുന്നത്.

നേര്യംഗലം-വാളറ റോഡ് നവീകരിക്കാൻ കഴിയാതെ വന്നാൽ ദേശിയപാതകൊണ്ട് ഉദ്യേശിക്കുന്ന പ്രയോജനം ലഭിക്കില്ല. സംസ്ഥാനത്തെ പ്രധാന ടൂറിസ്റ്റ് കോറിഡോർ കൂടിയായ എൻഎച്ച്-85 ഇടയിൽ മുറിഞ്ഞുപോകുന്നത് ടൂറിസം മേഖലയ്ക്കും ആഘാതമാകും. ജനങ്ങളുടെ പ്രധാന ആവശ്യമായ ദേശീയപാത വികസനം തടയാനുള്ള വനം വകുപ്പിന്‍റെ പുതിയ ശ്രമം തടഞ്ഞില്ലെങ്കിൽ ദേശീയപാത വികസനം വീണ്ടും പ്രതിസന്ധിയിലാകും.

കേസ് സുപ്രീം കോടതിയിലെത്തിയാൽ തീർപ്പ് ഉണ്ടാകാൻ ദീർഘ കാലം വേണ്ടി വരും. അതുവരെ ഹൈക്കോടതി ഉത്തരവ് നടപ്പാക്കാനകില്ല. ഈ വിഷയത്തിൽ തീരുമാനമെടുക്കേണ്ടത് സംസ്ഥാന സർക്കാരാണ്. വിഷയം ഉദ്യോഗസ്ഥ തലത്തിലേക്കു തള്ളിവിട്ട് കോടതി വ്യവഹാരത്തിൽപ്പെടുത്തി ജനങ്ങളുടെ ആവശ്യം തടയാൻ ഉദ്യോഗസ്ഥർ നടത്തുന്ന ശ്രമത്തിനു പിന്നിലുള്ള ലക്ഷ്യം ജനായത്ത സർക്കാർ മനസിലാക്കി ജനങ്ങളോടൊപ്പം നിൽക്കുകയാണ് വേണ്ടത്.

നിലവിലുള്ളതും യാത്രക്കാർ ഉപയോഗിക്കുന്നതുമായ റോഡ് നൂറു മീറ്റർ വീതിയിൽ നവീകരിച്ചാലുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നം ബോധ്യപ്പെടാനുള്ള മിനിമം അവകാശമെങ്കിലും ജനങ്ങൾക്കു നൽകണം. രാജഭരണകാലത്ത് ഉപയോഗിച്ചിരുന്ന എറണാകുളം-മധുരൈ ദേശീയ പാതയുടെ നേര്യമംഗലം-വാളറ ഭാഗം വനഭൂമിയാണെന്ന വാദം ഹൈക്കോടതി തള്ളിയപ്പോൾ അതിനെതിരേ ജനങ്ങളുടെ നികുതിപ്പണംകൊണ്ട് സുപ്രീം കോടതിയിൽ ജനങ്ങൾക്കെതിരേ കേസുനടത്താനുള്ള ശ്രമം ജനങ്ങളോടുള്ള വെല്ലുവിളിയാണ്.

പാതയുടെ നടുവിൽനിന്ന് 50 മീറ്റർ വീതം ഇരുവശങ്ങളിലേക്കും പൊതുമരാമത്തു വകുപ്പിനു റവന്യു വകുപ്പ് വിട്ടുകൊടുത്ത റോഡിൽ വനംവകുപ്പിന് അവകാശമില്ലെന്നു സംസ്ഥാന ഹൈക്കോടതി ഉത്തരവിട്ടതിനെ ചോദ്യം ചെയ്യാൻ സംസ്ഥാന സർക്കാരിന്‍റെ ഭരണ വിഭാഗങ്ങളിൽ ഒന്നുമാത്രമായ വനംവകുപ്പ് ശ്രമിക്കുന്നത് സംസ്ഥാന സർക്കാരിനെ നോക്കുകുത്തിയാക്കലാണ്. നിയമപരമായി നിലനിൽക്കില്ലാത്ത വിഷയം കോടതിയിലെത്തിച്ച് ജനങ്ങളെ വിഡ്ഢികളാക്കാനാണ് വനം വകുപ്പ് ശ്രമിക്കുന്നത്.

1980ലെ കേന്ദ്ര വനനിയമം മാത്രമാണ് വനംവകുപ്പിനു കോടതിൽ തുരുന്പായുള്ളത്. 1997 മുതലുള്ള റവന്യുരേഖകളിൽ തർക്കഭൂമി പൂർണമായും റോഡ് പുറന്പോക്ക് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് കണ്ടെത്തിയിട്ടുണ്ട്.

1980ലെ വനമിയമത്തിലും റോഡിനും കുടിവെള്ള പദ്ധതികൾക്കുമായി വനം ഭൂമി ഉപയോഗിക്കാൻ അനുമതി ഉണ്ട്. (തേക്കടി -ചക്കുപള്ളം കുടിവെള്ള പദ്ധതിയിൽ തേക്കടി തടാകത്തിൽനിന്നാണ് വെള്ളം എടുക്കുന്നത്.) കൂടാതെ 2023 ലെ കേന്ദ്ര വനനിയമ ഭേദഗതി അനുസരിച്ച് 1996 ഡിസംബർ 12 വരെയുള്ള വന ഇതര ഉപയോഗം അനുവദിക്കുന്നുമുണ്ട്. ഈ നിയമങ്ങൾ നിലനിൽക്കെയാണ് എൻഎച്ച് - 85നെ കോടതി വ്യവഹാരങ്ങളിൽ തളച്ചിടാൻ വനം വകുപ്പ് ശ്രമിക്കുന്നത്.