പുനലൂര്‍ ടൗണ്‍ ഹാള്‍ നിര്‍മാണം നിലച്ചിട്ട് രണ്ടു വർഷം
Friday, September 27, 2024 7:05 AM IST
പുനലൂര്‍: പുനലൂര്‍ നഗരസഭാ ടൗണ്‍ ഹാളിന്‍റെ നിര്‍മാണം നിലച്ചിട്ട് രണ്ടുവര്‍ഷം. ഒന്നാംഘട്ടം നിർമാണം പൂര്‍ത്തിയാക്കിയിട്ടുണ്ട്. പൈലിംഗ് നടത്തി അടിസ്ഥാനം നിര്‍മിച്ച് തൂണുകളുടെ പ്രാഥമിക നിര്‍മാണവും നടത്തി. നിർമാണം നടത്തിയ ഭാഗം ഭൂമി കാടുമൂടി കിടക്കുകയാണ്. പുതിയ തുക അനുവദിച്ചാൽ മാത്രമേ നിർമാണം പുനരാരംഭിക്കാൻ കഴിയുകയുള്ളൂ.

മുന്‍ എംഎല്‍എ പുനലൂര്‍ എന്‍. രാജഗോപാലന്‍ നായരുടെ സ്മരണയ്ക്കായി നഗരസഭ നിര്‍മിക്കുന്ന സമുച്ചയമാണിത്. ചെമ്മന്തൂരിലെ നഗരസഭാ സ്റ്റേഡിയത്തിന്‍റെ പടിഞ്ഞാറു ഭാഗത്തായാണ് ഹാള്‍ നിര്‍മിക്കുന്നത്.

മൂന്നുവര്‍ഷത്തിനകം പൂര്‍ത്തിയാക്കുകയായിരുന്നു ലക്ഷ്യം. പദ്ധതിക്ക് 9.95 കോടിയാണ് ചെലവ് കണക്കാക്കിയത്. ഇതില്‍ നഗരസഭയുടെ പദ്ധതി വിഹിതത്തില്‍ നിന്ന് 1.60 കോടി ചെലവഴിച്ച് 2022 മാര്‍ച്ചില്‍ ആദ്യഘട്ടം പൂര്‍ത്തിയാക്കി. ഇനി കേരളാ അര്‍ബന്‍ ആന്‍ഡ് റൂറല്‍ ഡെവലപ്പ്മെന്‍റ് ഫിനാന്‍സ് കോര്‍പ്പറേഷനി (കെയുആര്‍ഡിഎഫ്സി)ല്‍ നിന്ന് എട്ടുകോടിയോളം രൂപ വായ്പയെടുത്ത് നിര്‍മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.


രണ്ടുവര്‍ഷം പിന്നിട്ടതിനാല്‍ അടങ്കല്‍ പുന:ക്രമീകരിച്ചാൽ മാത്രമേ വായ്പ ലഭ്യമാക്കി നിര്‍മാണം ആരംഭിക്കാനാവൂ. ഇതിന് വേണ്ട നടപടികളുണ്ടാകാത്തതുമൂലം രണ്ടാംഘട്ടം അനിശ്ചിതമായി നീളുകയാണ്.

കൊല്ലം-തിരുമംഗലം ദേശീയപാതക്ക് അഭിമുഖമായി, 16കടമുറികളോട് കൂടിയ വ്യാപാര സമുച്ചയം ഉള്‍പ്പെടെ മൂന്നു നിലയിലായാണ് ഹാളിന്‍റെ രൂപരേഖ. 4020 ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഹാളില്‍ ഒരേസമയം 800 പേര്‍ക്ക് ഇരിക്കാനാവും.

പുനലൂര്‍ നഗരസഭ ഏറെ വിമര്‍ശനം കേട്ട പദ്ധതിയാണിത്. വര്‍ഷങ്ങളായി നഗരസഭാ ബജറ്റില്‍ പതിവായി ഇടം പിടിക്കുന്ന പദ്ധതിക്ക് 2006-ലാണ് ആദ്യം തറക്കല്ലിട്ടത്.

പിന്നീട് രണ്ടു തവണകൂടി തറക്കല്ലിടുകയും പലതവണ നിര്‍മാണോദ്ഘാടനം നടത്തുകയും ചെയ്തു. ചലച്ചിത്ര വികസന കോര്‍പറേഷനുമായി സഹകരിച്ച് 'കിഫ്ബി'യുടെ സഹായത്തോടെ ടൗണ്‍ ഹാളും തിയേറ്റര്‍ സമുച്ചയവും നിര്‍മിക്കാന്‍ ഇടയ്ക്ക് പദ്ധതി തയാറാക്കിയെങ്കിലും സാങ്കേതിക തടസങ്ങള്‍ മൂലം ഉപേക്ഷിക്കേണ്ടി വന്നു.