ഹിസ്ബുള്ള നേതാവ് ഹസന് നസറുള്ള, ഹമാസ് തലവന്‍ ഇസ്മയില്‍ ഹനിയ തുടങ്ങിയവരെ ഇസ്രയേല്‍ വധിച്ചത് സംഘര്‍ഷം കൂടുതല്‍ വഷളാക്കി. ചുരുക്കത്തില്‍ പശ്ചിമേഷ്യ കത്തുന്നു.
സംഘര്‍ഷം നീണ്ടുപോകുന്നതിലും വ്യാപിക്കുന്നതിലുമാണ് ലോകത്തിന്റെയും അമേരിക്കയുടെയും ആശങ്ക. ഇസ്രയേലിനെ നിയന്ത്രിക്കാന്‍ അമേരിക്കയ്ക്ക് കഴിയുന്നില്ല എന്നതാണ് ഇവിടെ നടക്കുന്ന പ്രചാരണം. യുദ്ധം വ്യാപിക്കുന്നതിലും പലസ്തീന്‍കാരുടെ കൂട്ടക്കുരുതിയിലും ആശങ്കയുള്ളവരാണ് പൊതുവേ അമേരിക്കക്കാര്‍.
നയതന്ത്രതലത്തില്‍ അമേരിക്കയുടെ കൂടുതല്‍ ശക്തമായ ഇടപെടല്‍ ഉണ്ടാകണമെന്ന് 61 ശതമാനം അമേരിക്കക്കാര്‍ കരുതുന്നതായി പ്യൂ റിസര്‍ച്ച് സെന്ററിന്റെ സര്‍വേ ചൂണ്ടിക്കാട്ടി. ഇസ്രയേല്‍ അതിരുവിടുന്നുവെന്ന് ഭൂരിപക്ഷം കരുതുന്നു. യുദ്ധം നീളുന്തോറും അതിനെതിരേയുള്ള ജനവികാരവും ഉയരുന്നു.
റഷ്യ-യുക്രെയ്ൻ യുദ്ധത്തിന് വിരാമമില്ലാത്തത്, ഇറാനെതിരേ ഏര്‍പ്പെടുത്തിയിരുന്ന സാമ്പത്തിക ഉപരോധം മയപ്പെടുത്തിയത്, അഫ്ഗാനിസ്ഥാനില്‍നിന്ന് സൈന്യം ലക്ഷ്യം കൈവരിക്കാനാകാതെ മടങ്ങിയത്, എണ്ണക്കച്ചവടം ഡോളറിനു പകരം മറ്റു കറന്സിയിലുമാകാം എന്ന അവസ്ഥവന്നത് തുടങ്ങിയവയൊക്കെ ചര്‍ച്ചാവിഷയമാണ്. ഇതില്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്നത് ബൈഡന് ഭരണകൂടവും.