കളിയിക്കാവിളയിലെ കൊല: രണ്ടാം പ്രതി റിമാൻഡിൽ
Tuesday, July 2, 2024 2:36 AM IST
പാറശാല: കളിയിക്കാവിളയിൽ വ്യവസായിയെ വാഹനത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തിയ സംഭവത്തിൽ രണ്ടാം പ്രതിയും കൊലനടത്തിയ അമ്പിളിക്ക് ക്ലോറോഫോം, സർജിക്കൽ ബ്ലേഡ്, ഗ്ലൗസ്, മാസ്ക്ക്‌ എന്നിവ നൽകിയ സുനിൽകുമാർ റിമാൻഡിൽ.

സർജിക്കൽ ഉപകരണങ്ങളുടെ കച്ചവടവും നടത്തിവരികയായിരുന്നു അമ്പിളിയുടെ സുഹൃത്തുകൂടിയായ സുനിൽ കുമാർ. ഇയാൾ ഇന്നലെ രാവിലെ പോലീസിൽ കീഴടങ്ങുകയായിരുന്നു.

സുഹൃത്തായ അമ്പിളി ആവശ്യപ്പെട്ടതനുസരിച്ചാണ് ക്ലോറോഫോം ഉൾപ്പടെയുള്ള സാധനങ്ങൾ കൈമാറിയതെന്നും കൊലയ്ക്കുപയോഗിക്കുമെന്ന് അറിയില്ലായിരുന്നു വെന്നും സുനിൽകുമാർ പോലീസിനോടുപറഞ്ഞു. ദീപുവിന്‍റെ കൊലപാതകം നടത്തിയശേഷം അമ്പിളിയെ അറസ്റ്റ് ചെയ്തപ്പോഴാണ് കാര്യമറിഞ്ഞത്. ഇക്കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് മലയിൻകീഴ് മണപ്പാട് മുല്ലമ്പള്ളി എസ്. ദീപു (46) വിനെ കാറിനുള്ളിൽ കഴുത്തറുത്തുകൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. കേസിൽ ചൂഴാറ്റുകോട്ട സ്വദേശി അന്പിളിയെ പിടികൂടിയിരുന്നു.