നഗരത്തിലെ കന്നുകാലി ശല്യം പരിഹരിക്കാൻ മന്ത്രിയുടെ നിർദേശം
Sunday, September 29, 2024 1:43 AM IST
കണ്ണൂർ: ജില്ലാ ആസ്ഥാനത്ത് നഗര കേന്ദ്രത്തിലെ റോഡിലും പൊതുസ്ഥലങ്ങളിലും അലഞ്ഞുതിരിയുന്ന കന്നുകാലികൾ മൂലം വിദ്യാർഥികൾ ഉൾപ്പെടെയുള്ള കാൽനടയാത്രികരും, വാഹനയാത്രികരും അനുഭവിക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ജില്ലാ വികസന സമിതി യോഗത്തിൽ നിർദേശം നല്കി. അലഞ്ഞുതിരിയുന്ന കന്നുകാലികളെ പിടികൂടാനായി സീനിയർ പബ്ലിക് ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ നേതൃത്വത്തിൽ രണ്ട് സ്‌ക്വാഡുകൾ രൂപീകരിച്ചതായി കണ്ണൂർ കോർപറേഷൻ അറിയിച്ചു. കന്നുകാലികളെ പിടികൂടുന്നതിനുള്ള പ്രതിഫലം 5,000 രൂപയായി ഉയർത്താനും 5,000 രൂപ പിഴ ഈടാക്കാനും 1,000 രൂപ ഭക്ഷണ ചെലവിലേക്ക് ഈടാക്കാനും കോർപറേഷൻ സ്ഥിരം സമിതി തീരുമാനിച്ചിട്ടുണ്ട്. ആകെ 11,000 രൂപ ഉടമയിൽനിന്ന് ഈടാക്കും.

കണ്ണൂർ സ്‌പോർട്‌സ് ഡിവിഷനിലെ കായിക താരങ്ങളായ വിദ്യാർഥിനികൾ ഉൾപ്പെടെ അനുഭവിക്കുന്ന രൂക്ഷമായ പ്രശ്‌നം മന്ത്രി ഉന്നയിച്ചു. സർക്കസ് കലാകാരൻമാരുടെ പെൻഷൻ 1600 രൂപയായി ഉയർത്തിയതിന്‍റെ ഉത്തരവ് ഇല്ലാത്ത പ്രശ്‌നം പരിഹരിക്കുമെന്ന് മന്ത്രി അറിയിച്ചു. പരിയാരം മെഡിക്കൽ കോളജിൽ കടന്നപ്പള്ളി-പാണപ്പുഴ പഞ്ചായത്ത് നിർമിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം പ്രവൃത്തി പൂർത്തീകരിച്ചതിനാൽ തുറന്നുകൊടുത്ത് ഉടൻ പ്രവർത്തനം തുടങ്ങാൻ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ നിർദേശം നൽകി. പരിയാരം മെഡിക്കൽ കോളജിൽ എല്ലാ വകുപ്പിലും ഡോക്ടർമാരെ നിയമിച്ച് രോഗികൾ അനുഭവിക്കുന്ന പ്രശ്‌നം പരിഹരിക്കണമെന്ന് കെ. സുധാകരൻ എംപിയുടെ പ്രതിനിധി ടി. ജയകൃഷ്ണൻ ആവശ്യപ്പെട്ടു.

മറ്റ് നിർദേശങ്ങൾ, തീരുമാനങ്ങൾ: ശ്രീകണ്ഠപുരം നഗരസഭയിലെ ക്വാറി പ്രവർത്തനം നിർത്തിവയ്ക്കാൻ ഉടമയ്ക്ക് നിർദേശം നൽകിയതായും സ്ഥിരമായി നിർത്തിവയ്ക്കാതിരിക്കാൻ കാരണം ബോധിപ്പിക്കാൻ നോട്ടീസ് നൽകിയതായും നഗരസഭാ സെക്രട്ടറി അറിയിച്ചു. മറുപടി പരിശോധിച്ചാവും തുടർനടപടി.

തലശേരി കുയ്യാലി പാലത്തിനു സമീപം റെയിൽവേ മേൽപ്പാലം പദ്ധതി ആസൂത്രണ ഘട്ടത്തിലാണെന്നും അലൈൻമെന്‍റ് അന്തിമമായിട്ടില്ലെന്നും കെഎസ്ടിപി എക്‌സിക്യുട്ടീവ് എൻജിനിയർ അറിയിച്ചു. റെയിൽവേ-കെഎസ്ടിപി സംയുക്ത പരിശോധന നടത്തിയിട്ടുണ്ട്. തലശേരി കേന്ദ്രീയ വിദ്യാലയത്തിന് അനുവദിച്ച എട്ട് ഏക്കറിലേക്ക് 75 മീറ്റർ ദൂരത്തിൽ റോഡ് നിർമിക്കണമെന്ന ആവശ്യം സംബന്ധിച്ച് ഒക്‌ടോബർ ഏഴിന് സബ് കളക്ടറുടെ അധ്യക്ഷതയിൽ യോഗം ചേരും. കൂത്തുപറമ്പ് നഗരസഭ സ്‌റ്റേഡിയം പാട്ടത്തിന് വിട്ടുകിട്ടുന്നതിനായി നഗരസഭ തലശേരി താലൂക്കിൽ നല്കിയ അപേക്ഷ ജില്ലാ കളക്ടർ ലാൻഡ് റവന്യു കമ്മീഷണർക്ക് സമർപ്പിച്ചു.

തലശേരി-മാഹി ബൈപാസിൽ ജില്ലയിലെ നാല് സ്ഥലങ്ങളിലെ സർവീസ് റോഡ് സ്ഥലമെടുപ്പ് മുടങ്ങിയതിനാൽ പൂർത്തിയാക്കാനായില്ല. യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് ഈ ഭാഗം താത്കാലികമായി അടച്ചു.

പാനൂർ കടവത്തൂർ തീപിടിത്തത്തിൽ വ്യാപാരികൾക്ക് നഷ്ടപരിഹാരം നല്കുന്നതിനായി നാശനഷ്ടങ്ങൾ സംബന്ധിച്ച് തഹസിൽദാരുടെ റിപ്പോർട്ട് ലഭിച്ചതായി ഡപ്യൂട്ടി കളക്ടർ (ഡിഎം) അറിയിച്ചു. 2024-25 സാമ്പത്തിക വർഷം 10,21,640 രൂപ അനധികൃത ഖനനത്തിന് റോയൽറ്റി ഇനത്തിൽ സർക്കാരിലേക്ക് ഈടാക്കിയതായി ജില്ലാ ജിയോളജിസ്റ്റ് അറിയിച്ചു.തരംമാറ്റ അപേക്ഷകൾ വേഗത്തിൽ തീർപ്പാക്കാൻ കണ്ണൂർ, പയ്യന്നൂർ, ഇരിട്ടി താലൂക്കുകളിലെ തരംമാറ്റം കൈകാര്യം ചെയ്യാനായി മൂന്ന് ജൂണിയർ സൂപ്രണ്ടുമാരേയും ആറു ക്ലാർക്കുമാരേയും കളക്ടററ്റേിൽ പുനർവിന്യസിച്ച് പ്രത്യേക സെക്ഷൻ തുടങ്ങി. തലശേരി, തളിപ്പറമ്പ് താലൂക്കുകളിലെ ഫയൽ അതാത് ആർഡിഒയിൽ കൈകാര്യം ചെയ്യുന്നു. യോഗത്തിൽ ജില്ലാ കളക്ടർ അരുൺ കെ. വിജയൻ അധ്യക്ഷനായിരുന്നു.