പതിനേഴുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍
Saturday, September 28, 2024 6:25 AM IST
അഞ്ചല്‍: ഇന്‍സ്റ്റാഗ്രാം വഴി പരിചയപ്പെട്ട പതിനേഴുകാരിയെ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. കോട്ടയം ഈരാറ്റുപേട്ട മഹാത്മാ കോളനിയില്‍ നെല്ലിക്കുന്നില്‍ വീട്ടില്‍ ശ്രീകാന്ത് (27) ആണ് അഞ്ചല്‍ പോലീസിന്‍റെ പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് അഞ്ചല്‍ സ്വദേശിനിയായ പെണ്‍കുട്ടിയെ കാണാനില്ലെന്നു കാട്ടി ബന്ധുക്കള്‍ പോലീസില്‍ പരാതി നൽകിയത്. ‍ പോലീസ് മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഈരാറ്റുപേട്ടയില്‍ നിന്ന് ഇരുവരേയും കണ്ടെത്തുകയുമായിരുന്നു.

തുടര്‍ന്നു ഇരുവരേയും കസ്റ്റഡിയില്‍ എടുത്തു. വൈദ്യപരിശോധനയ്ക്കു ശേഷം പെണ്‍കുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടയച്ചു. തുടര്‍ന്നു ശ്രീകാന്തിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ, കുട്ടികള്‍ക്കെതിരേയുള്ള അതിക്രമം, പീഡന ശ്രമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

വൈദ്യ പരിശോധനകള്‍ക്ക് ശേഷം പുനലൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. അഞ്ചല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ഹരീഷ്, എസ്ഐ പ്രജീഷ്കുമാര്‍ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്.