കൊല്ലം: മാഫിയ സംരക്ഷകനായി മാറിയ പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ഡിസിസി പ്രസിഡന്റ പി. രാജേന്ദ്രപ്രസാദ്. കൊല്ലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നടത്തിയ പ്രതിഷേധ സായാഹ്നം ഉദ്ഘാടനം ചെയ്ത്് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയ ലാഭത്തിനായി തൃശൂർ പൂരം കലക്കിയ ഗൂഢാലോചനക്കാർക്കെതിരേ നടപടി എടുക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ മാഫിയ സംഘത്തെക്കുറിച്ച് വിളിച്ചു പറഞ്ഞത് സിപിഎം എംഎൽഎയും പിണറായിയുടെ വിശ്വസ്തനുമായ പി.വി. അൻവർ ആണ്.
ബലാത്സംഗ കേസിൽ പ്രതിയായ എം. മുകേഷ് എംഎൽഎയെ സംരക്ഷിക്കുന്നത് പിണറായി ആണ്. എം.ആർ. അജിത്കുമാർ തൃശൂരിൽ ക്യാമ്പ് ചെയ്താണ് പിണറായിയുടെ നിർദേശം അനുസരിച്ച് ബിജെപിക്ക് ജയിക്കാൻ സാഹചര്യം ഒരുക്കി കൊണ്ട് പൂരം കലക്കിയത്.
ലാവ്ലിൻ കേസ് അനിശ്ചിതമായി നീട്ടി കൊടുക്കുന്നതിന്റെ പ്രതിഫലമാണിത്. തൃശൂരിൽ ബിജെപി ജയിച്ചതിനാൽ പിണറായിയുടെ മകൾ ജയിലിൽ പോകേണ്ടിവന്നില്ലെന്ന് അദ്ദേഹം പറഞ്ഞു.
മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി തനി തങ്കം ആണെന്നാണ് പിണറായി പറയുന്നത്. നിരവധി സ്ത്രീ പീഢനത്തിന് ഉത്തരവാദിയായ പി.ശശിയെ മാതൃക ആണെന്ന് മുഖ്യമന്ത്രി എങ്ങനെ കണ്ടെത്തിയെന്ന് രാജേന്ദ്രപ്രസാദ് ചോദിച്ചു.
ബ്ലോക്ക് പ്രസിഡന്റ് ഡി. ഗീതാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദു കൃഷ്ണ, പി.ആർ. പ്രതാപചന്ദ്രൻ, എച്ച്. അബ്ദുൽ റഹ്മാൻ, കോതേത്ത് ഭാസുരൻ, സമന്തഭദ്രൻ, ജെ. ശിവപ്രസാദ്, എൻ. മരിയൻ, രാജേഷ് കുമാർ, അശോകൻ പുന്നത്തല, ബേബിച്ചൻ, ഓലയിൽ ജി. ചന്ദ്രൻ, എസ്.എം. ഷരീഫ്, കുരീപ്പുഴ യഹിയ, പി. ഗംഗാധരൻ പിള്ള, തുടങ്ങിയവർ പ്രസംഗിച്ചു.
പാരിപ്പളളി: കല്ലുവാതുക്കൽ ജംഗ്ഷനിൽ പരവൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കെപിസിസി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
മാഫിയ രക്ഷകനായ മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം നടത്തിയത്. ബ്ലോക്ക് പ്രസിഡന്റ് അഡ്വ. ലതാ മോഹൻദാസ് അധ്യക്ഷത വഹിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി പി. പ്രതീഷ് കുമാർ, കെപിഎസ് ടിഎ ജില്ലാ പ്രസിഡന്റ് പരവൂർ സജീബ്, ഡിസിസി മെമ്പർമാരായ പാരിപ്പള്ളി വിനോദ്, അഡ്വ. ബി. സുരേഷ്, അഡ്വ. വരദരാജൻ, പഞ്ചായത്ത് പ്രസിഡന്റ് എൻ. ശാന്തിനി, മണ്ഡലം പ്രസിഡന്റുമായ വിഷ്ണു, വിശ്വരാജൻ, ആർ.ഡി. ലാൽ, സുരേഷ് ഉണ്ണിത്താൻ, സുനിൽകുമാർ, പൂതക്കുളം, രാധാകൃഷ്ണപിള്ള, വട്ടക്കുഴികൽ മുരളീധരൻ പിള്ള, സിമ്മിലാൽ, അജിത്ത്, സുനിത ജയകുമാർ, കല്ലുവാതുക്കൽ അജയകുമാർ എന്നിവർ പ്രസംഗിച്ചു.
കൊട്ടിയം: മുഖ്യമന്ത്രിപിണറായി വിജയൻ ജയിലിൽ പോകാത്തതിന് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന് പി.സി. വിഷ്ണുനാഥ് എംഎൽഎ.
മാഫിയകളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമരത്തിന്റെ ജില്ലാ തല ഉദ്ഘാടനം പള്ളിമുക്കിൽ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ഇരവിപുരം, വടക്കേവിള ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളാണ് സംയുക്തമായി കൊല്ലൂർവിള പള്ളിമുക്കിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചത്. പ്രകാശ് കാരാട്ടിന് കൊടുക്കാത്ത സംരക്ഷണമാണ് പിണറായിയ്ക്ക് മോദി നൽകുന്നത്.
തന്റേയും കുടുംബത്തിന്റേയും പേരിലുള്ള കേസുകൾ ഒതുക്കി തീർത്തതിന്റെ പ്രതിഫലമായാണ് തൃശൂരിൽ സുരേഷ് ഗോപിയെ ജയിപ്പിച്ചത്. ക്രിമിനൽ മാനസികാവസ്ഥയുള്ളവരാണ് സംസ്ഥാനം ഭരിക്കുന്നത്.
ബുദ്ധദേവ് ഭട്ടാചാര്യയുടെ വഴിയിലേക്കാണ് പിണറായി സിപിഎമ്മിനെ നയിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഡിസിസി പ്രസിഡന്റ് രാജേന്ദ്രപ്രസാദ് അധ്യക്ഷത വഹിച്ചു.
കോൺഗ്രസ് ഇരവിപുരം ബ്ലോക്ക് പ്രസിഡന്റ് നാസർ, ഡിസിസി ഭാരവാഹികളായ വിപിന ചന്ദ്രൻ, അൻസർ അസീസ്, ഉണ്ണികൃഷ്ണൻ, എം.എം. സഞ്ജീവ് കുമാർ, വാളത്തുംഗൽ രാജഗോപാൽ, ആദിക്കാട് മധു, അഡ്വ. ആനന്ദ് ബ്രഹ്മാനന്ദ്, ശാന്തിനി ശുഭദേവൻ, ഹംസത്ത് ബീവി, പൊന്നമ്മ മഹേശ്വരൻ, എം. സുജയ്,
അഞ്ചൽ ഇബ്രാഹിം, കണ്ണൻ, മണിയംകുളം കലാം, മാത്യൂസ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ കൃഷ്ണകുമാർ, മണക്കാട് സലീം, മണികണ്ഠൻ, ബൈജു ആലുംമൂട്ടിൽ, മുണ്ടക്കൽ രാജശേഖരൻ, ഗോപാലകൃഷ്ണൻ, അസീമുദീൻ, കമറുദീൻ, ശിവരാജൻ, കെ.ബി. ഷഹാൽ എന്നിവർ പ്രസംഗിച്ചു.