രാജ്യത്തെ ഫെഡറൽ ഘടന തകർക്കാൻ ശ്രമം: യെച്ചൂരി
രാജ്യത്തെ ഫെഡറൽ ഘടന തകർക്കാൻ ശ്രമം: യെച്ചൂരി
Friday, June 14, 2024 3:18 AM IST
തൃശൂർ: ക്രിസ്ത്യൻ മിഷണറിയായ ഗ്രഹാം സ്റ്റെയിൻസിനെയും മക്കളെയും തീയിട്ടു കൊന്നവരെ ജയിലിൽനിന്നു മോചിപ്പിക്കാൻ സത്യഗ്രഹം നടത്തിയയാളെയാണു ബിജെപി ഒഡീഷയിൽ മുഖ്യമന്ത്രിയാക്കിയതെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രണ്ടു ദിവസത്തെ ഇഎംഎസ് സ്മൃതി ദേശീയ സെമിനാർ റീജണൽ തിയറ്ററിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

രാജ്യത്തെ ഫെഡറൽ ഘടന തകർത്ത് ഏകീകൃത ഘടന നടപ്പാക്കാനാണു ബിജെപി സർക്കാരിന്‍റെ ശ്രമം. ഒരു രാജ്യം, ഒരു ഭാഷ, ഒരു തെരഞ്ഞെടുപ്പ്, ഒരു സംസ്കാരം എന്ന നീക്കം ഇതിന്‍റെ ഭാഗമാണ്. ഇന്ത്യയുടെ വൈവിധ്യങ്ങൾ സംരക്ഷിക്കേണ്ടതുണ്ട്. രാജ്യത്തു മതനിരപേക്ഷ സർക്കാരാണു ഭരിക്കേണ്ടത്. തൊഴിലാളികളും കർഷകരും യുവാക്കളും വിപത്തുകൾ കണ്ടറിഞ്ഞു കൂടുതൽ ഐക്യപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

ജനാധിപത്യം വോട്ട് ചെയ്യാൻ മാത്രമുള്ളതല്ല. ജനാധിപത്യം ബൂർഷ്വാസിയുടെ കാരുണ്യമല്ല. സാധാരണക്കാർ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഫാസിസ്റ്റ് ശക്തികൾക്ക് താത്കാലിക തിരിച്ചടിയുണ്ടായി. ഇത് ശാശ്വതമാക്കാനുള്ള പോരാട്ടം ശക്തമാക്കണമെന്ന് യെച്ചൂരി പറഞ്ഞു.

സംഘാടകസമിതി ചെയർമാൻ മന്ത്രി കെ. രാധാകൃഷ്ണൻ അധ്യക്ഷനായി. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം, സിപിഎം ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, ഡോ. എം.എൻ. സുധാകരൻ എന്നിവർ പ്രസംഗിച്ചു.

ദേശീയ സെമിനാറിന്‍റെ സമാപന സമ്മേളനം ഇന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ഉദ്ഘാടനം ചെയ്യും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.