പമ്പുടമ കൈയേറിയ സ്ഥലം തിരിച്ചുപിടിക്കാൻ ഉത്തരവ്
Sunday, July 7, 2024 11:23 PM IST
ഉപ്പുതറ: ചപ്പാത്തിൽ പമ്പ് ഉടമ കൈയേറിയ മൂന്നു സെന്‍റ് റോഡ് പുറമ്പോക്ക് തിരിച്ചു പിടിക്കാൻ ഹൈക്കോടതി ഉത്തരവ്.

മലയോര ഹൈവേ നിർമാണത്തിന്‍റെ ഭാഗമായി വീതി കൂട്ടുന്നതിന് നടന്ന സർവേയിൽ റോഡ് പുറമ്പോക്ക് പമ്പ് ഉടമയുടെ കൈവശമുണ്ടെന്നു മനസിലായി. പുറമ്പോക്ക് ഭൂമി ഏറ്റെടുത്ത് റോഡിന് വീതി കൂട്ടാൻ എത്തിയതോടെ പമ്പ് ഉടമ ഇതിനെതിരേ കോടതിയെ സമീപിച്ച് സ്റ്റേ വാങ്ങി.

എന്നാൽ, ഭൂമിയുടേയും റോഡിന്‍റെയും സ്കെച്ചും പ്ലാനും ഉൾപ്പെടെ റോഡ് പുറമ്പോക്കായ മൂന്നു സെന്‍റ് സർക്കാർ ഭൂമിയുടെ രേഖകൾ സർക്കാർ അഭിഭാഷകൻ കോടതിയിൽ നൽകി.
തുടർന്നാണ് പമ്പ് ഉടമയ്ക്ക് നോട്ടിസ് നൽകി ഭൂമി തിരിച്ചു പിടിക്കാൻ ഉടുമ്പൻചോല തഹസിൽദാർക്ക് ഹൈക്കോടതി ഉത്തരവ് നൽകിയത്.

ഭൂമി ഏറ്റെടുക്കാനുള്ള നിയമപരമായ തുടർ നടപടികൾ ഉടൻ ഉണ്ടാകുമെന്ന് റവന്യു അധികൃതർ അറിയിച്ചു.

ഇവിടെ മാത്രമാണ് തർക്കം നിലനിന്നിരുന്നതെന്നും റവന്യു അധികൃതർ ഭൂമി ഏറ്റെടുക്കുന്നതോടെ ഇവിടെയും മതിയായ വീതിയിൽ മലയോര ഹൈവേ നിർമിക്കാനുളള ഇടപെടൽ നടത്തുമെന്നും അയ്യപ്പൻകോവിൽ പഞ്ചായത്ത് പ്രസിഡന്‍റ് ജയ്മോൾ ജോൺസൻ അറിയിച്ചു.