മന്ത്രി വീണയുടെ കുവൈറ്റ് യാത്ര; അനുമതി നിഷേധിച്ചതില്‍ അതൃപ്തി പ്രകടമാക്കി മുഖ്യമന്ത്രി
മന്ത്രി വീണയുടെ കുവൈറ്റ് യാത്ര; അനുമതി നിഷേധിച്ചതില്‍  അതൃപ്തി പ്രകടമാക്കി മുഖ്യമന്ത്രി
Saturday, June 15, 2024 1:18 AM IST
തിരുവനന്തപുരം: ദുരന്തത്തിന്‍റെ പശ്ചാത്തലത്തിൽ ആരോഗ്യ മന്ത്രി വീണാ ജോർജിനു കുവൈറ്റിലേക്ക് പോകാൻ അനുമതി നൽകാതിരുന്ന കേന്ദ്ര സർക്കാർ സമീപനം അനൗചിത്യമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

നാലാമത് ലോക കേരള സഭയുടെ ഉദ്ഘാടനവേദിയായ നിയമസഭയിലെ ആർ. ശങ്കരനാരായണൻ തന്പി ഹാളിൽ പ്രസംഗിക്കവേയാണ് കേന്ദ്രസർക്കാർ നടപടിക്കെതിരായ അതൃപ്തി മുഖ്യമന്ത്രി പ്രകടമാക്കിയത്.

ആരോഗ്യമന്ത്രിക്ക് കുവൈറ്റ് യാത്രാനുമതി നിഷേധിച്ച സംഭവത്തിൽ കേന്ദ്ര നടപടിയുടെ ഔചിത്യവും അനൗചിത്യവും ഇപ്പോൾ ചർച്ച ചെയ്യുന്നില്ല. നാട് ആഗ്രഹിച്ചതാണ് സംസ്ഥാന സർക്കാർ ചെയ്തത്.

ആരോഗ്യമന്ത്രി വീണാ ജോർജിനെ കുവൈറ്റിലേക്ക് വിടുന്നതിനു തീരുമാനിച്ചത് മന്ത്രിസഭയാണ്. എന്നാൽ മന്ത്രി വീണാ ജോർജിന് എയർപോർട്ടിന് അപ്പുറത്തേക്ക് പോകാനായില്ല. മന്ത്രിമാർ പോകുന്നതിനു ക്ലിയറൻസ് ലഭിക്കേണ്ടതുണ്ട്. പോകുന്നതിനു മുന്പ് ക്ലിയറൻസ് ലഭിക്കില്ല എന്നാണ് കേന്ദ്രത്തിൽ നിന്ന് മറുപടി കിട്ടിയത്. മരണവീട്ടിൽ പോകുന്നത് നാടിന്‍റെ സംസ്കാരമാണ്.

പരിക്കേറ്റ് കിടക്കുന്നവരെ കാണുക, എന്നതടക്കമുള്ള കാര്യങ്ങൾക്കാണ് മന്ത്രിയെ അയയ്ക്കാൻ തീരുമാനിച്ചത്. ഇപ്പോൾ മറ്റുകാര്യങ്ങളിലേക്ക് താൻ പോകുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീപിടിത്തത്തിൽ മരിച്ച പ്രവാസി കുടുംബങ്ങൾക്ക് എം.എ. യൂസഫലിയും രവി പിള്ളയും സഹായം നൽകാമെന്ന് അറിയിച്ചിട്ടുണ്ട്. ഇവർക്കു രണ്ടുപേർക്കും ലോക കേരള സഭയുടെ നന്ദി രേഖപ്പെടുത്തുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുവൈറ്റ് നല്ല രീതിയിലാണ് അപകടത്തിനു ശേഷം ഇടപെട്ടത്. സുരക്ഷയെക്കുറിച്ചും കുറ്റക്കാർ ആരാണെന്നതിനെ സംബന്ധിച്ചും തുടർ പരിശോധനയും കുവൈറ്റ് സർക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. കുവൈറ്റിൽ ജീവൻ നഷ്ടപ്പെട്ട മലയാളികളുടെ വേർപാടിൽ ലോക കേരളസഭ അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.