വയനാട്: പ്രത്യേക കേന്ദ്രസഹായം ലഭിച്ചില്ല
വയനാട്: പ്രത്യേക കേന്ദ്രസഹായം ലഭിച്ചില്ല
Friday, October 4, 2024 5:48 AM IST
തിരുവനന്തപുരം: വയനാട് ദുരന്തത്തിൽ ഫലപ്രദമായ സഹായം കേന്ദ്ര സർക്കാരിൽനിന്നു ലഭ്യമാകും എന്നാണു പ്രതീക്ഷിച്ചതെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എന്നാൽ, ഇതുവരെ അത്തരമൊരു സഹായം നൽകിയിട്ടില്ലെന്നും അദേഹം പറഞ്ഞു.

ഈ വർഷത്തെ സംസ്ഥാന ദുരന്ത പ്രതികരണ നിധിയുടെ കേന്ദ്രവിഹിതം കൂടാതെ 219.2 കോടി രൂപ ആണ് അടിയന്തര ദുരിതാശ്വാസ സഹായമായി ആവശ്യപ്പെട്ടത്. ഈ വർഷം സംസ്ഥാന ദുരന്തപ്രതികരണ നിധിയിൽ ലഭിക്കേണ്ട കേന്ദ്രവിഹിതമായ 291.2 കോടി രൂപയുടെ ആദ്യ ഗഡുവായ 145.6 കോടി രൂപ അനുവദിച്ചിരുന്നു. രണ്ടാം ഗഡു 145.6 കോടി രൂപ അഡ്വാൻസ് ആയി ഇപ്പോൾ അനുവദിച്ചു. ഇതു സാധാരണ നടപടിക്രമം മാത്രമാണ്. ദുരന്തത്തിന്‍റെ ഭാഗമായി ലഭിക്കുന്ന പ്രത്യേക ധനസഹായമല്ലെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.