പത്തനംതിട്ട കണ്ണീർക്കയം; അനാഥമായത് ആറു കുടുംബങ്ങൾ
പത്തനംതിട്ട കണ്ണീർക്കയം; അനാഥമായത് ആറു കുടുംബങ്ങൾ
Friday, June 14, 2024 2:35 AM IST
ബിജു കുര്യൻ

പത്തനംതിട്ട: പ്രവാസികളുടെ നാടായ പത്തനംതിട്ട കഴിഞ്ഞ രണ്ടുദിവസമായി സങ്കടക്കടലിലാണ്. 1990കളിൽ കുവൈറ്റിലുണ്ടായ ഇറാക്ക് അധിനിവേശത്തിനുശേഷം കുവൈറ്റ് മലയാളികളുമായി ബന്ധപ്പെട്ട് ആശങ്കയിലായ ദിനങ്ങളാണ് കടന്നുപോകുന്നത്.

ബുധനാഴ്ച ഉച്ചയോടെ കുവൈറ്റിൽനിന്നെത്തിയ വാർത്തകൾ ഞെട്ടിക്കുന്നതായിരുന്നു. പിന്നാലെ മരിച്ചവരുടെ പേരുവിവരം വന്നുതുടങ്ങിയതോടെ നാടിന്‍റെ ദുഃഖം ഇരട്ടിച്ചു. കുവൈറ്റുമായി ഏതെങ്കിലും തരത്തിൽ ബന്ധമുള്ളവരാണ് പത്തനംതിട്ടയിലെ മിക്ക വീടുകളും. അതുകൊണ്ടുതന്നെ ദുഃഖത്തിന്‍റെ ആഴം വർധിച്ചു.

ഇന്നലെവരെ സ്ഥിരീകരിക്കപ്പെട്ട മരണങ്ങളിൽ ആറു പേരാണ് പത്തനംതിട്ട ജില്ലക്കാരായുള്ളത്.

തിരുവല്ല പെരിങ്ങര മേപ്രാൽ മരോട്ടിമൂട്ടില്‍ ചിറയില്‍ ഉമ്മന്‍-റാണി ദമ്പതികളുടെ മകൻ തോമസ് സി. ഉമ്മന്‍ (37), മല്ലപ്പള്ളി കീഴ് വായ്പൂര് തേവരോട്ട് സിബിൻ ടി. ഏബ്രഹാം (31), നിരണം സ്വദേശി മാത്യു ജോർജ് (54) എന്നിവരുടെ മരണം ഇന്നലെ രാവിലെയോടെ സ്ഥിരീകരിച്ചു. നിരണം സ്വദേശിയാണെങ്കിലും മാത്യു ജോർജും കുടുംബവും നിലവിൽ ചെങ്ങന്നൂർ പാണ്ടനാട്ടാണ് താമസം.

പന്തളം ഐരാണിക്കുഴി ശോഭാലയത്തിൽ ആകാശ് എസ്. നായര്‍ (31) കോന്നി അട്ടച്ചാക്കല്‍ ചെന്നശേരിൽ സജു വര്‍ഗീസ് (56), വാഴമുട്ടം പുളിനിൽക്കുന്നതിൽ വടക്കേതിൽ പി.വി. മുരളീധരന്‍ നായർ (61) എന്നിവരുടെ മരണം ബുധനാഴ്ച വൈകുന്നേരംതന്നെ സ്ഥിരീകരിച്ചിരുന്നു. ഇവരിൽ പലരും വർഷങ്ങളായി കുവൈറ്റിൽ ജോലി നോക്കുന്നവരാണെങ്കിലും കുടുംബത്തിന്‍റെ പ്രതീക്ഷകളും അത്താണിയുമായിരുന്നു. മലയാളികൾ ഏറെ ജോലി ചെയ്യുന്ന സ്ഥാപനത്തിലായിരുന്ന ഇവരിൽ പലരും സുഹൃത്തുക്കളും അടുത്ത പരിചയക്കാരുമൊക്കെയായിരുന്നു. പലരുടെയും ബന്ധുക്കളും അപകടത്തിൽപ്പെട്ടിട്ടുണ്ട്.

30 വർഷമായി കുവൈറ്റിൽ ജോലി നോക്കിയിരുന്ന മുരളീധരൻ നായരുടെ മരണം കുടുംബത്തെ തളർത്തിക്കളഞ്ഞു. 16 വർഷമായി ഇതേ കന്പനിയിൽ സൂപ്പർവൈസർ തസ്തികയിൽ ജോലി നോക്കുകയായിരുന്നു. ആറുമാസം മുന്പു നാട്ടിലെത്തി മടങ്ങിയതാണ്. മകൾ വിവാഹിതയാണ്. മകനും ഭാര്യയുമാണ് നാട്ടിലുള്ളത്.

22 വർഷമായി കുവൈറ്റിൽ ജോലി നോക്കുന്ന അട്ടച്ചാക്കൽ സ്വദേശി സജുവിന്‍റെ മരണത്തോടെ രണ്ട് പെൺമക്കളടങ്ങുന്ന കുടുംബത്തിന്‍റെ അത്താണിയാണ് നഷ്ടമായത്. മൂന്നാം വയസില്‍ പിതാവ് മരിച്ച പന്തളം സ്വദേശി ആകാശിന്‍റെ മരണത്തോടെ കുടുംബം അനാഥമായ അവസ്ഥയിലാണ്. മാതാവ് മാത്രമാണ് ഇനി ആ കുടുംബത്തിൽ അവശേഷിക്കുന്നത്. ഏക സഹോദരി വിവാഹിതയാണ്.

മേപ്രാൽ സ്വദേശി തോമസ് സി. ഉമ്മനിലായിരുന്നു കുടുംബത്തിന്‍റെ പ്രതീക്ഷ. ഭാര്യയും ഏകമകളുമടങ്ങുന്ന കുടുംബത്തിന് ഇനി ആരുമില്ലെന്ന സ്ഥിതിയായി. മല്ലപ്പള്ളി കീഴ്‌വായ്പൂര് സ്വദേശി സിബിന്‍റെ മരണവും കുടുംബത്തെ തളർത്തിക്കഴിഞ്ഞു. രണ്ടുവർഷത്തിനുള്ളിൽ ആ കുടുംബം നേരിടുന്ന മൂന്നാമത്തെ മരണമാണിത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.