ബോണസ് വിഷയത്തിൽ ഒത്തുകളി അവസാനിപ്പിക്കണം: ടിയു സിഐ
Friday, September 27, 2024 7:07 AM IST
കുളത്തൂപ്പുഴ: തൊഴിലാളികളുടെ ബോണസ് വിഷയത്തിൽ തോട്ടം ഉടമകളും തൊഴിലാളി യൂണിയനുകളും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് കേരള സ്റ്റേറ്റ് എസ്റ്റേറ്റ് ആന്‍ഡ്പ്ലാന്‍റേഷൻ വർക്കേഴ്സ് യൂണിയൻ (ടിയുസിഐ )ആവശ്യപ്പെട്ടു.

കേന്ദ്രസർക്കാർ ഭേദഗതി ചെയ്ത ബോണസ് നിയമത്തിൽ 7000 രൂപ അഥവാ മിനിമം വേതനം എന്നായിരുന്നു വ്യവസ്ഥ. തോട്ടം ഉടമകൾ എറണാകുളം, മദ്രാസ് ഹൈക്കോടതികളിൽ നിന്നു നേടിയ ഉത്തരവ് 2024 ഓഗസ്റ്റ് 23 ന് റദ്ദാക്കിയിരുന്നു.

തുടർന്ന് 2016 മുതൽ മുൻകാല പ്രാബല്യത്തോടെ ബോണസ് നൽകണമെന്നും 2023- 20 24 വർഷത്തെ മിനിമം വേതനം കണക്കാക്കി നൽകണമെന്നും കോടതി വിധിച്ചിരുന്നു.


കോടതിവിധി മറച്ചുവച്ച് തൊഴിലാളികളെ ദ്രോഹിക്കു ന്നതിനെതിരേ സമരം സംഘടിപ്പിക്കാൻ ടിയുസിഐ യൂണിയന്‍റെ നേതൃയോഗം തീരുമാനിച്ചു.

യൂണിയൻ ജില്ലാ പ്രസിഡന്‍റ് സി.ജെ. സുരേഷ് ശർമ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്‍റ് എം.കെ. തങ്കപ്പൻ, ജില്ലാ സെക്രട്ടറി പി. ജയപ്രകാശ്, എം.കെ. ദിലീപ്, തെന്മല വാലി യൂണിയൻ കൺവീനർ എം. പ്രകാശ് എന്നിവർ പ്രസംഗിച്ചു.