കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് അഷ്റഫലി ക്രൈം സ്ക്വാഡിന്‍റെ പിടിയിൽ
Saturday, June 29, 2024 2:05 AM IST
പയ്യന്നൂര്‍: കുപ്രസിദ്ധ അന്തർസംസ്ഥാന മോഷ്ടാവ് മംഗളൂരു ഉപ്പിനങ്ങാടി സ്വദേശി അഷ്റഫലി (26) അറസ്റ്റിൽ. പയ്യന്നൂർ സബ് ഡിവിഷൻ ക്രൈം സ്ക്വാഡാണ് ഇയാളെ പിടികൂടിയത്. പെരുന്പയിലെ കവർച്ചാ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണം നടത്തി വരുന്നതിനിടെ കർണാടകയിൽനിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

പയ്യന്നൂര്‍ പെരുമ്പയിലെ കവര്‍ച്ചയുമായി ബന്ധപ്പെട്ട് പോലീസിന് ലഭിച്ച സിസിടിവി ദൃശ്യത്തിലുള്ള ആളുമായി രൂപസാദൃശ്യം തോന്നിയതിന്‍റെ അടിസ്ഥാനത്തിൽ പയ്യന്നൂര്‍ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക ക്രൈം സ്‌ക്വാഡ് അന്വേഷണം നടത്തി വരികയായിരുന്നു. പ്രതിയെ പയ്യന്നൂരിൽ എത്തിച്ച് ചോദ്യം ചെയ്തപ്പോൾ പെരുന്പ കവർച്ചയുമായി ഇയാൾക്ക് ബന്ധമില്ലെന്ന് കണ്ടെത്തിയെങ്കിലും കുന്പള ഉൾപ്പെടെയുള്ള കാസർഗോഡ് ജില്ലയിലെ നിരവധി കവർച്ചാ കേസുകളിലെ പ്രതിയാണെന്ന് വ്യക്തമായി. മഞ്ചേശ്വരം, കുന്പള, മേൽപ്പറന്പ് പോലീസ് സ്റ്റേഷനുകളിൽ നാലു വീതവും ബദിയടുക്കയിൽ രണ്ടു കേസുകളിലും പ്രതിയാണിയാൾ. കൂടാതെ കാഞ്ഞങ്ങാട്, കാസർഗോഡ് സ്റ്റേഷനുകളിലും ഇയാൾക്കെതിരേ കേസുകളുണ്ടായിരുന്നു. തങ്ങൾ അന്വേഷിച്ചു നടക്കുന്ന പ്രതി പിടിയിലായതറിഞ്ഞ് പയ്യന്നൂരിലെത്തിയ കുന്പള പോലീസ് ഇയാളെ കസ്റ്റഡിയിൽ വാങ്ങി.

കുമ്പള മംഗല്‍പാടി ബേക്കൂരിലെ ആയിഷ യൂസഫിന്‍റെ വീട്ടില്‍ കവര്‍ച്ച നടത്തി ഐ ഫോണും വിലപ്പെട്ട രേഖകളും റോള്‍ഡ് ഗോള്‍ഡ് ആഭരണങ്ങളുമായി കടന്നുകളഞ്ഞ കേസിലെ പ്രതിയാണ് ഇയാളെന്ന് കുന്പള പോലീസ് പറഞ്ഞു. മറ്റൊരു കേസില്‍ പ്രതിയായ ഇയാളുടെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിരുന്ന വിരലടയാളങ്ങളും ഒത്തു നോക്കിയാണ് മംഗല്‍പാടിയിലെ മോഷ്ടാവ് ഇയാളാണെന്ന് തിരിച്ചറിഞ്ഞത്.