ലീഡ് ബാങ്കിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
Sunday, July 7, 2024 3:26 AM IST
തൊടുപുഴ: ജില്ലയിൽ ബാങ്കുകളുടെ വിദ്യാഭ്യാസ വായ്പ നിഷേധത്തിനെതിരേ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റി ലീഡ് ബാങ്കായ തൊടുപുഴ എസ്ബിഐയിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എസ്. അശോകൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്‍റ് ഫ്രാൻസിസ് ദേവസ്യ അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹികളായ മാത്യു കെ. ജോണ്‍, അരുണ്‍ പൂച്ചക്കുഴി, സോയിമോൻ സണ്ണി, ജില്ലാ വൈസ് പ്രസിഡന്‍റുമാരായ ടോണി തോമസ്, ബിബിൻ ഈട്ടിക്കൻ, അൻഷൽ കുളമാവ്, ശാരി ബിനു ശങ്കർ തുടങ്ങിയവർ പ്രസംഗിച്ചു.

ബാങ്കുകൾ വിവിധ കാരണങ്ങൾ നിരത്തി വായ്പ നിഷേധിക്കുന്നതിനോടോപ്പം ബാങ്കിലെത്തുന്ന വിദ്യാർഥികളെയും മാതാപിതാക്കളെയും അപമാനിക്കുന്ന സമീപനവും ന്യായീകരിക്കാനാവില്ലെന്ന് നേതാക്കൾ പറഞ്ഞു.

മുൻകാലങ്ങളിൽ പരമാവധി വിദ്യാർഥികൾക്ക് വിദ്യാഭ്യാസ വായ്പ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചിരുന്നെങ്കിലും നിലവിൽ വായ്പ നിഷേധിക്കുന്നതിൽ ബാങ്കുകൾ മത്സരിക്കുകയാണ്. ഇതു തടയാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെഅടിയന്തര ഇടപെടൽ ഉണ്ടാകണം.

വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ അലംഭാവം കാണിച്ചാൽ മറ്റു ബാങ്കുകളിലേക്കും പ്രതിഷേധം വ്യാപിപ്പിക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ പറഞ്ഞു.