സെപ്റ്റംബർ 27ന് ഇസ്രേലി സേന ഹിസ്ബുള്ള തലവൻ ഹസൻ നസറുള്ളയെ വ്യോമാക്രമണത്തിൽ വധിച്ചതോടെ എല്ലാം തകിടംമറിഞ്ഞു. ഇതിനുശേഷം ഹിസ്ബുള്ളയും ലബനീസ് സർക്കാരും തമ്മിൽ ബന്ധപ്പെട്ടിട്ടില്ല.
തെക്കൻ ലബനനിൽ കരയാക്രമണം നടത്തുന്ന ഇസ്രേലി സേനയെ നേരിടുന്നതായി ഹിസ്ബുള്ളകൾ ഇന്നലെ അറിയിച്ചു. ഹിസ്ബുള്ളകൾ വടക്കൻ ഇസ്രയേലിലെ കിര്യാത്ത് ഷ്മോണ പട്ടണത്തിലേക്കു നടത്തിയ റോക്കറ്റാക്രമണത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
ഇസ്രേലി വ്യോമാക്രമണത്തിൽ അഞ്ച് ആരോഗ്യപ്രവർത്തകർ കൊല്ലപ്പെട്ടതായി ലബനീസ് സർക്കാർ അറിയിച്ചു. ലബനനിൽ ഇതുവരെ കൊല്ലപ്പെട്ട ആരോഗ്യപ്രവർത്തകരുടെ എണ്ണം 115 ആയി.