രാജ്യത്തെ അരാജകത്വവും തൊഴിലില്ലായ്മയും പൗരത്വം ഉപേക്ഷിക്കാൻ കാരണമാകുന്നു: യൂത്ത് ഫ്രണ്ട് -എം
Saturday, September 28, 2024 8:37 AM IST
കണ്ണൂർ: രാജ്യത്ത് വർധിച്ചുവരുന്ന അരാജകത്വവും തൊഴിലില്ലായ്മയുമാണ് യുവജനങ്ങളെ വിദേശങ്ങളിലേക്ക് ചേക്കേറാൻ പ്രേരിപ്പിക്കുന്നതെന്ന് കേരള യൂത്ത് ഫ്രണ്ട് -എം കണ്ണൂർ- കാസർഗോഡ് മേഖല നേതൃയോഗം അഭിപ്രായപ്പെട്ടു. മുൻകാലങ്ങളിൽ ഇല്ലാത്ത മത തീവ്രവാദ ഭീകര പ്രവർത്തനങ്ങൾ രാജ്യത്ത് വർധിച്ചു വരികയും ചില രാഷ്‌ട്രീയ സംഘടനകൾ ഇതിന് രഹസ്യ പിന്തുണ നൽകുകയും ചെയ്യുന്നുണ്ട്. യുവത ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് വിദേശ പൗരത്വമെടുക്കാൻ ഇത് പ്രധാന കാരണമായി മാറുകയാണ്.

2023 മേയ് മാസത്തിൽ തുടക്കം കുറിച്ച മണിപ്പൂർ കലാപം ഇതുവരെ പരിഹരിക്കപ്പെടാതെ കിടക്കുന്നത് ഇതിന് ഉദാഹരണമാണ്. പഠിച്ചിറങ്ങുന്ന വിദ്യാർഥികൾ ചൂഷണങ്ങൾക്ക് ഇരയായി ചെറിയ വേതനത്തിന് തൊഴിലെടുക്കേണ്ടി വരുന്ന സാഹചര്യവും ഇവരെ മറ്റിടങ്ങളിലേക്ക് കുടിയേറാൻ പ്രേരിപ്പിക്കുന്നു. യുവജനങ്ങളെ ആകർഷിക്കുന്ന തൊഴിൽ നയങ്ങളും സ്കൂൾതലം മുതൽ ഉന്നതവിദ്യാഭ്യാസ മേഖലയിലെ ആധുനിക പരിഷ്കാരങ്ങൾ കൊണ്ടും മാത്രമേ യുവജനങ്ങളുടെ മനസ് മാറ്റിയെടുക്കാൻ കഴിയൂ എന്നും നേതൃയോഗം വിലയിരുത്തി.

കേരള കോൺഗ്രസ്‌-എം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. അലക്സ്‌ കോഴിമല നേതൃയോഗം ഉദ്ഘാടനം ചെയ്തു.യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്‍റ് സിറിയക്ക് ചാഴിക്കാടൻ അധ്യക്ഷത വഹിച്ചു.

കേരള കോൺഗ്രസ്‌ -എം കണ്ണൂർ ജില്ലാ പ്രസിഡന്‍റ് ജോയി കൊന്നക്കൽ മുഖ്യപ്രഭാഷണം നടത്തി. സജി കുറ്റിയാനിമറ്റം, സാജൻ തൊടുക, ഷെയ്ഖ് അബ്‌ദുള്ള, അമൽ ജോയി കൊന്നക്കൽ, എബിൻ കുമ്പുക്കൽ, അഭിലാഷ് മാത്യു, റോഹൻ പൗലോസ്, ടോമിൻ തോമസ് പോൾ, ജോബിൻ കൊല്ലിത്താനം, റോഷൻ ഓലിക്കൽ, ലിന്‍റോ കുടിലിൽ, അരുൾ ജോസഫ്, അരുൺ അയ്യമല, ബാബു അഴീക്കോട്‌, ബിജു മട്ടന്നൂർ എന്നിവർ പ്രസംഗിച്ചു.