കരിന്തളം-വയനാട് 400 കെവി ലൈനിൽ പ്രതീക്ഷ
Monday, July 1, 2024 1:37 AM IST
ഇരിട്ടി: 66 കെവി (കിലോവോൾട്ട്) ശേഷിക്കു മുകളിലുള്ള പ്രസരണ ലൈനുകൾ സ്‌ഥാപിക്കുമ്പോൾ സ്ഥലം ഉടമകൾക്കു നൽകേണ്ട നഷ്ടപരിഹാരത്തുക സംബന്ധിച്ചു കേന്ദ്ര ഊർജ മന്ത്രാലയം പുറത്തിറക്കിയ പുതിയ മാർഗരേഖ ഉത്തര മലബാറിൽ ജനവാസ മേഖലകളിൽ നിർമാണം നിർത്തിവച്ചിട്ടുള്ള കരിന്തളം-വയനാട് 400 കെവി വൈദ്യുത ലൈൻ പ്രതിസന്ധി പരിഹരിക്കുന്നതിനു കൂടുതൽ സഹായകമാകുമെന്ന് പ്രതീക്ഷ. ‌കണ്ണൂർ, കാസർഗോഡ്, വയനാട് ജില്ലകളിലൂടെ കടന്നു പോകുന്ന 400 കെവി പ്രസരണലൈൻ പ്രവൃത്തിയുമായി ബന്ധപ്പെട്ട് സ്‌ഥലം നഷ്‌ടപ്പെടുന്നവർക്കുള്ള നഷ്‌ടപരിഹാരം സംബന്ധിച്ചു ധാരണ ഉണ്ടാക്കാൻ മന്ത്രി തലങ്ങളിൽ ഉൾപ്പെടെ നടന്ന വിവിധ ചർച്ചകൾ പരാജയപ്പെട്ടതിനെ തുടർന്നു ഒരുവർഷത്തിലധികമായി പ്രവൃത്തി മുടങ്ങി കിടക്കുകയാണ്.

പ്രസരണലൈനുകളുടെ ടവർ സ്‌ഥാപിക്കുന്ന സ്‌ഥലത്തിന് ന്യായവിലയുടെ രണ്ട് ഇരട്ടിയുടെ 85 ശതമാനവും ലൈൻ കടന്നുപോകുന്ന വഴിയിൽ ഉള്ള സ്ഥലത്തിന് ന്യായവിലയുടെ രണ്ട് ഇരട്ടിയുടെ 15 ശതമാനവും എന്നതാണു നേരത്തേയുള്ള (2020) കേന്ദ്ര ഊർജ മന്ത്രാലയം നഷ്ടപരിഹാര വ്യവസ്‌ഥ. ഒരു കാരണവശാലും ഈ നഷ്ടപരിഹാര വ്യവസ്‌ഥ അംഗീകരിക്കില്ലെന്നും വിപണിവില അടിസ്‌ഥാനമാക്കി പ്രത്യേക നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിക്കണമെന്നുമായിരുന്നു സ്ഥലം ഉടമകളുടെ നിലപാട്.

പുതുക്കിയ മാർഗരേഖ പ്രകാരം ടവർ സ്‌ഥാപിക്കുന്ന സ്‌ഥലത്തിനു ഭൂമി വിലയുടെ രണ്ടിരട്ടിയും (200 ശതമാനം) ലൈൻ കടന്നുപോകുന്ന വഴിയിൽ (ആർഒഡബ്ല്യു കോറിഡോർ) ഉള്ള സ്‌ഥലത്തിന് ഭൂമി വിലയുടെ 30 ശതമാനവും നഷ്ടപരിഹാരം നൽകും.

വിപണി വില ആവശ്യപ്പെടുന്ന സ്‌ഥലം ഉടമകളെ സംബന്ധിച്ചു പുതുക്കിയ ഈ മാർഗരേഖയും സ്വീകാര്യം അല്ലെങ്കിലും ഇതേ കേന്ദ്ര മന്ത്രാലയം ഉത്തരവിൽ സംസ്‌ഥാനങ്ങൾക്ക് ആവശ്യമെങ്കിൽ ഇതിലും ഉയർന്ന നഷ്‌ടപരിഹാരം നൽകാമെന്നും ജില്ലാ കളക്‌ടറാണു നഷ്ടപരിഹാരത്തുക നിർണയിക്കേണ്ടതെന്നും കൂടി പ്രതിപാദിച്ചിട്ടുണ്ട്. പൊന്നുംവിലയുള്ള ഭൂമി നഷ്‌ടപ്പെടുന്ന കർഷകർക്ക് അനുകൂലമായി തീരുമാനം എടുക്കാൻ സർക്കാരിനു കൂടുതൽ അധികാരം നൽകുന്നതാണു ഈ മാർഗരേഖ. നിലവിലുണ്ടായിരുന്ന മാർഗരേഖകൾ കാര്യക്ഷമമല്ലാത്തതു വഴി പ്രസരണലൈനുകൾ സ്‌ഥാപിക്കുന്നതിൽ തടസം നേരിട്ടതായും നിരീക്ഷിച്ചാണ് കേന്ദ്ര തീരുമാനം ഉണ്ടായിരിക്കുന്നത്.

പുതിയ ഉത്തരവ് വരുത്തുന്നത്
100 കോടി അധിക ബാധ്യത

കർഷകർ ആവശ്യപ്പെടുന്ന നഷ്‌ടപരിഹാര പാക്കേജ് യാഥാർഥ്യമാകുമ്പോൾ 100 കോടിരൂപ അധിക ബാധ്യത വരുമെന്നും നിരീക്ഷണം. ഈ തുക സർക്കാർ നൽകേണ്ടി വരും. 500 കോടി രൂപയാണ് നിർദിഷ്‌ട പദ്ധതിക്കായി നിലവിൽ കരുതുന്ന ചെലവ്. ഇതിൽ 60 ശതാനം ജർമൻ ബാങ്കായ കെഎസ്‌ഡബ്ല്യുവിൽ നിന്നു അടിസ്‌ഥാന സൗകര്യ വികസനത്തിന് വായ്‌പയെടുത്തു വിനിയോഗിക്കുന്നതാണ്. 40 ശതമാനമാണു കെഎസ്ഇബി നേരിട്ടു മുടക്കുന്നത്.

പദ്ധതി വരുമ്പോൾ കെടുതികൾ നേരിടുന്നവരുടെ നഷ്ടം ലഘൂകരിക്കുന്നതിനായി ആകെ ചെലവിന്‍റെ 20 ശതമാനംമാത്രമാണ് കൂടുതൽവരുന്നത്. അതുകൊണ്ടുതന്നെ കെഎസ്ഇബിക്കോ സർക്കാരിനോ കാര്യമായ പ്രയാസങ്ങൾ ഉണ്ടാകുന്നില്ലെന്നും കർഷകർ ചൂണ്ടിക്കാട്ടുന്നുണ്ട്. ഏകദേശം 1500 ഏക്കർ വരുന്ന കൃഷിഭൂമിയിലൂടെയാണ് ലൈൻ കടന്നുപോകുന്നത്.

അകെ 370 ടവറുകൾ,
110 എണ്ണം പൂർത്തിയായി 

125 കിലോമീറ്റർ ദൂരത്തിൽ സ്വകാര്യ വ്യക്‌തികളുടെ ഭൂമിയിലും സർക്കാർ ഭൂമിയിലും ആയി 370 ടവറുകളാണ് സ്‌ഥാപിക്കേണ്ടത്. ഭൂമി ശാസ്ത്രപരമായ പ്രത്യേകതകൾ അനുസരിച്ച് 200 മുതൽ 600 മീറ്റർ വരെ ദൂരമാണ് ടവറുകൾ തമ്മിൽ ഉണ്ടാവുക. 35 മുതൽ 60 മീറ്റർ വരെയാണ് ടവറുകളുടെ ഉയരം. കാസർഗോട്, വയനാട് ജില്ലകളിലും കണ്ണൂർ ജില്ലയിലെ ആറളം ഫാമിലും ആയി 110 ടവറുകൾ പൂർത്തിയായി.

ജൂലൈ മാസത്തോടെ
കർഷകന് അനുകൂല
തീരുമാനമെന്ന്

പുതിയ കേന്ദ്ര വിജ്ഞാപനം വന്നതോടെ മുടങ്ങിക്കിടക്കുന്ന പദ്ധതി ഉടൻ പുനരാരംഭിക്കാൻ കഴിയുമെന്ന് എക്സിക്യൂട്ടീവ് എൻജിനിയർ ട്രാൻസ്‍ഗ്രിഡ് കൃഷ്‌ണേന്ദു പറഞ്ഞു. കേന്ദ്ര തീരുമാനം വരുന്നതിന് മുൻപുതന്നെ കർഷകരുമായുള്ള ചർച്ചയുടെ വിശദാംശങ്ങൾ ബോഡിനെ അറിയിച്ചിട്ടുണ്ടെന്നും ജൂലൈ മാസത്തിൽ നഷ്ടപരിഹാരം സംബന്ധിച്ച അന്തിമതീരുമാനം ഉണ്ടാകുമെന്നും തീർച്ചയായും കർഷക അനുകൂല പ്രഖ്യാപനം തന്നെയാകും ഉണ്ടാകുക എന്നും അദ്ദേഹം പറഞ്ഞു.