കോല്‍ക്കത്ത: നായകന് വിരാട് കോഹ്ലിയുടെ 27-ാമത്തെ ടെസ്റ്റ് സെഞ്ചുറി മികവില്‍ ഇന്ത്യ പിടിമുറുക്കി. ഇതിനുശേഷം പേസര്‍മാരും കൂടെച്ചേര്‍ന്നതോടെ ഇന്ത്യ മത്സരത്തില്‍ ആധ്യപത്യം നേടുകയും ചെയ്തു. ഇന്ത്യക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ 241 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് വഴങ്ങി രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗ് ആരംഭിച്ച ബംഗ്ലാദേശ് തകര്‍ച്ചയെ നേരിടുകയാണ്. തുടര്‍ച്ചയായ രണ്ടാം തവണയും ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കാന്‍ നാലു വിക്കറ്റ് മാത്രം കൈയിലിരിക്കേ ബംഗ്ലാദേശിന് 89 റണ്‍സുകൂടി വേണം. ആറു വിക്കറ്റിന് 152 റൺസ് എന്ന നിലയിലാണ് ബംഗ്ലാദേശ്.
59 റണ്‍സുമായി മുഷ്ഫിഖര്‍ റഹീമാണ് ക്രീസില്‍. ഇന്ത്യ ഒന്നാം ഇന്നിംഗ്സ് ഒമ്പതിന് 347 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തിരുന്നു. ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സില്‍ 106 റണ്‍സിന് ഓള് ഔട്ടായിരുന്നു.
രണ്ടാം ഇന്നിംഗ്സ് ആരംഭിച്ച ബംഗ്ലാദേശിന് സ്കോര്‍ ബോര്‍ഡില്‍ റണ്ണെത്തും മുന്‍പേ ആദ്യ വിക്കറ്റ് നഷ്ടമായി. സ്കോര്‍ പത്ത് റണ്‍സിലെത്തും മുമ്പു ബംഗ്ലാദേശിന് മൂന്നു വിക്കറ്റ് നഷ്ടമായിരുന്നു. ബംഗ്ലാദേശ് സ്കോര്‍ 13ലെത്തിയപ്പോള്‍ നാലു പേര് പുറത്തായിക്കഴിഞ്ഞിരുന്നു. എന്നാല്‍ മഹമദുള്ളയും മുഷ്ഫിഖര്‍ റഹീമും ഒരുമിച്ച അഞ്ചാം വിക്കറ്റ് സഖ്യം ഇന്ത്യക്കു തലവേദനയായി. 69 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും സ്ഥാപിച്ചത്. നല്ലരീതിയില്‍ പോയിക്കൊണ്ടിരുന്ന കൂട്ടുകെട്ട് മഹമദുള്ള പരിക്കേറ്റ് കയറിയതോടെ അവസാനിച്ചു. 39 റണ്‍സാണ് മഹമദുള്ള നേടിയത്. പിന്നീടെത്തിയ മെഹ്ദി ഹസനും മോശമാക്കിയില്ല. റഹീമിന് ഉറച്ച പിന്തുണ നല്കിപ്പോന്നു. 51 റണ്‍സിന്റെ കൂട്ടുകെട്ട് തീര്‍ത്ത സഖ്യം ഇഷാന്ത് പൊളിച്ചു. 15 റണ്‍സ് നേടിയ ഹസന് പുറത്തായി. അവസാനം തയ്ജുള്‍ ഇസ്ലാമി (11)നെക്കൂടി പുറത്താക്കി ഉമേഷ് രണ്ടാം ദിവസം ഇന്ത്യക്ക് മേല്‍ക്കൈ നല്കി. രണ്ടാം ഇന്നിംഗ്സില്‍ ഇഷാന്ത് ശര്‍മ നാലും ഉമേഷ് യാദവ് രണ്ടു വിക്കറ്റും വീഴ്ത്തി. രണ്ടിന്നിംഗ്സിലുമായി ഇഷാന്തിന് ഒന്‍പത് വിക്കറ്റായി.
നേരത്തെ, മൂന്നു വിക്കറ്റിന് 174 എന്ന നിലയില്‍ രണ്ടാം ദിവസം ആരംഭിച്ച ഇന്ത്യ കോഹ്ലിയുടെ കന്നി ഡേ–നൈറ്റ് ടെസ്റ്റ് സെഞ്ചുറിയും വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയുടെ അര്‍ധ സെഞ്ചുറിയും ചേര്‍ന്ന് ഭേദപ്പെട്ട നിലയിലെത്തിയിരുന്നു. തലേന്ന് ചേതേശ്വര്‍ പൂജാര അര്‍ധസെഞ്ചുറി നേടിയിരുന്നു. രണ്ടാം ദിനം ബംഗ്ലാദേശ് ബൗളര്‍മാര്‍ ഭേദപ്പെട്ട രീതിയില്‍ പന്തെറിഞ്ഞു. ക്യാപ്റ്റനൊപ്പം 99 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചശേഷമാണ് രഹാനെ (51) പുറത്തായത്. തയ്ജുള്‍ ഇസ്ലാമിനായിരുന്നു വിക്കറ്റ്. പിന്നീടെത്തിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം കോഹ് ലി 53 റണ്‍സിന്റെ കൂട്ടുകെട്ട് സ്ഥാപിച്ചു.
ജഡേജയെ ക്ലീന്‍ബൗള്‍ഡാക്കി അബു ജയേദ് സഖ്യം പൊളിച്ചു. ഇതിനിടെ കോഹ്ലി പിങ്ക് പന്തില്‍ ഇന്ത്യക്കാരന്റെ ആദ്യ സെഞ്ചുറിയും നേടി. 159 പന്തില്‍ 12 ഫോറുകള്‍ സഹിതമാണ് കോഹ്ലി പിങ്ക് ടെസ്റ്റില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന നേട്ടം സ്വന്തമാക്കിയത്. വൃദ്ധിമാന്‍ സാഹയ്ക്കൊപ്പം കോഹ്ലിക്ക് അധികനേരം പിടിച്ചുനില്‍ക്കാനായില്ല. തയ്ജുള്‍ ഇസ്ലാമിന്റെ അവിശ്വസനീയമായ തകര്‍പ്പന്‍ ക്യാച്ചിലൂടെ കോഹ്ലി പുറത്തായി. 194 പന്തുകള്‍ നേരിട്ട നായകന് 18 ഫോറുകളോടെ 136 റണ്‍സെടുത്തു. ഒരു ഘട്ടത്തില്‍ ആറിന് 329 റണ്‍സെന്ന നിലയിലായിരുന്ന ഇന്ത്യ, രണ്ടു റണ്‍സിനിടെ മൂന്നു വിക്കറ്റ് നഷ്ടമാക്കി ഒന്‍പതിന് 331 റണ്‍സെന്ന നിലയിലേക്കു പതിക്കുകയായിരുന്നു. എബാദത്ത് ഹുസൈന്, അല്‍ അമീന് ഹുസൈന് എന്നിവര്‍ മൂന്നും അബു ജായേദ് രണ്ടു വിക്കറ്റും വീഴ്ത്തി.
കോഹ്ലിക്കു മുന്നില്‍ സച്ചിനും പോണ്ടിംഗും
ക്യാപ്റ്റനെന്ന നിലയില്‍ എല്ലാ ഫോര്‍മാറ്റിലുമായി വിരാട് കോഹ്ലിയുടെ 41–ാം സെഞ്ചുറിയാണിത്. ഇക്കാര്യത്തില്‍ ഓസീസിന്റെ ഇതിഹാസ നായകന് റിക്കി പോണ്ടിംഗിനൊപ്പം. എല്ലാ ഫോര്‍മാറ്റിലുമായി കോഹ്ലിയുടെ സെഞ്ചുറി നേട്ടം 70 ആയി ഉയര്‍ന്നു. സച്ചിന് തെണ്ടുല്‍ക്കര്‍ (100), റിക്കി പോണ്ടിംഗ് (71) എന്നിവര്‍ മാത്രമാണ് ഇനി കോഹ്ലിക്കു മുന്നിലുള്ളത്.
സ്കോര്‍ബോര്‍ഡ്
ബംഗ്ലാദേശ് ഒന്നാം ഇന്നിംഗ്സ് -106
ഇന്ത്യ ഒന്നാം ഇന്നിംഗ്സ്
ബാറ്റിംഗ്
അഗര്‍വാള്‍ സി മെഹ്ദി ഹസന് ബി അല്‍ അമീന് 14, രോഹിത് എല്‍ബിഡബ്ല്യു ബി എബാദത് ഹുസൈന് 21, പൂജാര സി ഷദ്മാന്‍ ഇസ്ലാം ബി എബാദത് 55, കോഹ് ലി സി തയ്ജുള്‍ ബി എബാദത് 136, രഹാനെ സി എബാദത് ബി തയ്ജുള്‍ 51, ജഡേജ ബി അബു ജയേദ് 12, സാഹ നോട്ടൗട്ട് 17, അശ്വിന് എല്‍ബിഡബ്ല്യു ബി അല്‍ അമീന് 9, ഉമേഷ് യാദവ് സി ഷദ്മാന്‍ ബി അബു ജയേദ് 0, ഇഷാന്ത് ശര്‍മ എല്‍ബിഡബ്ല്യു ബി അല്‍ അമീന് 0, മുഹമ്മദ് ഷമി നോട്ടൗട്ട് 10, എക്സ്ട്രാസ് 22, ആകെ 89.4 ഓവറില്‍ ഒമ്പത് വിക്കറ്റിന് 347ന് ഡിക്ലയേഡ്.
ബൗളിംഗ്
അല്‍ അമീന് ഹുസൈന് 22.4-3-85-3, അബു ജയേദ് 21-6-77-2, എബാദത് ഹുസൈന് 21-3-91-3 തയ്ജുൾ ഇസ്ലാം 25-2-80-1
ബംഗ്ലാദേശ് രണ്ടാം ഇന്നിംഗ്സ്
ഷദ്മാന്‍ ഇസ ലാം എല്‍ബിഡബ്ല്യു ബി ഇഷാന്ത് 0, കയെസ് സി കോഹ് ലി ബി ഇഷാന്ത് 5, മോമിനുള്‍ സി സാഹ ബി ഇഷാന്ത് 0, മുഹമ്മദ് മിഥുന് സി ഷമി ബി ഉമേഷ് 0, മുഷ്ഫിഖര്‍ റഹീം നോട്ടൗട്ട് 59, മഹമദുള്ള റിട്ടയേര്‍ഡ് ഹര്‍ട്ട് 39, മെഹ്ദി ഹസന് സി കോഹ് ലി ബി ഇഷാന്ത് 15, തയ്ജുള്‍ ഇസ് ലാം സി രഹാനെ ബി ഉമേഷ് 11, എക്സ്ട്രാസ് 17, ആകെ 32.3 ഓവറില്‍ ആറിന് 152.
ബൗളിംഗ്
ഇഷാന്ത് ശര്‍മ 9-1-39-4, ഉമേഷ യാദവ് 10.3-0-40-2, മുഹമ്മദ് ഷമി 8-0-42-0, അശ്വിന് 5-0-19-0
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.