കണ്ടകശേരി പാലം ചെരിഞ്ഞു തന്നെ
Saturday, June 29, 2024 2:05 AM IST
കണ്ടകശേരി: തൂണ് തകർന്ന് കണ്ടകശേരി പാലം ചെരിഞ്ഞിട്ട് 20 വർഷമായിട്ടും പുതുക്കിപ്പണിതില്ല. കുടിയേറ്റ ജനതയുടെ സ്മാരകമായാണ് നാട്ടുകാരിൽനിന്ന് പിരിവെടുത്തും തദ്ദേശസ്ഥാപനങ്ങളുടെ സഹകരണത്തോടെയും പാലം നിർമിച്ചത്.

ഒരുഭാഗത്ത് പയ്യാവൂർ-ഉളിക്കൽ മലയോര ഹൈവേയും മറുഭാഗത്ത് ഉളിക്കൽ-കണിയാർവയൽ കിഫ്ബി റോഡും കടന്നുപോകുന്നുണ്ടെങ്കിലും പാലത്തിന്‍റെ ബലക്കുറവ് കാരണം ഇരു റോഡുകളെയും തമ്മിൽ ബന്ധിപ്പിക്കാൻ കഴിയാത്ത അവസ്ഥയാണ്.

2004ൽ മണിക്കടവിലുണ്ടായ ഉരുൾപൊട്ടലിൽ വെള്ളം കുതിച്ചൊഴുകിയതാണ് ബലക്കുറവുണ്ടാകാൻ കാരണം.മരത്തടികളും കൂറ്റൻ പാറകളും വന്നിടിച്ച് പാലത്തിന്‍റെ നടുവിലെ തൂണിന് കേടുപാടുണ്ടായി. ഇതോടെ പാലം ഒരു ഭാഗത്തേക്ക് ചെരിഞ്ഞു.

തകർന്ന കൈവരിക്ക് പകരം മുളങ്കമ്പുകളാണ് കെട്ടി വച്ചിരിക്കുന്നത്. പടിയൂർ, ഉളിക്കൽ, പയ്യാവൂർ പഞ്ചായത്തിലെ നൂറുകണക്കിന് പേർക്ക് ഉപകാരപ്രദമായ പാലമാണിത്.

ഈ പാലം പുതുക്കിപ്പണിതാൽ മലയോരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും ബസ് സർവീസ് തുടങ്ങാൻ കഴിയും.പുതിയ പാലം നിർമിക്കുന്നതിന്‍റെ ഭാഗമായി സ്ഥലപരിശോധനയും മണ്ണ് പരിശോധനയും രണ്ടുവർ ഷം മുന്പ് നടന്നിരുന്നു. എന്നാൽ, പാലം നിർമാണത്തിന് ഫണ്ട് അനുവദിച്ചിട്ടില്ല.

കഴിഞ്ഞവർഷം തിരൂർ കണിയാർവയൽ റോഡ് ഉദ്ഘാടന വേളയിൽ മന്ത്രി മുഹമ്മദ് റിയാസ് പുതിയ പാലത്തിന്‍റെ കാര്യം പറഞ്ഞെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ല. പാലത്തിന് മൂന്ന് കിലോമീറ്റർ ചുറ്റളവിൽ തിരൂരിലും മടമ്പത്തും റെഗുലേറ്റർ കം ബ്രിഡ്ജ് വന്നതോടെയാണ് കണ്ടകശേരി പാലത്തിന് അവഗണന നേരിടുന്നതെന്ന് നാട്ടുകാർ പറയുന്നു.