നൃത്തത്തിൽ നേട്ടങ്ങളുടെ നെറുകയിൽ ലക്ഷ്മൺ രാജ്
Wednesday, July 3, 2024 5:48 AM IST
കൊല്ലം: നൃത്തത്തിൽ അഞ്ച് ലോക റിക്കാർഡുകൾ കരസ്ഥമായി നേട്ടങ്ങളുടെ നെറുകയിലാണ് ആയൂർ അമ്പലംകുന്ന് നെട്ടയം സ്വദേശി ലക്ഷ്മൺ രാജ് (19). രണ്ട് വേൾഡ് വൈൽഡ് ബുക്ക് ഒഫ് റെക്കോഡ്, ഇന്‍റർനാഷണൽ ബുക്ക് ഒഫ് റെക്കോഡ്, വേൾഡ് കലാം ബുക്ക് ഒഫ് റെക്കോഡ്, ഏഷ്യാ ബുക്ക് ഒഫ് ബുക്ക് ഒഫ് റെക്കോർഡ് എന്നീ പുരസ്കാരങ്ങളാണ് ലക്ഷ്മണിനെ തേടിയെത്തിയത്.

അഞ്ച് വയസ് മുതൽ നൃത്തം അഭ്യസിച്ച് തുടങ്ങിയ ലക്ഷമൺ രാജ് 2010 മുതൽ 2022 വരെ സംസ്ഥാന സ്കൂൾ കലോത്സവത്തിലെ കലാപ്രതിഭയാണ്. രാജ്യത്തെ ഏറ്റവും വലിയ മലയാളി കലോത്സവമായ തിണ ദില്ലി - 23 ൽ ഭരതനാട്യം, കുച്ചിപ്പുടി എന്നിവയ്ക്ക് ഒന്നാം സ്ഥാനം നേടി സെക്ടർ കലാപ്രതിഭയുമായി. ഡൽഹിയിൽ നടന്ന സർഗോൽസവിൽ നാടോടി നൃത്തത്തിന് ഒന്നാം സ്ഥാനവും നേടുകയുണ്ടായി.

നാടോടിക്കഥകളും നാടൻ കലാരൂപങ്ങളും നിലനിർത്താനും അതിന്‍റെ പ്രാധാന്യം മറ്റുള്ളവർക്ക് പകർന്ന് നൽകാനുമായി ഫോക്ക് കൾച്ചറൽ ഇൻസ്റ്റിട്യൂട്ടുമായി ചേർന്ന് ഇപ്പോൾ ഗവേഷണം നടത്തി വരികയാണ് ഈ യുവകലാകാരൻ.

ഭരതനാട്യം, കുച്ചിപ്പുടി, കഥകളി, ചൈനീസ് പാരമ്പര്യ ഇനങ്ങളായ ഫാൻ ഡാൻസും അംബ്രലാ ഡാൻസും സംയോജിപ്പിച്ചുള്ള പ്രകടനവും നടത്തിയിട്ടുണ്ട്. നൃത്തത്തിലൂടെ ഇന്ത്യയെയും ചൈനയെയും ഒന്നിപ്പിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് ലക്ഷ്മൺ രാജ് പറഞ്ഞു.

ഐഐടി ഡൽഹി ഉൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ ഗസ്റ്റ് പെർഫോർമറായും പ്രവർത്തിച്ചിട്ടുണ്ട്. ഇതിനകം വേദികളിൽ 2000-ൽ അധികം പ്രോഗ്രാമുകളും അവതരിപ്പിച്ച് കഴിഞ്ഞു.
അന്യം നിന്നു പോയ ചൈനീസ് കലാരൂപങ്ങൾ പുനരുജ്ജീവിപ്പിക്കുന്നതിന്‍റെ ഭാഗമായി അവ പഠിക്കുകയാണ് ഇപ്പോൾ.

വൈൻസ് ആന്‍റ് ടിയേഴ്സ് എന്ന കവിത രചിച്ച് പ്രസിദ്ധീകരിച്ചു. ഓഫ് ടു ഡൽഹി എന്ന അടുത്ത പുസ്തകം ഉടൻ പുറത്തിറങ്ങും. മറ്റൊരു മലയാളം പുസ്തകവും രചനയിലുണ്ടെന്ന് ലക്ഷ്മൺ പറഞ്ഞു.