മന്ത്രി വീണാ ജോർജിന് യാത്ര അനുമതിയില്ല
മന്ത്രി വീണാ  ജോർജിന് യാത്ര അനുമതിയില്ല
Friday, June 14, 2024 3:19 AM IST
തിരുവനനന്തപുരം: മന്ത്രി വീണാ ജോർജിന്‍റെ നേതൃത്വത്തിലുള്ള സംഘത്തിന് കുവൈറ്റിലേക്കുള്ള യാത്രാനുമതി കേന്ദ്രസർക്കാർ നിഷേധിച്ചു. എന്തുകൊണ്ടാണു യാത്രാനുമതി നിഷേധിച്ചതെന്നു വ്യക്തമായിട്ടില്ല.

കേന്ദ്രസർക്കാരിന്‍റെ പൊളിറ്റിക്കൽ ക്ലിയറൻസസ് ലഭിക്കാത്ത സാഹചര്യത്തിലാണ് കുവൈറ്റിലേക്കു പോകാൻ കഴിയാതിരുന്നതെന്നാണ് മന്ത്രിയുടെ വിശദീകരണം. ഇന്നലെ രാത്രി 10.30നുള്ള വിമാനത്തിൽ കുവൈറ്റിലേക്കു പോകാൻ മന്ത്രിയും സംഘവും കൊച്ചി വിമാനത്താവളത്തിൽ എത്തിയെങ്കിലും സാങ്കേതിക കാരണങ്ങളാൽ യാത്ര മുടങ്ങുകയായിരുന്നു.

ഇന്നലെ രാവിലെ അടിയന്തര മന്ത്രിസഭായോഗം ചേർന്നാണു മന്ത്രിയെ കുവൈറ്റിലേക്ക് അയയ്ക്കാൻ തീരുമാനിച്ചത്. അപകടത്തിൽപ്പെട്ടവർക്കു സാധ്യമായ എല്ലാ സഹായവും ലഭ്യമാക്കാൻ പ്രവാസികളുടെ മുൻകൈയിലും ശ്രമങ്ങൾ നടക്കുന്നുണ്ട്.

ഹെൽപ് ഡെസ്കും ഗ്ലോബൽ കോണ്‍ട്ക്ട് സെന്‍ററും എല്ലാ സമയവും പ്രവർത്തിക്കുന്നുണ്ട്. കേരളത്തിന്‍റെ ഡൽഹിയിലെ പ്രതിനിധി പ്രഫ. കെ.വി. തോമസ് വിദേശകാര്യ മന്ത്രാലയവുമായി നിരന്തരം ബന്ധം പുലർത്തി വരുന്നു.

സർക്കാർ അഞ്ചു ലക്ഷം നൽകും

തിരുവനന്തപുരം: കുവൈറ്റ് തീപിടിത്തത്തിൽ മരിച്ച മലയാളികളുടെ കുടുംബാംഗങ്ങൾക്കു സംസ്ഥാന സർക്കാർ അഞ്ചു ലക്ഷം രൂപ വീതം നൽകും. ഇതു കൂടാതെ പ്രവാസി വ്യവസായിയായ രവി പിള്ള രണ്ടു ലക്ഷം രൂപ വീതം നൽകും. നോർക്ക് മുഖേനെയാണ് ഈ സഹായങ്ങൾ ലഭ്യമാക്കുക.

ജാഗ്രതവേണം, കേരളത്തിനും: മുരളി തുമ്മാരുകുടി

കുവൈറ്റ് അപകടപശ്ചാത്തലത്തിൽ കേരളവും അതീവശ്രദ്ധ പുലർത്തണം. പുക ശ്വസിച്ചാണു കൂടുതൽപേരും മരിച്ചത്. ജനാലകളിൽനിന്നു താഴേക്കു ചാടിയവരും മരിച്ചു. ഉയർന്ന കെട്ടിടങ്ങൾ ഉള്ളിടത്തൊക്കെയുള്ള പ്രശ്നമാണ് അഗ്നിബാധ. കണ്ടിടത്തോളം ഇത് അത്ര ഉയരമുള്ള കെട്ടിടമല്ല. താഴത്തെ നിലയിൽനിന്നു തീപിടിച്ചതിനാലും അതിരാവിലെ ആയതിനാൽ ആളുകൾ അറിയാൻ വൈകിയതും മരണസംഖ്യ കൂട്ടി. എപ്പോഴും പറയുന്നതാണ്, ഇത്തരത്തിലുള്ള അപകടങ്ങൾ കേരളത്തിലുമുണ്ടാകാം. പരമാവധി ഒഴിവാക്കാൻ ശ്രമിക്കുക. ഫ്ലാറ്റിലെ അഗ്നിശമന സംവിധാനം ഇടയ്ക്കിടെ പരീക്ഷിക്കുക.
ഫയർ ഡ്രില്ലുകൾ കാര്യമായി എടുക്കുക,­
സുരക്ഷിതരായിരിക്കുക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.