ബാർ കോഴ വിവാദം: അർജുൻ രാധാകൃഷ്ണന്‍റെ മൊഴിയെടുത്തു
ബാർ കോഴ വിവാദം:  അർജുൻ രാധാകൃഷ്ണന്‍റെ  മൊഴിയെടുത്തു
Saturday, June 15, 2024 12:28 AM IST
തിരുവനന്തപുരം: ബാർ കോഴ വിവാദവുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ് നേതാവ് തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ മകൻ അർജുൻ രാധാകൃഷ്ണന്‍റെ മൊഴി ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തി.

വെള്ളയന്പലത്തെ വീട്ടിൽ വച്ചുള്ള ക്രൈംബ്രാഞ്ചിന്‍റെ മൊഴിയെടുപ്പ് ഉച്ചയോടെ സമാപിച്ചു. ബാറുടമകളുടെ വാട്ട്സ് ആപ് ഗ്രൂപ്പിൽ താൻ ഇല്ലെന്നും തന്‍റെ ഭാര്യാപിതാവിന് ബാർ ഉണ്ടെന്നും അർജുൻ രാധാകൃഷ്ണൻ മൊഴി നൽകി. സംഭവവുമായി ബന്ധപ്പെട്ട് ഇടുക്കി ജില്ലയിലെ ബാറുടമകളുടെയെല്ലാം മൊഴി രേഖപ്പെടുത്തുമെന്നു പ്രത്യേക അന്വേഷണസംഘം അറിയിച്ചു. 40ഓളം ബാറുടമകളുടെ മൊഴി രേഖപ്പെടുത്താനാണ് തീരുമാനം.

ഇടുക്കിയിലെത്തി ബാറുടമകളുടെ മൊഴി കൂട്ടമായി എടുക്കണോ അതോ ഓരോരുത്തരെയും തിരുവനന്തപുരത്തു വിളിച്ചുവരുത്തി മൊഴി എടുക്കണോ എന്ന കാര്യത്തിൽ വൈകാതെ തീരുമാനമെടുക്കും.

എക്സൈസ് മന്ത്രി എം.ബി. രാജേഷിന്‍റെ ഓഫീസ് നൽകിയ പരാതിയിൽ വാട്സ് ഗ്രൂപ്പിൽനിന്ന് ശബ്ദസന്ദേശം എങ്ങനെ പുറത്തുപോയി എന്നതു സംബന്ധിച്ചാണ് ഇപ്പോൾ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്നത്. ക്രൈംബ്രാഞ്ച് ചോദിച്ച ചോദ്യങ്ങൾക്കെല്ലാം മറുപടി നൽകിയെന്ന് അർജുൻ രാധാകൃഷ്ണൻ പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.