കാര്യങ്കോട് പഴയ പാലം ചരിത്രത്തിലേക്ക്; പുതിയ പാലം ഇന്നു തുറക്കും
Saturday, June 29, 2024 2:05 AM IST
നീലേശ്വരം: ദേശീയപാതയിൽ തേജസ്വിനി പുഴയ്ക്ക് കുറുകെയുള്ള 61 വർഷം പഴക്കമുള്ള കാര്യങ്കോട് പാലം ചരിത്രമാകുന്നു. നിർമാണം പൂർത്തിയായ പുതിയ പാലം ഇന്നുമുതൽ ഗതാഗതത്തിന് തുറന്നുകൊടുക്കും.

ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ജില്ലയിൽ നിർമിച്ച ഏറ്റവും വലിയ പാലമാണ് ഇത്. പഴയ പാലം അപകടാവസ്ഥയിലായതോടെ മഴക്കാലം ശക്തിപ്രാപിക്കുന്നതിനുമുമ്പ് പുതിയ പാലം തുറന്നുകൊടുക്കണമെന്ന ആവശ്യം ശക്തമായിരുന്നു.

പുതിയ പാലത്തിലൂടെ ഗതാഗതം തിരിച്ചുവിടുന്നതിനു പിന്നാലെ പഴയ പാലം പൊളിച്ചുമാറ്റും. ഇവിടെ കൂടുതൽ വീതിയിലും ഉയരത്തിലും മറ്റൊരു പാലം കൂടി നിർമിക്കും. ദേശീയപാത ആറുവരിപ്പാതയാകുമ്പോൾ മൂന്നു വരി വീതം വാഹനങ്ങളെ രണ്ട് പാലങ്ങളിലൂടെയും കടത്തിവിടും. പുതിയ പാലങ്ങളുടെ പൈലിംഗ് ജോലികൾ നടക്കുന്നതിനിടെ പഴയ പാലത്തിന്‍റെ സ്പാനുകൾ ഇളകി അപകടാവസ്ഥയിലായിരുന്നു.

ഇതോടെ ഇതുവഴി ഭാരവാഹനങ്ങൾ കടത്തിവിടുന്നതിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. 1963 ഏപ്രിൽ 17 ന് അന്നത്തെ മുഖ്യമന്ത്രി ആർ.ശങ്കറാണ് പഴയ പാലത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്.

അതിനു മുമ്പ് ചെറുവത്തൂർ ഭാഗത്തുനിന്ന് നീലേശ്വരത്തേക്ക് കടത്തുതോണി മാത്രമായിരുന്നു ആശ്രയം. പാലം വന്നതിനു ശേഷമാണ് ജില്ലാ ആസ്ഥാനമായിരുന്ന കണ്ണൂരിൽനിന്നും നീലേശ്വരത്തേക്കും കാഞ്ഞങ്ങാട്ടേക്കും ബസ് സർവീസുകൾ ആരംഭിച്ചത്.