കേന്ദ്രസര്‍ക്കാരിന്‍റേത് തെറ്റായ നടപടി: പ്രതിപക്ഷനേതാവ്
കേന്ദ്രസര്‍ക്കാരിന്‍റേത്  തെറ്റായ നടപടി:  പ്രതിപക്ഷനേതാവ്
Saturday, June 15, 2024 12:28 AM IST
കൊച്ചി: മന്ത്രി വീണാ ജോര്‍ജിന് കുവൈറ്റിലേക്കു പോകാന്‍ പൊളിറ്റിക്കല്‍ ക്ലിയറന്‍സ് നല്‍കാത്ത കേന്ദ്രസര്‍ക്കാര്‍ നടപടി ദൗര്‍ഭാഗ്യകരമെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

വിദേശരാജ്യങ്ങളില്‍ ഇത്തരം ദുരന്തങ്ങള്‍ ഉണ്ടാകുമ്പോള്‍ കേന്ദ്ര–സംസ്ഥാന പ്രതിനിധികള്‍ ഉണ്ടാകേണ്ടത് അത്യാവശ്യമാണ്. കേരളം ഇങ്ങനെയൊരു തീരുമാനമെടുത്തപ്പോള്‍ കേന്ദ്രം ഒരു മണിക്കൂറിനകം പൊളിറ്റിക്കല്‍ ക്ലിയറന്‍സ് കൊടുക്കണമായിരുന്നു. കേന്ദ്രസര്‍ക്കാര്‍ തെറ്റായ സന്ദേശമാണു നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സംസ്ഥാനത്തെ പ്രതിനിധീകരിച്ചാണ് ഒരു മന്ത്രിയെ സര്‍ക്കാര്‍ വിടാന്‍ തീരുമാനിച്ചത്.

സംസ്ഥാനത്തിന്‍റെ പ്രതിനിധി അവിടെയുണ്ടായാല്‍ മലയാളി സംഘടനകളെ അടക്കം ഏകോപിപ്പിച്ച് നടപടികള്‍ വേഗത്തിലാക്കാന്‍ കഴിയും. ഇവിടുന്ന് ഫോണില്‍ ബന്ധപ്പെടുന്നതിനൊക്കെ പരിമിതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ആവശ്യമില്ലാത്ത സമീപനമാണു കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചത്. ദാരുണ സംഭവമാണു നടന്നത്.

മൃതദേഹങ്ങള്‍ ഒരുമിച്ച് ഏറ്റുവാങ്ങേണ്ട ദൗര്‍ഭാഗ്യകരമായ ഒരു അവസ്ഥയിലാണ് കേരളം. കുടുംബത്തിന്‍റെ ദുഃഖത്തില്‍ പങ്കുചേരുന്നുവെന്നും സതീശന്‍ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.