പരിസ്ഥിതലോല മേഖല: കരട് വിജ്ഞാപനം വൈകുന്നതിൽ ആശങ്ക
Sunday, September 29, 2024 1:43 AM IST
ഇരിട്ടി: കസ്തൂരിരംഗൻ റിപ്പോർട്ടിനെ തുടർന്നുള്ള പരിസ്ഥിതി പ്രധാന പ്രദേശങ്ങൾ സംബന്ധിച്ച് ജനവാസ കേന്ദ്രങ്ങളെയും കൃഷി സ്ഥലങ്ങളെയും തോട്ടങ്ങളേയും പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള അന്തിമ കരട് വിജ്ഞാപനം വൈകുന്നതിൽ ആശങ്ക.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തിലെ വില്ലേജ് തലത്തിൽ കടസ്ട്രൽ മാപ്പിൽ ജനവാസ മേഖലയും കൃഷി സ്ഥലും ഉൾപ്പെടുന്നതാണ് ആശങ്കയ്ക്ക് വഴിവയ്ക്കുന്നത്.

ജനവാസ മേഖലയെ പൂർണമായും ഒഴിവാക്കിക്കൊണ്ടുള്ള അന്തിമ വിജ്ഞാപനം കേരള ബയോഡൈ വേഴ്‌സിറ്റി ബോർഡിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കുന്നതിനു പകരം പരിസ്ഥിതി വകുപ്പിന്‍റെ വെബ് സൈറ്റിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഈ തെറ്റ് പരിഹരിച്ച് ഉമ്മൻ വി. ഉമ്മൻ കമ്മീഷൻ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ തയാറാക്കിയ റിപ്പോർട്ടിൽ വനേതര മേഖലയിൽ ഉൾപ്പെടുന്ന ജനവാസ മേഖലയും കൃഷിയിടവും തോട്ടങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള അന്തിമ റിപ്പോർട്ട് സമർപ്പിക്കുന്നതിന് കാലതാമസം ഉണ്ടായിരിക്കുകയാണ്.

കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയം പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തെക്കുറിച്ച് നേരത്തെ സംസ്ഥാന സർക്കാർ റിപ്പോർട്ട് തേടിയിരുന്നു. വനേതര മേഖലയിലെ ജനവാസ മേഖലയും കൃഷി ഭൂമിയും ഒഴിവാക്കി ഗ്രാമപഞ്ചായത്തുകൾ തയാറാക്കിയ മാപ്പ് സർക്കാർ അന്തിമ റിപ്പോർട്ടാക്കാൻ വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. വനം പരിസ്ഥിതി മന്ത്രാലയം നിർദേശിച്ച സമയപരിധി അവസാനിക്കാനിരിക്കെ ഇക്കാര്യത്തിൽ വ്യക്തത ഉണ്ടാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

കസ്തൂരി രംഗൻ റിപ്പോർട്ട് പ്രകാരം കേരളത്തിലെ123 വില്ലേജുകളിലായി13,108 ചതുരശ്ര കിലോമീറ്റ റാണ് പരിസ്ഥിതി ലോലമേഖലയായി നിശ്ചയിച്ചത്.

ഇതിനെതിരേ ഉയർന്ന പ്രതിഷേധത്തിനിടയിൽ സംസ്ഥാന സർക്കാർ ഉമ്മൻ വി. ഉമ്മൻ കമ്മീഷനെ നിയമിച്ച് 9993.7 ചതുരശ്ര കിലോമീറ്റർ പരിസ്ഥിതി ലോല മേഖലയായി കണ്ടെത്തി. ഇതിൽ 9107 ചതുരശ്ര കിലോമീറ്റർ വനമേഖലയും 886.7 ചതുരശ്ര കിലോമീറ്റർ വനേതര മേഖലയായും കണക്കാക്കി.

പാറക്കെട്ടുകളും ചതുപ്പു നിലങ്ങളും ഉൾപ്പെട്ട വനേതര മേഖലയിൽ ഉൾപ്പെട്ട ജനവാസ മേഖലയേ യും കൃഷിയിടങ്ങളേയും തോട്ടങ്ങളേയും ഒഴിവാക്കിക്കൊണ്ടുള്ള കരട് വിജ്ഞാപനമാണ് കേരള ബയോഡൈവേഴ്‌സിറ്റി ബോർഡിന്‍റെ വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കേണ്ടിയിരുന്നത്. ഇക്കാര്യത്തിൽ ഉണ്ടാകുന്ന കാലതാമസമാണ് തദ്ദേശവാസികളെ ആശങ്കയിലാക്കുന്നത്.