തെരഞ്ഞെടുപ്പ് ഫലം കര്‍ഷക ദ്രോഹത്തിനുള്ള തിരിച്ചടി: രാഷ്‌ട്രീയ കിസാന്‍ മഹാ സംഘ്
തെരഞ്ഞെടുപ്പ് ഫലം കര്‍ഷക ദ്രോഹത്തിനുള്ള തിരിച്ചടി: രാഷ്‌ട്രീയ കിസാന്‍ മഹാ സംഘ്
Friday, June 14, 2024 3:18 AM IST
കൊച്ചി: കര്‍ഷകദ്രോഹത്തിനുള്ള തിരിച്ചടിയാണു ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലമെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്‌ട്രീയ കിസാന്‍ മഹാസംഘ് സംസ്ഥാന കമ്മിറ്റി.

ദേശീയ കര്‍ഷക പ്രക്ഷോഭത്തില്‍ യഥാര്‍ഥ കര്‍ഷക പങ്കാളിത്തമില്ലെന്നും ഖലിസ്ഥാന്‍ വാദികളുടെയും ദേശവിരുദ്ധ ശക്തികളുടെയും വന്‍കിട ഭൂവുടമകളുടെയും ഗൂഢാലോചനയാണു കര്‍ഷക സമരം വഴി നടക്കുന്നതെന്നുമുള്ള കുപ്രചരണം തെരഞ്ഞെടുപ്പ് ഫലത്തോടെ തകര്‍ന്നു.

ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ എന്‍ഡിഎ നേരിട്ട കനത്ത പരാജയം കേന്ദ്രസർക്കാർ കര്‍ഷകരോടു ചെയ്ത കൊടിയ വഞ്ചനയ്ക്കു കിട്ടിയ തിരിച്ചടിയാണെന്നും കമ്മിറ്റി ചൂണ്ടിക്കാട്ടി. തെരഞ്ഞെടുപ്പ് ഫലത്തില്‍നിന്നും പാഠം ഉള്‍ക്കൊണ്ട് കര്‍ഷകരുടെ ന്യായമായ ആവശ്യങ്ങള്‍ അംഗീകരിച്ചു നല്‍കണമെന്നും യോഗം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു.

ഇടപ്പള്ളി വി.വി. ടവേഴ്‌സില്‍ നടന്ന സംസ്ഥാന കമ്മിറ്റി യോഗം സംസ്ഥാന ചെയര്‍മാന്‍ അഡ്വ. ബിനോയ് തോമസ് ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍മാന്‍ ജോര്‍ജ് സിറിയക് അധ്യക്ഷത വഹിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.