ഇഎസ്ഐ സൂപ്പർ സ്‌പെഷാലിറ്റി ഹോസ്പിറ്റലിൽ ചികിത്സ നിഷേധിക്കുന്നു: ഐഎൻടിയുസി
Wednesday, July 3, 2024 5:48 AM IST
കൊല്ലം: സംസ്ഥാനത്ത് ഏറ്റവുമധികം തൊഴിലാളികൾക്ക് ആതുര ശുശ്രൂഷ നൽകേണ്ട ആശ്രാമം ഇഎസ്ഐ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയിൽ വളരെ പ്രധാനപ്പെട്ട കാർഡിയോളജി വിഭാഗമുൾപ്പടെ സുപ്രധാന വിഭാഗങ്ങളുടെ പ്രവർത്തനം നിലച്ചെന്ന് ഐഎൻടിയുസി ആരോപിച്ചു.

ജില്ലയിലെ കശുവണ്ടി തൊഴിലാളികൾ ഉൾപ്പടെയുള്ള അടിസ്ഥാന തൊഴിലാളികൾ ആശ്രയിക്കുന്ന സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രിയുടെ പ്രവർത്തനംകൊണ്ട് ഈഎസ്ഐ അംഗത്വമുള്ളവർക്ക് യാതൊരുവിധ സേവനവും ലഭിക്കാത്ത സ്ഥിതിയായി.

തീവ്ര പരിചരണത്തിനെന്ന തൊഴിലാളികളെയും ആശ്രിതരെയും ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുന്ന ഒരു സ്ഥാപനമായി ആശ്രാമം ഇഎസ്ഐ സൂപ്പർ സ്‌പെഷാലിറ്റി ആശുപത്രി മാറി കഴിഞ്ഞു.

ഈ ശോചനീയാവസ്ഥ പരിഹരിക്കുന്നതിന് ബന്ധപ്പെട്ട അധികാരികളും കൊല്ലം ജില്ലയിലെ പാർലമെന്‍റ് അംഗങ്ങളുടെയും അടിയന്തിരമായി ഇടപെടണമെന്ന് ഐഎൻടിയുസി ജില്ലാ പ്രസിഡന്‍റ് എ. കെ. ഹഫീസും ജില്ലാ ജനറൽ സെക്രട്ടറി കോതേത്ത് ഭാസുരനും ആവശ്യപ്പെട്ടു.