അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് മരിച്ചു
Sunday, July 7, 2024 3:32 AM IST
നെടുങ്കണ്ടം: ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നെടുങ്കണ്ടം നമ്പുടാകത്ത് ക്ലിന്‍റാണ് (29) മരിച്ചത്. കഴിഞ്ഞ ശനിയാഴ്ച രാത്രി എട്ടരയോടെ നെടുങ്കണ്ടം പടിഞ്ഞാറേക്കവലയിലായിരുന്നു അപകടം നടന്നത്. ക്ലിന്‍റ് സഞ്ചരിച്ചിരുന്ന ബൈക്കില്‍ എതിർവശത്തുനിന്നു മൂന്നു പേരുമായി അമിതവേഗതയില്‍ എത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു.

പാലായിലെ സ്വകാര്യ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തില്‍ കഴിഞ്ഞിരുന്ന ഇദ്ദേഹം വെള്ളിയാഴ്ച രാത്രിയോടെ മരിച്ചു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

സംസ്‌കാരം ഇന്നു രണ്ടിന് നെടുങ്കണ്ടം സെന്‍റ് സെബാസ്റ്റ്യന്‍സ് മേജര്‍ ആര്‍ക്കി എപിസ്‌കോപ്പല്‍ പള്ളിയില്‍ നടക്കും. ജോര്‍ജ് - ക്ലാരമ്മ ദന്പതികളുടെ മകനാണ്. പ്രിന്‍സ്, ധന്യ എന്നിവര്‍ സഹോദരങ്ങളാണ്. സംഭവത്തില്‍ നെടുങ്കണ്ടം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.