കെപിപിഎല്ലിലെ മാലിന്യം സംസ്കരിക്കാൻ നടപടി സ്വീകരിക്കണം: സിപിഎം ധർണ നടത്തി
Saturday, June 29, 2024 6:49 AM IST
വെള്ളൂർ: കെപിപിഎല്ലിൽനിന്ന് പുറംതള്ളുന്ന രാസമാലിന്യം മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശ്നങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് സിപിഎം വെള്ളൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ടറിക്ക് മുന്നിൽ ധർണ നടത്തി. സിപിഎം തലയോലപ്പറമ്പ് ഏരിയ സെക്രട്ടറി കെ. ശെൽവരാജ് ഉദ്ഘാടനം ചെയ്തു.

സി.എം. രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മാലിന്യം കുറ്റമറ്റ രീതിയിൽ സംസ്കരിക്കാതെ പുറത്തുവിട്ട് ജലമലീനീകരണം തുടർന്നാൽ കമ്പനിയുടെ പ്രവർത്തനം സ്തംഭിപ്പിക്കുന്നതടക്കമുള്ള സമര മാർഗങ്ങൾ തുടങ്ങാൻ നിർബന്ധിതരാകുമെന്നും സിപിഎം നേതാക്കൾ പറഞ്ഞു.

വെള്ളൂർ പഞ്ചായത്ത് പ്രസിഡന്‍റ് ആർ. നികിതകുമാർ, ടി.ബി. മോഹനൻ, എം.കെ. രജീഷ്, പി.എ. ഗോപാലകൃഷ്ണൻ, ലോക്കൽ സെക്രട്ടറി ടി.വി. രാജൻ, ജയ അനിൽ, കൃഷ്ണകുമാരി തുടങ്ങിയവർ പ്രസംഗിച്ചു.

പ്രശ്നം പരിഹരിക്കണം

വെള്ളൂർ: മൂവാറ്റുപുഴയാറിൽ വൈക്കത്തിനും സമീപപ്രദേശങ്ങൾക്കും ശുദ്ധജലം ലഭ്യമാക്കുന്ന ഒൻപത് കുടിവെള്ള പദ്ധതികളുണ്ട്. കെപിപിഎല്ലിലെ രാസ മാലിന്യങ്ങൾ കലർന്ന് മൂവാറ്റുപുഴയാറിലെ വെള്ളം കറുത്തിരുണ്ടാണ് പലപ്പോഴും കാണുന്നത്. മൂവറ്റുപുഴയാറിൽനിന്ന് കരിയാറിലേക്കും കെവി കനാലിലേക്കും മറ്റു ഇടയാറുകളിലേയ്ക്കും ഈ രാസമാലിന്യങ്ങൾ കലരുന്നു.

ജലാശയങ്ങളിൽ കുളിക്കുന്നവരുടെ ദേഹം ചൊറിയുകയും കണ്ണ് വേദനിക്കുകയും ചെയ്യുന്നുണ്ട്. വെള്ളൂരിനു പുറമേ ഉദയനാപുരം, തലയാഴം, ചെമ്പ്, മറവൻതുരുത്ത്, തലയോലപ്പറമ്പ് പഞ്ചായത്തുകളിലേയും വൈക്കം നഗരസഭയിലേയും ജനങ്ങളെ മലിനജലം പ്രതികൂലമായി ബാധിക്കുന്നുണ്ട്. ഈ പ്രശ്നം അധികൃതരുടെ ശ്രദ്ധയിൽ പലതവണ ഉന്നയിച്ചിട്ടും പരിഹാരമുണ്ടായില്ല.

മലിനജലം ശുദ്ധീകരിച്ച് ജനങ്ങൾക്കും ജലാശയങ്ങൾക്കും ദോഷം വരുത്താത്ത വിധത്തിൽ പുറംതള്ളുന്നതിന് കെപിപിഎൽ അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ജനങ്ങൾ ആവശ്യപ്പെടുന്നത്.