നെടുന്പാശേരി: കുവൈറ്റ് ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങൾ കൊച്ചി വിമാനത്താവളത്തിൽ ഏറ്റുവാങ്ങാനും അന്ത്യാഞ്ജലിയർപ്പിക്കാനും സമൂഹത്തിന്റെ നാനാതുറകളിൽനിന്നു പ്രമുഖരെത്തി.
മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാന സർക്കാരിനുവേണ്ടി മൃതദേഹങ്ങൾ ഔദ്യോഗികമായി ഏറ്റുവാങ്ങി പുഷ്പചക്രങ്ങളർപ്പിച്ചു.
മരിച്ച തിരുവനന്തപുരം സ്വദേശി അരുണ്‍ ബാബുവിന്റെ മൃതദേഹത്തിലാണ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രിമാരായ കീര്‍ത്തി വര്ധന് സിംഗ്, സുരേഷ് ഗോപി, തമിഴ്നാട് ന്യൂനപക്ഷ ക്ഷേമ മന്ത്രി സെന്‍ജി മസ്താന് എന്നിവര്‍ ചേര്‍ന്ന് ആദ്യം അന്തിമോപചാരം അര്‍പ്പിച്ചത്.
മന്ത്രിമാരായ പി. രാജീവ്, കെ. രാജന്, വീണാ ജോര്‍ജ്, റോഷി അഗസ്റ്റിന്, രാമചന്ദ്രന് കടന്നപ്പള്ളി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്, എംപിമാരായ കെ. രാധാകൃഷ്ണന്, ഹൈബി ഈഡന്, ബെന്നി ബെഹനാന്, ഫ്രാന്‍സിസ് ജോര്‍ജ്, ആന്റോ ആന്റണി, എംഎല്‍എമാരായ റോജി എം. ജോണ്‍, അന്‍വര്‍ സാദത്ത്, ടി.ജെ. വിനോദ്, മാണി സി. കാപ്പന്, മോന്‍സ് ജോസഫ്, ചാണ്ടി ഉമ്മന്‍, എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്, യാക്കോബായ സഭാ മെത്രാപ്പോലീത്ത ഏലിയാസ് മാര്‍ അത്തനാസിയോസ്, എറണാകുളം ജില്ലാ കളക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, തമിഴ്നാട് പോലീസ് കമ്മീഷണര്‍ കൃഷ്ണമൂര്‍ത്തി, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, എൽഡിഎഫ് കൺവീനർ ഇ.പി. ജയരാജൻ, യുഡിഎഫ് ജില്ലാ കൺവീനർ ഷിബു തെക്കുംപുറം, മറ്റു ജനപ്രതിനിധികള്‍, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, മതനേതാക്കള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ ആദരാഞ്ജലിയര്‍പ്പിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.