പുലിയെന്ന് അഭ്യൂഹം; വനംവകുപ്പും പോലീസും പരിശോധന നടത്തി
Sunday, June 30, 2024 8:32 AM IST
കണ്ണൂർ: മാളികപറന്പ് ഗ്യാസ് ഗോഡൗണിന് സമീപം പുലിയെ കണ്ടതായി സംശയം. ഗ്യാസ് ഗോഡൗണിന് സമീപത്തെ ആളൊഴിഞ്ഞ വീടിന്‍റെ മുകളിലായാണ് പുലിയെ കണ്ടതെന്നാണ് പറയുന്നത്. ഇന്നലെ പുലർച്ചെ 5.30 തോടെ ഗ്യാസ് എടുക്കാനായി എത്തിയ ലോറിയുടെ ഡ്രൈവറും ക്ലീനറുമാണ് പുലിയെ കണ്ടെണ് പറഞ്ഞത്.

വലിയൊരു ശബ്ദം കേട്ട് നോക്കിയപ്പോൾ വീടിന്‍റെ മുകളിലെ ഷീറ്റിൽ പുലി നിൽക്കുന്നത് കണ്ടെന്നാണ് ലോറി ഡ്രൈവർ പറഞ്ഞത്. വനം വകുപ്പ് ഉദ്യോഗസ്ഥരെയും പോലീസിനെയും വിവരം അറിയിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരും എടക്കാട് പോലീസും സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും പുലിയാണെന്ന് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം മാമക്കുന്ന് പ്രദേശത്ത് പുലിയെ കണ്ടതായി സംശയത്തെ തുടർന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു.