കാടുപടലങ്ങളാൽ മൂടി ട്രാൻസ്ഫോർമർ
Sunday, July 7, 2024 11:23 PM IST
കട്ടപ്പന: കട്ടപ്പന മുനിസിപ്പാലിറ്റി മൈതനത്തോടു ചേർന്നു നിലകൊള്ളുന്ന വൈദ്യുത ട്രാൻസ്ഫോർമർ കാടുപടലങ്ങൾ കയറി അപകടാവസ്ഥയിൽ.

ട്രാൻസ്ഫോർമറിന്‍റെ പരിസരങ്ങൾ നാളുകളായി കാടുപടലങ്ങളാൽ ചുറ്റപ്പെട്ടു കിടക്കുകയാണ്. മഴ പെയ്തതോടെ വള്ളിപ്പടർപ്പുകൾ ഉൾപ്പെടെ വലിയ തോതിൽ ട്രാൻസ്ഫോർമറിലേക്ക് വളർന്നു പന്തലിച്ചു. ഇതു വലിയ അപകടഭീക്ഷണിയാണ് ഉയർത്തുന്നത്.

നഗരസഭയോ വൈദ്യുത വകുപ്പോ അപകടാവസ്ഥ പരിഹരിക്കാൻ യാതൊരുവിധ നടപടിയും സ്വീകരിക്കുന്നില്ല.

ട്രാൻസ്ഫോർമറിന്‍റെ പരിസരത്തേക്ക് പടർന്നുപിടിച്ച വള്ളിപ്പടർപ്പുകൾ സമീപത്തെ ജനറേറ്റർ റൂമിലേക്കും വളരുന്ന സ്ഥിതിയാണുള്ളത്.

നിരവധി ആളുകൾ മുൻസിപ്പാലിറ്റി മൈതാനത്ത് കായികപരിശീലനത്തിന് എത്തുന്നുണ്ട്. ഇവർക്ക് ഉൾപ്പെടെ ഭീഷണിയാണിത്.