രസതന്ത്രത്തിൽ വിപ്ലവം സൃഷ്ടിച്ച ഇവരുടെ ഗവേഷണങ്ങളാണ് ഇന്നു ലോകവ്യാപകമായി ഇരുപതു കോടിയോളം പ്രോട്ടീനുകളുടെ ഘടന നിർണയിക്കാൻ സഹായിക്കുന്നതെന്നു നൊബേൽ പുരസ്കാരം നല്കുന്ന റോയൽ സ്വീഡിഷ് അക്കാഡമി ഓഫ് സയൻസസ് വിലയിരുത്തി.
അമിനോ ആസിഡുകൾ ഉപയോഗിച്ച് പുതിയ പ്രോട്ടീനുകൾ നിർമിക്കാമെന്ന ജോൺ ബേക്കറിന്റെ കണ്ടുപിടിത്തം വാക്സിനുകൾ അടക്കമുള്ള മരുന്നുകളുടെ ഉത്പാദനത്തിൽ വഴിത്തിരിവായെന്നും അക്കാഡമി കൂട്ടിച്ചേർത്തു.