നീരുറവകളുടെ വഴിയടച്ചു; ദേശീയപാതയിൽ ഉരുൾപൊട്ടൽ ഭീതി
Sunday, June 30, 2024 8:07 AM IST
കാസർഗോഡ്: ചെർക്കളയ്ക്കും ചട്ടഞ്ചാലിനുമിടയിലെ തെക്കിൽ വളവിൽ ദേശീയപാതയിലേക്ക് മണ്ണിടിച്ചിലുണ്ടാകാൻ വഴിയൊരുക്കിയത് കുന്നിൻചെരിവിലെ നീരുറവകൾ അടച്ച് കോൺക്രീറ്റ് ചെയ്തതാണെന്ന് സൂചന. ദേശീയപാത നിർമാണത്തിനായി കുന്നിടിച്ച ഭാഗങ്ങൾ സോയിൽ നെയിലിംഗ് സംവിധാനത്തിലൂടെ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുന്ന പ്രവൃത്തികളാണ് ഇവിടെ നടന്നിരുന്നത്. എന്നാൽ കുന്നിന്‍റെ ഉള്ളിൽ സംഭരിക്കപ്പെട്ട വെള്ളത്തിന്‍റെ സമ്മർദം മൂലം മണ്ണും കോൺക്രീറ്റ് ചെയ്ത ഭാഗങ്ങളുമെല്ലാം ഇടിഞ്ഞുവീണ് വെള്ളം പുറത്തേക്കൊഴുകുകയായിരുന്നു.

തെക്കിലിലെ ഹെയർപിൻ വളവുകളോടു ചേർന്ന് ദേശീയപാതയോരത്ത് കാലങ്ങളായി ഉണ്ടായിരുന്ന നീരുറവകളും വെള്ളച്ചാട്ടവും ഇതുവഴി പോകുന്ന യാത്രക്കാരുടെ ആകർഷണമായിരുന്നു. നാഷണൽ പെർമിറ്റ് ലോറികളടക്കമുള്ള വാഹനങ്ങൾ ഇവിടെ റോഡിന്‍റെ ഓരത്തുനിർത്തി കഴുകുന്നതും ജീവനക്കാർ വെള്ളം ശേഖരിക്കുന്നതും ഒരുകാലത്ത് പതിവുകാഴ്ചയായിരുന്നു. കാലക്രമത്തിൽ വേനൽക്കാലങ്ങളിൽ വെള്ളച്ചാട്ടം അപ്രത്യക്ഷമാകാൻ തുടങ്ങിയെങ്കിലും മഴക്കാലം കഴിഞ്ഞുള്ള ഏതാനും മാസങ്ങൾ വരെ നിലനിന്നിരുന്നു.

ദേശീയപാതയുടെ നിർമാണത്തിന് ഒട്ടേറെ ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന കാലത്ത് യാത്രക്കാർക്ക് ദൃശ്യഭംഗി സമ്മാനിക്കുന്ന വിധത്തിൽ വെള്ളച്ചാട്ടങ്ങൾ നിലനിർത്താൻ വഴികളുണ്ടായിട്ടും അവ കോൺക്രീറ്റ് ചെയ്ത് കെട്ടിയടക്കാനുള്ള നീക്കം നേരത്തേ നാട്ടുകാരുടെ എതിർപ്പിനിടയാക്കിയിരുന്നു.

എന്നാൽ വെള്ളച്ചാട്ടങ്ങൾ നിലനിർത്തണമെങ്കിൽ വലിയ ചെലവ് വരുമെന്ന നിലപാടാണ് ദേശീയപാത അധികൃതരും കരാറുകാരും സ്വീകരിച്ചത്. പുതിയ പാതയുടെ നിർമാണത്തിനായി കൂടുതൽ ഭാഗങ്ങളിൽ കുന്നിടിച്ച ശേഷം അവിടെയെല്ലാം സോയിൽ നെയിലിംഗ് നടത്തി കോൺക്രീറ്റ് ചെയ്ത് അടക്കാനാണ് തീരുമാനിച്ചത്. കുന്നിടിച്ച ഭാഗങ്ങളിൽ കമ്പിവലയിട്ട് അവിടവിടെയായി കുന്നിന്‍റെ ഉള്ളിലേക്ക് കൂറ്റൻ ബോൾട്ടുകളിട്ട് മുറുക്കി പുറത്ത് കോൺക്രീറ്റ് ചെയ്യുന്നതാണ് സോയിൽ നെയിലിംഗ് സംവിധാനം. ഇങ്ങനെ ചെയ്ത ഭാഗമാണ് കഴിഞ്ഞ ദിവസം കുന്നിന്‍റെ ഒരു ഭാഗത്തിനൊപ്പം ഇടിഞ്ഞുവീണത്.

എന്നാൽ ബോൾട്ടുകളും കോൺക്രീറ്റും പൂർണമായി ഉറയ്ക്കുന്നതിനു മുമ്പേ മഴ പെയ്തതാണ് ഇതിനു കാരണമെന്നാണ് ഇപ്പോൾ നിർമാണ കരാറുകാരുടെ വിശദീകരണം. ജൂൺ മാസമായാൽ കേരളത്തിൽ മഴ പെയ്യുമെന്ന കാര്യം പോലും നിർമാണ കരാറുകാർക്ക് അറിയില്ലായിരുന്നുവെന്ന് ചുരുക്കം.

പ്രകൃതിയുടെ കൂറ്റൻ ജലസംഭരണികളായി പ്രവർത്തിക്കുന്ന കുന്നുകളിൽ നിന്ന് വെള്ളം പുറത്തേക്കൊഴുകാനുള്ള വഴികളെല്ലാം ഇങ്ങനെ കോൺക്രീറ്റ് ചെയ്ത് കെട്ടിയടച്ചാൽ അകത്തുനിന്നുള്ള വെള്ളത്തിന്‍റെ സമ്മർദം മൂലം വരുംവർഷങ്ങളിലും വൻതോതിലുള്ള മലയിടിച്ചിലിനും ഉരുൾപൊട്ടലിനും അത് വഴിയൊരുക്കിയേക്കാമെന്നാണ് നാട്ടുകാരുടെ ഭയം. ഹിമാലയൻ പ്രദേശങ്ങളിലും മറ്റും നടക്കുന്നതുപോലെ ദേശീയപാത മണ്ണിടിഞ്ഞു മൂടിപ്പോകാൻ പോലും ഇത് വഴിവച്ചേക്കാം. ചുറ്റുപാടും ജനവാസകേന്ദ്രങ്ങളാണെന്നതും അപകടഭീതി വർധിപ്പിക്കുന്നു.

മലയോരങ്ങളിൽ കർഷകരും സാധാരണക്കാരും നടത്തുന്ന നിർമാണപ്രവർത്തനങ്ങളെ ഉരുൾപൊട്ടൽ സാധ്യതയുടെ പേരിൽ തടയുന്ന സർക്കാർ സംവിധാനങ്ങൾ തന്നെയാണ് ദേശീയപാതയോരത്ത് നീരുറവകളെ കോൺക്രീറ്റ് ചെയ്ത് അടക്കുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
വളരെ മൃദുലമായ മണ്ണും കളിമണ്ണുമൊക്കെയാണ് ഇവിടെ കുന്നുകളിലുള്ളത്. ഇതിലേക്ക് വൻതോതിൽ മഴവെള്ളമിറങ്ങുകയും ആ വെള്ളത്തിന് ഒഴുകിപ്പോകാൻ വഴിയില്ലാതാവുകയും ചെയ്താൽ ഉരുൾപൊട്ടൽ സാധ്യത പതിന്മടങ്ങാണ്.

തത്കാലം ചെലവ് കുറയ്ക്കുന്നതിനായി എല്ലാം കോൺക്രീറ്റ് ചെയ്ത് അടച്ചാൽ ഭാവിയിൽ വലിയ നഷ്ടങ്ങളും ചെലവുകളുമാകാം ഉണ്ടാകുകയെന്ന് നാട്ടുകാർ ചൂണ്ടിക്കാണിക്കുന്നു. കോൺക്രീറ്റ് ചെയ്തിട്ടും ഒരുവട്ടം മണ്ണിടിച്ചിലുണ്ടായ സാഹചര്യത്തിൽ ഇനി വെള്ളത്തിന് ഒഴുകിപ്പോകാനുള്ള വഴി വച്ചിട്ടു മാത്രമേ നിർമാണപ്രവർത്തനങ്ങൾ നടത്താവൂ എന്നാണ് അവരുടെ ആവശ്യം.