ഇസ്രേലി സൈനികരെ പതിയിരുന്നാക്രമിച്ചെന്നും ചില പ്രദേശങ്ങളിൽനിന്നു തുരത്തിയെന്നും ഹിസ്ബുള്ളകൾ അവകാശപ്പെട്ടു. ഇസ്രയേലിലെ ഹൈഫ നഗരത്തിനോടു ചേർന്ന കാർമൽ, മനാസെ പ്രദേശങ്ങളിലേക്കു ഹിസ്ബുള്ളകൾ റോക്കറ്റ് വിട്ടു.
ഗാസയിൽ മരണം 42,000 കയ്റോ: ഇസ്രേലി സേന ഗാസയിൽ നടത്തുന്ന ആക്രമണത്തിൽ മരണം 42,000 പിന്നിട്ടു. ഒരു വർഷം പൂർത്തിയായ യുദ്ധത്തിൽ 42,010 പലസ്തീനികളാണു മരിച്ചതെന്ന് ഹമാസിന്റെ ആരോഗ്യവകുപ്പ് ഇന്നലെ അറിയിച്ചു. കൊല്ലപ്പെട്ടവരിൽ ഭീകരരുടെയും സാധാരണജനങ്ങളുടെയും കണക്ക് വേർതിരിച്ചു നല്കിയിട്ടില്ല.
വടക്കൻ ഗാസയിലെ ജബലി യയിൽ ഇസ്രേലി സേനയും ഹമാസ് ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു.
ഹമാസിന്റെ 45 കേന്ദ്രങ്ങൾ ആക്രമിച്ചതായി ഇസ്രേലി സേന ഇന്നലെ അറിയിച്ചു. വടക്കൻ ഗാസയിലുള്ളവർ ഒഴിഞ്ഞു പോകണമെന്ന് ഇസ്രേലി സേന നിർദേശിച്ചിരുന്നു.