കൂൺഗ്രാമത്തിനു പിന്നാലെ വാഴഗ്രാമം ലക്ഷ്യംവച്ച് ചെറുപുഴ കൃഷിഭവൻ
Saturday, September 28, 2024 7:45 AM IST
ചെറുപുഴ: കൂൺ ഗ്രാമമെന്ന നേട്ടം കൈവരിച്ചതിനു പിന്നാലെ ചെറുപുഴ പഞ്ചായത്തിനെ സന്പൂർണ വാഴഗ്രാമമാക്കി മാറ്റാനുള്ള ശ്രമവുമായി ചെറുപുഴ കൃഷിഭവൻ. പദ്ധതിയുടെ ഭാഗമായി പഞ്ചായത്തിന്‍റെ വിവിധ ഭാഗങ്ങളിലായി കർഷകർ ഇതിനകം 35000 ഓളം വാഴക്കന്നുകൾ നട്ടു കഴിഞ്ഞു.

പാടിയോട്ടുചാൽ മച്ചിയിൽ 10 ഏക്കർ സ്ഥലം ലീസിനെടുത്ത് മനോജ് തോമസ് ചിറ്റടിയിൽ പാലാവയൽ, ജയിംസ് ആന്‍റണി അതമ്പോലിൽ തയ്യേനി, ജോണി വടക്കേൽ വയക്കര എന്നീ മൂന്ന് കർഷകർ മാത്രം 3500 വാഴയാണ് നട്ടിരിക്കുന്നത്. തരിശായിക്കിടന്ന സ്‌ഥലം ഏറെ കഠിനാധ്വാനം ചെയ്താണ് ഇവർ കൃഷിയ്ക്ക് പാകപ്പെടുത്തിയത്.

കറി പൗഡർ നിർമാണം, ടൈൽസ് ജോലികൾ എന്നിവയുൾപ്പെടെ വിവിധ ജോലികൾ ചെയ്തു വരുന്നവരാണിവർ. തങ്ങളുടെ ഉപജീവനമാർഗമായ തൊഴിലിനൊപ്പം വാഴക്കൃഷിയും ഇവർ മുന്നോട്ട് കൊണ്ടുപോകുകയാണ്. കൃഷിയിൽ മത്സരമില്ലെന്നും ആത്മാർഥതയും താത്പര്യവുമുണ്ടെങ്കിൽ ഉറപ്പായും വിജയിക്കുമെന്നും ഇവർ പറഞ്ഞു. 2500 നേന്ത്രവാഴയും 1000 ഞാലിപ്പൂവൻ വാഴയുമാണ് ഇവർ നട്ടിരിക്കുന്നത്.

തുടക്കത്തിൽ നിരവധി പ്രശ്നങ്ങൾ ഇവർക്ക് നേരിടേണ്ടി വന്നു. ആദ്യഘട്ടത്തിൽ പുഴു ശല്യം രൂക്ഷമായിരുന്നു. പിന്നീട്, മൂലകങ്ങളുടെ കുറവുമൂലം ഇലകൾക്ക് മഞ്ഞനിറം വരാൻ തുടങ്ങി. ഇതിന് കൃഷിഭവന്‍റെ നിർദേശപ്രകാരം പ്രതിവിധി കണ്ടെത്തുകയായിരുന്നു. ഇവയ്ക്കിടയിൽ കമുകും കുരുമുളകും നട്ടുതുടങ്ങിയിട്ടുണ്ട്. ജലസേചനത്തിനായി കുഴൽ കിണർ കുഴിക്കാനാണ് പദ്ധതി.

മറ്റു പലസ്ഥലങ്ങളിലും ഇവർ പാട്ടക്കൃഷി നടത്തുന്നുണ്ട്. ചെറുപുഴ കൃഷിഭവനിലെ കൃഷി ഓഫീസർ പി. അഞ്ജു, കൃഷി അസിസ്റ്റന്‍റ് സുരേഷ് കുറ്റൂർ എന്നിവർ കർഷകർക്ക് ആവശ്യമായ നിർദേശങ്ങളും സഹായങ്ങളുമായി ഒപ്പമുണ്ട്. സംസ്ഥാന ഹോൾട്ടികൾച്ചർ മിഷൻ എക്സ്പോർട്ട് ഓറിയന്‍റഡ് ബനാന, ബനാന ഏരിയ എക്സ്പാൻഷൻ എന്നീ പദ്ധതികളിലൂടെ പരമാവധി സഹായങ്ങൾ കർഷകർക്ക് ലഭ്യമാക്കാനാവശ്യമായ ഇടപെടലുകൾ കൃഷിഭവൻ നടത്തി വരുന്നു.