നൂറ്റാണ്ടിനിടെ ഫ്ലോറിഡ നേരിടുന്ന ഏറ്റവും വിനാശകാരിയായ ചുഴലിക്കൊടുങ്കാറ്റായിരിക്കും ഇതെന്നും എല്ലാവരും ഒഴിഞ്ഞുപോകണമെന്നും യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നിർദേശിച്ചു.
ദുരിതാശ്വാസപ്രവർത്തനങ്ങൾക്കു നേതൃത്വം നല്കേണ്ടതിനാൽ ബൈഡന്റെ ജർമനി, അംഗോള സന്ദർശനങ്ങൾ മാറ്റിവച്ചതായി വൈറ്റ്ഹൗസ് അറിയിച്ചു.
ഹെലീൻ എന്ന ചുഴലിക്കൊടുങ്കാറ്റ് അമേരിക്കയുടെ തെക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ദുരിതം വിതച്ച് രണ്ടാഴ്ചയ്ക്കുശേഷമാണു മിൽട്ടൻ എത്തുന്നത്. ഹെലീൻ ചുഴലിക്കാറ്റ് 227 പേരുടെ മരണത്തിനിടയാക്കി.