അച്ഛന്‍റെയും രാഷ്‌ട്രീയഗുരുവിന്‍റെയും ശില്പം കാണാൻ മന്ത്രിയെത്തി
Saturday, September 28, 2024 8:37 AM IST
പയ്യന്നൂർ: മന്ത്രിയായിരുന്ന അച്ഛനെയും അച്ഛന്‍റെ രാഷ്‌ട്രീയഗുരുവിനെയും ശില്പരൂപത്തിൽ കൺമുന്നിൽ നിറഞ്ഞുനിൽക്കുന്നത് കണ്ടപ്പോൾ മന്ത്രി ഗണേഷ് കുമാറിന്‍റെ കണ്ണുകളിൽ നിറഞ്ഞത് ആദരവ് നിറഞ്ഞ അദ്ഭുതം.

ഗതാഗതമന്ത്രിയായ കെ.ബി. ഗണേഷ് കുമാറാണ് ശില്പി ഉണ്ണി കാനായിയുടെ പണിപ്പുരയിൽ ഒരുങ്ങുന്ന കെ. ബാലകൃഷ്ണപിള്ളയുടെയും അദ്ദേഹത്തിന്‍റെ രാഷ്‌ട്രീയ ഗുരു മന്നത്ത് പദ്മനാഭന്‍റെയും ശില്പങ്ങൾ കാണാനെത്തിയത്.

കൊല്ലം ജില്ലയിലെ പുനലൂർ പാലത്തിന് സമീപത്തെ എൻഎസ്എസ് ഓഫീസിന് സമീപം സ്ഥാപിക്കാനാണ് ഇരുവരുടേയും10 അടി ഉയരമുള്ള വെങ്കല ശില്പങ്ങൾ നിർമിക്കുന്നത്. വെങ്കലത്തിലേക്ക് മാറ്റുന്നതിന്‍റെ ആദ്യഘട്ടമായി കളിമണ്ണിൽ പൂർത്തിയാക്കിയ ശില്പം വിലയിരുത്താനാണ് മന്ത്രി കെ.ബി. ഗണേഷ്കുമാർ എത്തിയത്.

ചെറുപുഞ്ചിരിയോടെ ഫുൾകൈ ഷർട്ട് മടക്കി കോളർ പിറകോട്ട് വച്ച് ഗോൾഡൻ വാച്ചും കെട്ടി തലയെടുപ്പോടെ നിൽക്കുന്നതാണ് കെ. ബാലകൃഷ്ണപിള്ളയുടെ ശില്പം. വടിയുംകുത്തി ഷാൾ കഴുത്തിലിട്ട് മുന്നോട്ട് നടക്കുന്ന രീതിയിലാണ് മന്നത്ത് പദ്മനാഭന്‍റെ ശില്പം. ശില്പ നിർമാണത്തിൽ ഇ.പി. ഷൈൻജിത്ത്, സി. സുരേഷ്, പി. ബാലൻ, കെ.വിനേഷ്, കെ.ബിജു എന്നിവർ ഉണ്ണികാനായിയുടെ സഹായികളായി പ്രവർത്തിക്കുന്നുണ്ട്.

എൻഎസ്എസ് പ്രവർത്തകരും പയ്യന്നൂർ നഗരസഭ ചേർപേഴ്സൺ കെ.വി. ലളിത, സിപിഎം പയ്യന്നൂർ ഏരിയ സെക്രട്ടറി പി. സന്തോഷ്, വി.വി. ഗിരീഷ്, ടി.പി. ഗോവിന്ദൻ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.