ചെന്നൈ: ഐപിഎൽ ട്വന്‍റി-20 ക്രിക്കറ്റിൽ അവസാന സ്ഥാനക്കാർ തമ്മിൽ നടന്ന മത്സരത്തിൽ സണ്‍റൈസേഴ്സ് ഹൈദരാബാദിനു ജയം. ചെന്നൈ സൂപ്പർ കിംഗ്സിനെ അഞ്ച് വിക്കറ്റിന് സണ്‍റൈസേഴ്സ് കീഴടക്കി.

ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ സണ്‍റൈസേഴ്സ് ആതിഥേയരായ സൂപ്പർ കിംഗ്സിനെ ഇതാദ്യമായാണ് കീഴടക്കുന്നത്. ഹർഷൽ പട്ടേലിന്‍റെ (4/28) സൂപ്പർ ബൗളിംഗ് ഹൈദരാബാദിന്‍റെ ജയത്തിൽ നിർണായകമായി. ഇഷാൻ കിഷനാണ് (34 പന്തിൽ 44) സണ്‍റൈസേഴ്സിന്‍റെ തിരിച്ചടിക്കു ചുക്കാൻ പിടിച്ചത്. കമിന്ധു മെൻഡിസ് 32 റണ്‍സുമായി പുറത്താകാതെ നിന്നു.

ബ്രേവ് ബ്രെവിസ്, ആയുഷ്

ടോസ് നഷ്ടപ്പെട്ട് ആദ്യം ക്രീസിലെത്തിയ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ഇന്നിംഗ്‌സില്‍ ഡെവാള്‍ഡ് ബ്രെവിസും ആയുഷ് മഹത്രെയും മാത്രമാണ് ചെറുത്തു നിന്നത്. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായുള്ള ഐപിഎല്‍ അരങ്ങേറ്റം ബ്രെവിസ് ആഘോഷിച്ചു. 25 പന്തില്‍ നാലു സിക്‌സും ഒരു ഫോറും അടക്കം ബ്രെവിസ് 42 റണ്‍സ് നേടി. ഓപ്പണര്‍ ആയുഷ് മഹത്രെ 19 പന്തില്‍ ആറ് ഫോറിന്‍റെ അകമ്പടിയോടെ 30 റണ്‍സ് സ്വന്തമാക്കി. നാലാം നമ്പറില്‍ ക്രീസിലെത്തിയ രവീന്ദ്ര ജഡേജ 17 പന്തില്‍ 21 റണ്‍സുമായി മടങ്ങി.


സാം കരണ്‍ (9), എം.എസ്. ധോണി (6), ഷെയ്ഖ് റഷീദ് (0) എന്നിവരെല്ലാം നിരാശപ്പെടുത്തി. ദീപക് ഹൂഡയുടെ (21 പന്തില്‍ 22) പ്രകടനമാണ് ചെന്നൈയെ 150 കടത്തിയത്. നാല് ഓവറില്‍ 28 റണ്‍സ് വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലാണ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്‍റെ ബാറ്റിംഗ് പ്രതീക്ഷകള്‍ തകിടം മറിച്ചു. പാറ്റ് കമ്മിൻസും ജയദേവ് ഉനദ്ക്കഡും രണ്ടു വിക്കറ്റ് വീതം സ്വന്തമാക്കി.

തല 400*

ട്വന്‍റി-20 ക്രിക്കറ്റില്‍ 400 മത്സരങ്ങള്‍ എന്ന നാഴികക്കല്ലില്‍ എം.എസ്. ധോണി. ഐപിഎല്ലില്‍ ഇന്നലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനായി സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് എതിരേ ഇറങ്ങിയതോടെയാണ് ട്വന്‍റി-20 ക്രിക്കറ്റില്‍ 400 മത്സരം എന്ന നേട്ടത്തില്‍ ധോണി എത്തിയത്. ഈ നേട്ടം സ്വന്തമാക്കുന്ന നാലാമത് ഇന്ത്യന്‍ താരമാണ് ധോണി.

രോഹിത് ശര്‍മ (456), ദിനേഷ് കാര്‍ത്തിക് (412), വിരാട് കോഹ്‌ലി (408) എന്നിവരാണ് ട്വന്‍റി-20 കരിയറില്‍ 400 മത്സരം പൂര്‍ത്തിയാക്കിയ മറ്റ് ഇന്ത്യന്‍ താരങ്ങള്‍.