മീൻകുണ്ടിലെ സംരക്ഷണഭിത്തി അപകടാവസ്ഥയിൽ; രണ്ടുകോടി വെള്ളത്തിൽ
Saturday, June 29, 2024 2:05 AM IST
ഇരിട്ടി: പാലത്തുംകടവ് മീൻകുണ്ട് ഭാഗത്ത് രണ്ടുകോടി രൂപ മുടക്കി നിർമിച്ച സംരക്ഷണ ഭിത്തി അപകടാവസ്ഥയിൽ. ടാറിംഗിനോടു ചേർന്ന ഭാഗത്തെ മൺതിട്ടയിൽ വലിയ വിള്ളൽ കണ്ടെത്തി. കോൺക്രീറ്റും പൊട്ടിയിട്ടുണ്ട്. 12 മീറ്റർ ഉയരത്തിലുള്ള ഗ്യാബിയോൺ ഭിത്തിക്കു മുകളിൽ 20 മീറ്ററോളം ഉയരത്തിൽ നിർമിച്ച മൺതിട്ട പുഴയിലേക്കു ഏതുനിമിഷവും ഇടിഞ്ഞുവീഴാവുന്ന അവസ്ഥയിലാണ്.

മഴ പെയ്ത് റോഡടക്കം അപകടത്തിലാകാതിരിക്കാൻ കരാറുകാർ പ്ലാസ്‌റ്റിക് ഷീറ്റൊരുക്കി പ്രതിരോധം തീർത്തിരിക്കുന്നു. റിബൺ കെട്ടി അപകട മുന്നറിയിപ്പും നൽകിയിട്ടുണ്ട്. റീബിൽഡ് കേരളയിൽ ഉൾപെടുത്തി എടൂർ-പാലത്തിൻകടവ് റൂട്ടിൽ നടത്തുന്ന നവീകരണ പദ്ധതിയുടെ അനുബന്ധ പ്രവൃത്തിയായിട്ടാണ് സംരക്ഷണ ഭിത്തി ഒരുക്കിയത്. സംരക്ഷണ ഭിത്തി തകർന്നാൽ പാലത്തിൻകടവ് ഗ്രാമം ഒറ്റപ്പെടും. 2018ലെ പ്രളയത്തിലാണ് 60 അടി താഴ്‌ചയിലും 50 മീറ്ററോളം നീളത്തിലും ബാരാപോൾ പുഴയിലേക്ക് റോഡ് ഇടിഞ്ഞത്.

കെഎസ്‌ടിപിയുടെ നേതൃത്വത്തിൽ റീബിൽഡ് കേരളയിൽ ഉൾപെടുത്തി എടൂർ-കമ്പിനിനിരത്ത്-ആനപ്പന്തി-അങ്ങാടിക്കടവ്-വാണിയപ്പാറ-ചരൾ-വളവുപാറ കച്ചേരിക്കടവ്-പാലത്തുംകടവ് 24.5 കിലോമീറ്റർ ദൂരം 128.43 കോടി രൂപ ചെലവിൽ പുനർനിർമിക്കുന്ന പ്രവൃത്തി രണ്ടുവർഷം മുന്പ് ആരംഭിച്ചിരുന്നെങ്കിലും എസ്‌റ്റിമേറ്റിൽ മീൻകുണ്ടിലെ സംരക്ഷണ ഭിത്തി നിർമാണം ഉൾപ്പെടുത്താത്തതിനാൽ ഈ ഭാഗത്ത് യാതൊരു പണിയും ആദ്യഘട്ടത്തിൽ നടത്തിയിരുന്നില്ല.

പ്രദേശവാസികളുടെയും ജനപ്രതിനിധികളുടെയും നിരന്തര ആവശ്യത്തെ തുടർന്ന് ഏഴുമാസം മുന്പാണ് മീൻകുണ്ടിൽ രണ്ടുകോടി രൂപയുടെ സംരക്ഷണ ഭിത്തി നിർമിച്ചത്. ഇതിന് സമീപം ടാറിംഗിനോടു ചേർന്നുള്ള കോൺക്രീറ്റ് ഉപരിതലത്തിന്‍റെ അടിവശത്തെ മണ്ണിടിഞ്ഞതോടെ റോഡ് അപകടാവസ്ഥയിലാണ്. ഈ ഭാഗത്തും വാഹനങ്ങൾ പ്രവേശിക്കാതിരിക്കാനാണ് റിബൺ കെട്ടി മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഇവിടെയും 50 അടിയോളം താഴ്‌ചയിൽ പുഴയാണ്.

പുഴയുടെ അടിത്തട്ടിൽ കോൺക്രീറ്റ് അടിത്തറയ്ക്കു മുകളിലായി പ്രത്യേക ഇരുമ്പ് നെറ്റിനുള്ളിൽ കരിങ്കല്ലുകൾ അടുക്കിയാണ് നിർമാണം നടത്തിയത്. മൺതിട്ടയിൽ നെയ്‌ലിംഗം നടത്തി ബലപ്പെടുത്തുന്ന പ്രവൃത്തി ഇനിയും നടത്താനുണ്ട്. റോഡിന്‍റെ മറുവശത്തുകൂടിയാണ് ബാരാപോൾ ചെറുകിട ജലവൈദ്യുത പദ്ധതിയുടെ കനാൽ കടന്നുപോകുന്നത്.

സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ സന്ദർശിച്ചു. കെഎസ്ടിപി അധികൃതരുമായി ഫോണിൽ സംസാരിച്ച അദ്ദേഹം വിദഗ്ധ സമിതിയെ അയച്ച് പ്രശ്നത്തിന് ഉടൻ പരിഹാരം കാണാമെന്നും ആവശ്യപ്പെട്ടു. വാർഡ് മെംബർ ബിജോയ് പ്ലാത്തോട്ടം, കെ.വി. സക്കീർ ഹുസൈൻ എന്നിവരും അദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡന്‍റ് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, സ്ഥിരം സമിതി അധ്യക്ഷൻ ഐസക് ജോസഫ്, അംഗങ്ങളായ ബിജോയി പ്ലാത്തോട്ടം, സജി മച്ചിത്താന്നി, ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് അംഗം മേരി റജി കോട്ടയിൽ, അയ്യൻകുന്ന് വില്ലേജ് ഓഫീസർ കെ. ജിജു, വിൽസൺ കുറുപ്പംപറമ്പിൽ എന്നിവരും സ്ഥലം സന്ദർശിച്ചു.